Culture
കെ.ടി.അദീബിനെ നിയമിക്കാന്‍ സുപ്രീംകോടതി വിധിയും ലംഘിച്ചു

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്‍ അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ തെറ്റില്ലെന്നും അതിന് മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നുമുള്ള മന്ത്രി ജലീലിന്റെ വാദവും ഇതോടെ പൊളിഞ്ഞു.
2003ല്‍ ഫെഡറല്‍ ബാങ്കും സാഗര്‍ തോമസും തമ്മിലുള്ള കേസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളല്ലെന്നും ചട്ടം 19 ന്റെ പരിധിയില്‍ ഇവ വരില്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തികച്ചും സ്വകാര്യവ്യക്തികള്‍ക്ക് മാത്രം ഓഹരിപങ്കാളിത്തമുള്ള ഒരു സ്ഥാപനത്തിന് സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം നല്‍കിയതു നിയമാനുസൃതമല്ലെന്നും സുപ്രിം കോടതി വിധി മറികടന്നാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഇത് സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണെന്ന് തെളിയിക്കാന്‍ മന്ത്രിക്ക് ഇതേവരെ കഴിഞ്ഞിട്ടുമില്ല.
നിയമംലംഘിച്ച് അദീപിന് നിയമനം നല്‍കിയതിനുള്ള മറ്റു തെളിവുകളും ഫിറോസ് ഹാജരാക്കി. ബാങ്കില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കുന്നതിന് മുമ്പാണ് കെ.ടി.അദീബിന് കോര്‍പറേഷന്‍ നിയമന ശുപാര്‍ശ നല്‍കിയത്.പിന്നീട് അലവന്‍സ് ചോദിക്കാതിരിക്കാനെന്ന പേരില്‍ അദീബില്‍ നിന്നും അപേക്ഷയും വാങ്ങിയിരുന്നു. മന്ത്രിക്ക് ബന്ധുവിനെപ്പോലും വിശ്വാസമില്ലെന്നതിന്റെ തെളിവാണിതെന്നും 600 കോടിയോളം ആസ്തിയുള്ള സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായി ഇത്തരത്തില്‍ വിശ്വാസമില്ലാത്തെ ആളുകളെയാണോ നിയമിക്കുന്നതെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അദീപ് കോര്‍പറേഷനില്‍ നിന്നും ഒരു രൂപ പോലും നേടിയിട്ടില്ലെന്ന വാദവും കളവാണ്. നിയമനം ലഭിച്ച് ഇതിനകം തന്നെ 56,000 രൂപ അദ്ദേഹം കൈപ്പറ്റി. നിയമനത്തിനുള്ള യോഗ്യതയില്‍ കോര്‍പറേഷന്‍ ബി.ടെക്കിന് ഒപ്പം പി. ജി. ഡി.ബി.എയും കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയതിലും അപാകതയുണ്ട്. സര്‍ക്കാര്‍ ഇത് ഭേദഗതി ചെയ്ത് ഇറക്കിയ ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ കോര്‍പറേഷന്‍ വിജ്ഞാപനം ക്ഷണിച്ചു. മന്ത്രി ഇവിടെയും നേരിട്ട് ഇടപെട്ടു എന്നതിന് ഇത് തെളിവാണ്.
മാത്രമല്ല അദീപ് ഹാജരാക്കിയ പി. ജി. ഡി.ബി.എ യോഗ്യതക്ക് കേരളത്തിലൊരിടത്തും അംഗീകാരമില്ല. മതിയായ യോഗ്യതയും തുല്യതാ സര്‍ട്ടിഫിക്കറ്റും ഇല്ല എന്ന പേരിലാണ് തസ്തികയിലേക്ക് അപേക്ഷിച്ച മറ്റുള്ളവരെ ഒഴിവാക്കിയത്. ഫലത്തില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അദീപിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചത്. യോഗ്യതയില്ല എന്ന് മന്ത്രി പറഞ്ഞ പി.മോഹനന്‍ എന്ന അപേക്ഷകന് വേണ്ട യോഗ്യതയുണ്ടെന്ന് നിയമസഭയില്‍ മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രി പറഞ്ഞതാണ് ശരിയെങ്കില്‍ അന്ന് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അപേക്ഷകരില്‍ മറ്റുള്ളവര്‍ അദീപിന്റെ നിയമനത്തില്‍ പരാതി നല്‍കാതിരിക്കാന്‍ ഇതേ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലും മറ്റും സമാശ്വാസനിയമനം നല്‍കിയതായും ഫിറോസ് ആരോപിച്ചു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala10 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി