Connect with us

Video Stories

കൊല്‍ക്കത്താ ത്രില്ലര്‍

Published

on

ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് മുന്‍ ചാമ്പ്യന്മാര്‍ സീസണിലെ നാലാം ജയം സ്വന്തമാക്കിയത്.

നേരത്തെ യൂസുഫ് പഠാന്‍ (59), മനീഷ് പാണ്ഡെ (69 നോട്ടൗട്ട്) എന്നിവര്‍ നാലാം വിക്കറ്റില്‍ ചേര്‍ത്ത 110 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അവസാന ഓവറിലെ സമ്മര്‍ദ ഘട്ടത്തില്‍ അമിത് മിശ്രയെ സിക്‌സറിനു പറത്തി വിജയമുറപ്പിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ കേമന്‍.
40 ഡിഗ്രി സെല്‍ഷ്യസിലധികം ചൂടുള്ള അന്തരീക്ഷത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്ടന്‍ സഹീര്‍ ഖാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഹബാസ് നദീമിന് പകരം മുഹമ്മദ് ഷമിയും കോറി ആന്‍ഡേഴ്‌സന് പകരം എയ്ഞ്ചലോ മാത്യൂസും പ്ലെയിങ് ഇലവനില്‍ ഇടംനേടി.
കൊല്‍ക്കത്തക്കു വേണ്ടി അരങ്ങേറുന്ന നതാന്‍ കൗള്‍ട്ടര്‍നെയ്‌ലിനെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറിയടിച്ച് സഞ്ജു സാംസണ്‍ (39) കൂറ്റന്‍ സ്‌കോറിലേക്കുള്ള സൂചന നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ ആതിഥേയരെ 168-ല്‍ കുരുക്കുകയായിരുന്നു. സാം ബില്ലിങ്‌സ് (21), കരുണ്‍ നായര്‍ (21), ശ്രേയസ് അയ്യര്‍ (26) എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. അവസാന ഘട്ടത്തില്‍ ഋഷഭ് പന്ഥും (16 പന്തില്‍ 38) ക്രിസ് മോറിസും (9 പന്തില്‍ 16) നടത്തിയ ആക്രമണാത്മക ബാറ്റിങാണ് ഡല്‍ഹിയെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചത്. 4 ഓവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി കൗള്‍ട്ടര്‍നീല്‍ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ക്രിസ് വോക്‌സ്, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങില്‍ 21 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ നിന്നാണ് യൂസുഫ് പഠാന്റെയും (59) മനീഷ് പാണ്ഡെയുടെയും അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ സന്ദര്‍ശകര്‍ കരകയറിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപണ്‍ ചെയ്ത സുനില്‍ നരെയ്‌ന് പകരം ഇന്നിങ്‌സ് തുടങ്ങിയ കോളിന്‍ ഡെ ഗ്രാന്റോം (1) ആദ്യ ഓവറില്‍ സഹീര്‍ ഖാന്റെ പന്തില്‍ മാത്യൂസിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ (4) പാറ്റ് കമ്മിന്‍സ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഗൗതം ഗംഭീറിനെ (14) കൂടി സഹീര്‍ മടക്കിയപ്പോള്‍ കൊല്‍ക്കത്ത പരാജയം മണത്തെങ്കിലും യൂസുഫിന്റെയും പാണ്ഡെയുടെയും സെഞ്ച്വറി കൂട്ടുകെട്ട് ഡല്‍ഹിയുടെ കൈകളില്‍ നിന്ന് മത്സരം റാഞ്ചി. മോറിസിനെ ഉയര്‍ത്തിയടിക്കാനുള്ള യൂസുഫിന്റെ ശ്രമം കോട്ട് ആന്റ് ബൗള്‍ഡ് ആയെങ്കിലും അവസരോചിതമായ ബാറ്റിങോടെ പാണ്ഡെ ടീമിനെ വിജയതീരമടുപ്പിച്ചു.അവസാന ഓവറുകളിലെ അവധാനതയോടെയുള്ള ബാറ്റിങ് കൊല്‍ക്കത്ത നിരയില്‍ സമ്മര്‍ദമുയര്‍ത്തിയെങ്കിലും അമിത് മിശ്ര എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്‌സറിനു പറത്തി പാണ്ഡെ സമ്മര്‍ദമകറ്റി.
ഡല്‍ഹിക്കു വേണ്ടി സഹീര്‍ ഖാന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഹൈദരാബാദ് രാജീവ്ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന രാത്രി പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 159 റണ്‍സാണ് നേടിയത്. നല്ല തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. സ്‌ക്കോര്‍ 25 ല്‍ ശിഖര്‍ ധവാനും 50 ല്‍ ഹെന്‍ട്രികസും അതേ സ്‌ക്കോറില്‍ യുവരാജും പുറത്തായപ്പോള്‍ വന്‍ സമ്മര്‍ദ്ദത്തിലായിരുന്നു നായകന്‍ ഡേവിഡ് വാര്‍ണര്‍. പതിവ് ശൈലിയിലുള്ള ആക്രമണത്തിന് നില്‍ക്കാതെ അദ്ദേഹം പക്വമതിയായി. നമാന്‍ ഒജയെ കൂട്ടുപിടിച്ചാണ് സ്‌ക്കോര്‍ നായകന്‍ ഉയര്‍ത്തിയത്. 20 പന്തില്‍ 34 റണ്‍സുമായി ഒജ പുറത്തായശേഷം ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത വാര്‍ണര്‍ പുറത്താവാതെ 54 പന്തില്‍ നിന്നും 70 റണ്‍സ് നേടി. പഞ്ചാബ് ബൗളിംഗില്‍ മോഹിത് ശര്‍മയും അക്ഷര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഹാഷിം അംലയെ പഞ്ചാബിന് നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം. ക്യാപ്റ്റന്‍ മാക്‌സ്‌വെലിന്റെ ശനിദശ തുടര്‍ന്നു. പത്ത് റണ്‍സാണ് അദ്ദേഹം നേടിയത്. ഇയാന്‍ മോര്‍ഗന്‍ (13), മില്ലര്‍ (1) സാഹ (0) എന്നിവരെല്ലാം പുറത്തായപ്പോഴും ഓപ്പണര്‍ വോറ അര്‍ദ്ധ സെഞ്ച്വറിയുമായി പ്രതീക്ഷ കാത്തു. പക്ഷേ അവസാനത്തില്‍ വോറ മടങ്ങിയപ്പോള്‍ ആറ് പന്തില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. പക്ഷേ രണ്ട് പന്ത് ബാക്കി നില്‍ക്കെ അവസാന വിക്കറ്റ് വീണു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending