Connect with us

Video Stories

കൊല്‍ക്കത്താ ത്രില്ലര്‍

Published

on

ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് മുന്‍ ചാമ്പ്യന്മാര്‍ സീസണിലെ നാലാം ജയം സ്വന്തമാക്കിയത്.

നേരത്തെ യൂസുഫ് പഠാന്‍ (59), മനീഷ് പാണ്ഡെ (69 നോട്ടൗട്ട്) എന്നിവര്‍ നാലാം വിക്കറ്റില്‍ ചേര്‍ത്ത 110 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അവസാന ഓവറിലെ സമ്മര്‍ദ ഘട്ടത്തില്‍ അമിത് മിശ്രയെ സിക്‌സറിനു പറത്തി വിജയമുറപ്പിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ കേമന്‍.
40 ഡിഗ്രി സെല്‍ഷ്യസിലധികം ചൂടുള്ള അന്തരീക്ഷത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്ടന്‍ സഹീര്‍ ഖാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഹബാസ് നദീമിന് പകരം മുഹമ്മദ് ഷമിയും കോറി ആന്‍ഡേഴ്‌സന് പകരം എയ്ഞ്ചലോ മാത്യൂസും പ്ലെയിങ് ഇലവനില്‍ ഇടംനേടി.
കൊല്‍ക്കത്തക്കു വേണ്ടി അരങ്ങേറുന്ന നതാന്‍ കൗള്‍ട്ടര്‍നെയ്‌ലിനെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറിയടിച്ച് സഞ്ജു സാംസണ്‍ (39) കൂറ്റന്‍ സ്‌കോറിലേക്കുള്ള സൂചന നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ ആതിഥേയരെ 168-ല്‍ കുരുക്കുകയായിരുന്നു. സാം ബില്ലിങ്‌സ് (21), കരുണ്‍ നായര്‍ (21), ശ്രേയസ് അയ്യര്‍ (26) എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. അവസാന ഘട്ടത്തില്‍ ഋഷഭ് പന്ഥും (16 പന്തില്‍ 38) ക്രിസ് മോറിസും (9 പന്തില്‍ 16) നടത്തിയ ആക്രമണാത്മക ബാറ്റിങാണ് ഡല്‍ഹിയെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചത്. 4 ഓവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി കൗള്‍ട്ടര്‍നീല്‍ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ക്രിസ് വോക്‌സ്, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങില്‍ 21 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ നിന്നാണ് യൂസുഫ് പഠാന്റെയും (59) മനീഷ് പാണ്ഡെയുടെയും അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ സന്ദര്‍ശകര്‍ കരകയറിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപണ്‍ ചെയ്ത സുനില്‍ നരെയ്‌ന് പകരം ഇന്നിങ്‌സ് തുടങ്ങിയ കോളിന്‍ ഡെ ഗ്രാന്റോം (1) ആദ്യ ഓവറില്‍ സഹീര്‍ ഖാന്റെ പന്തില്‍ മാത്യൂസിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ (4) പാറ്റ് കമ്മിന്‍സ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഗൗതം ഗംഭീറിനെ (14) കൂടി സഹീര്‍ മടക്കിയപ്പോള്‍ കൊല്‍ക്കത്ത പരാജയം മണത്തെങ്കിലും യൂസുഫിന്റെയും പാണ്ഡെയുടെയും സെഞ്ച്വറി കൂട്ടുകെട്ട് ഡല്‍ഹിയുടെ കൈകളില്‍ നിന്ന് മത്സരം റാഞ്ചി. മോറിസിനെ ഉയര്‍ത്തിയടിക്കാനുള്ള യൂസുഫിന്റെ ശ്രമം കോട്ട് ആന്റ് ബൗള്‍ഡ് ആയെങ്കിലും അവസരോചിതമായ ബാറ്റിങോടെ പാണ്ഡെ ടീമിനെ വിജയതീരമടുപ്പിച്ചു.അവസാന ഓവറുകളിലെ അവധാനതയോടെയുള്ള ബാറ്റിങ് കൊല്‍ക്കത്ത നിരയില്‍ സമ്മര്‍ദമുയര്‍ത്തിയെങ്കിലും അമിത് മിശ്ര എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്‌സറിനു പറത്തി പാണ്ഡെ സമ്മര്‍ദമകറ്റി.
ഡല്‍ഹിക്കു വേണ്ടി സഹീര്‍ ഖാന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഹൈദരാബാദ് രാജീവ്ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന രാത്രി പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 159 റണ്‍സാണ് നേടിയത്. നല്ല തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. സ്‌ക്കോര്‍ 25 ല്‍ ശിഖര്‍ ധവാനും 50 ല്‍ ഹെന്‍ട്രികസും അതേ സ്‌ക്കോറില്‍ യുവരാജും പുറത്തായപ്പോള്‍ വന്‍ സമ്മര്‍ദ്ദത്തിലായിരുന്നു നായകന്‍ ഡേവിഡ് വാര്‍ണര്‍. പതിവ് ശൈലിയിലുള്ള ആക്രമണത്തിന് നില്‍ക്കാതെ അദ്ദേഹം പക്വമതിയായി. നമാന്‍ ഒജയെ കൂട്ടുപിടിച്ചാണ് സ്‌ക്കോര്‍ നായകന്‍ ഉയര്‍ത്തിയത്. 20 പന്തില്‍ 34 റണ്‍സുമായി ഒജ പുറത്തായശേഷം ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത വാര്‍ണര്‍ പുറത്താവാതെ 54 പന്തില്‍ നിന്നും 70 റണ്‍സ് നേടി. പഞ്ചാബ് ബൗളിംഗില്‍ മോഹിത് ശര്‍മയും അക്ഷര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഹാഷിം അംലയെ പഞ്ചാബിന് നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം. ക്യാപ്റ്റന്‍ മാക്‌സ്‌വെലിന്റെ ശനിദശ തുടര്‍ന്നു. പത്ത് റണ്‍സാണ് അദ്ദേഹം നേടിയത്. ഇയാന്‍ മോര്‍ഗന്‍ (13), മില്ലര്‍ (1) സാഹ (0) എന്നിവരെല്ലാം പുറത്തായപ്പോഴും ഓപ്പണര്‍ വോറ അര്‍ദ്ധ സെഞ്ച്വറിയുമായി പ്രതീക്ഷ കാത്തു. പക്ഷേ അവസാനത്തില്‍ വോറ മടങ്ങിയപ്പോള്‍ ആറ് പന്തില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. പക്ഷേ രണ്ട് പന്ത് ബാക്കി നില്‍ക്കെ അവസാന വിക്കറ്റ് വീണു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending