Connect with us

Culture

കെ.ടി.അദീബിനെ നിയമിക്കാന്‍ സുപ്രീംകോടതി വിധിയും ലംഘിച്ചു

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്‍ അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ തെറ്റില്ലെന്നും അതിന് മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നുമുള്ള മന്ത്രി ജലീലിന്റെ വാദവും ഇതോടെ പൊളിഞ്ഞു.
2003ല്‍ ഫെഡറല്‍ ബാങ്കും സാഗര്‍ തോമസും തമ്മിലുള്ള കേസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളല്ലെന്നും ചട്ടം 19 ന്റെ പരിധിയില്‍ ഇവ വരില്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തികച്ചും സ്വകാര്യവ്യക്തികള്‍ക്ക് മാത്രം ഓഹരിപങ്കാളിത്തമുള്ള ഒരു സ്ഥാപനത്തിന് സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം നല്‍കിയതു നിയമാനുസൃതമല്ലെന്നും സുപ്രിം കോടതി വിധി മറികടന്നാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഇത് സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണെന്ന് തെളിയിക്കാന്‍ മന്ത്രിക്ക് ഇതേവരെ കഴിഞ്ഞിട്ടുമില്ല.
നിയമംലംഘിച്ച് അദീപിന് നിയമനം നല്‍കിയതിനുള്ള മറ്റു തെളിവുകളും ഫിറോസ് ഹാജരാക്കി. ബാങ്കില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കുന്നതിന് മുമ്പാണ് കെ.ടി.അദീബിന് കോര്‍പറേഷന്‍ നിയമന ശുപാര്‍ശ നല്‍കിയത്.പിന്നീട് അലവന്‍സ് ചോദിക്കാതിരിക്കാനെന്ന പേരില്‍ അദീബില്‍ നിന്നും അപേക്ഷയും വാങ്ങിയിരുന്നു. മന്ത്രിക്ക് ബന്ധുവിനെപ്പോലും വിശ്വാസമില്ലെന്നതിന്റെ തെളിവാണിതെന്നും 600 കോടിയോളം ആസ്തിയുള്ള സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായി ഇത്തരത്തില്‍ വിശ്വാസമില്ലാത്തെ ആളുകളെയാണോ നിയമിക്കുന്നതെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അദീപ് കോര്‍പറേഷനില്‍ നിന്നും ഒരു രൂപ പോലും നേടിയിട്ടില്ലെന്ന വാദവും കളവാണ്. നിയമനം ലഭിച്ച് ഇതിനകം തന്നെ 56,000 രൂപ അദ്ദേഹം കൈപ്പറ്റി. നിയമനത്തിനുള്ള യോഗ്യതയില്‍ കോര്‍പറേഷന്‍ ബി.ടെക്കിന് ഒപ്പം പി. ജി. ഡി.ബി.എയും കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയതിലും അപാകതയുണ്ട്. സര്‍ക്കാര്‍ ഇത് ഭേദഗതി ചെയ്ത് ഇറക്കിയ ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ കോര്‍പറേഷന്‍ വിജ്ഞാപനം ക്ഷണിച്ചു. മന്ത്രി ഇവിടെയും നേരിട്ട് ഇടപെട്ടു എന്നതിന് ഇത് തെളിവാണ്.
മാത്രമല്ല അദീപ് ഹാജരാക്കിയ പി. ജി. ഡി.ബി.എ യോഗ്യതക്ക് കേരളത്തിലൊരിടത്തും അംഗീകാരമില്ല. മതിയായ യോഗ്യതയും തുല്യതാ സര്‍ട്ടിഫിക്കറ്റും ഇല്ല എന്ന പേരിലാണ് തസ്തികയിലേക്ക് അപേക്ഷിച്ച മറ്റുള്ളവരെ ഒഴിവാക്കിയത്. ഫലത്തില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അദീപിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചത്. യോഗ്യതയില്ല എന്ന് മന്ത്രി പറഞ്ഞ പി.മോഹനന്‍ എന്ന അപേക്ഷകന് വേണ്ട യോഗ്യതയുണ്ടെന്ന് നിയമസഭയില്‍ മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രി പറഞ്ഞതാണ് ശരിയെങ്കില്‍ അന്ന് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അപേക്ഷകരില്‍ മറ്റുള്ളവര്‍ അദീപിന്റെ നിയമനത്തില്‍ പരാതി നല്‍കാതിരിക്കാന്‍ ഇതേ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലും മറ്റും സമാശ്വാസനിയമനം നല്‍കിയതായും ഫിറോസ് ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending