Connect with us

kerala

മലപ്പുറത്തിന് അവധിയില്ല; ജില്ലാകളക്ടര്‍ക്ക് ട്രോള്‍ മഴ

കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാല്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (06.07.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുന്‍നിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

Published

on

മലപ്പുറത്തിന് അവധിയില്ല; ജില്ലാകളക്ടര്‍ക്ക് ട്രോള്‍ മഴ.

ജില്ലാകളക്ടറുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലാണ് ട്രോള്‍ പെരുമഴ. പലരും കളക്ടറെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.

“പൊന്നാനി താലൂക്കിന്റെ കളക്ടര്‍ ആണോ. ഇനി തിരൂര്‍ താലൂക്കിന്റെ കളക്ടര്‍ എപ്പഴാണാവോ പോസ്റ്റ് ഇടുന്നത് ??

കലക്ടറുടെ പ്രഖ്യാപനം കാണുന്ന മഴ. …”ടീ, ഇന്നിവിടെ പെയ്തിട്ട് ഒരു കാര്യോമില്ല. നമുക്ക് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, എറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ പോയി പെയ്ത് അവിടെയുള്ള കുട്ടികളെ ബുദ്ധിമുട്ടിക്കാം’

ഏറനാട് താലൂക്കില്‍ പത്തു പേര്‍ക് സൂര്യാഘാതം ???? ആശുപത്രിയില്‍”

 

“കനത്ത മഴ തുടരുന്ന സ്ഥലങ്ങളില്‍ കലക്ടറുടെ അവധിക്ക് കാത്തിരിക്കാതെ കുഞ്ഞു മക്കളുടെ സുരക്ഷക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും തീരുമാനമെടുക്കാം
ഒന്നോ രണ്ടോ ദിവസം സ്‌കൂളില്‍ പോയില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല”

“”കളക്ടര്‍ അവധി കൊടുത്താലും ഇല്ലെങ്കിലും നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യം നമ്മള്‍ നോക്കുക… കനത്ത മഴ ഉള്ള സ്ഥലങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാതിരിക്കുക… അവരുടെ ജീവന്‍ നമ്മുക്ക് വലുതാണ്… അതിനേക്കാള്‍ വലുത് അല്ല ഒരു ദിവസത്തെ ക്ലാസ്…. അവര്‍ക്ക് സഞ്ചരിക്കാന്‍ വലിയ വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാകും.. നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നോ അല്ലെങ്കില്‍ സ്‌കൂള്‍ ബസിലോ വളരെ ബുദ്ധിമുട്ടി പോകണം… കൂടാതെ കാറ്റും വളരെ ശക്തമാണ്…
ഇവരുടെ കനിവിന് കാത്തു നില്‍ക്കേണ്ട… കാര്യങ്ങള്‍ നോക്കി നമ്മള്‍ സ്വയം പ്രവര്‍ത്തിക്കുക..
ഓരോ താലൂക്ക് ലെയും ഉദോഗസ്ഥര്‍ കൊടുക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം വരുന്നത്… താലൂക്ക് വലുത് ആയതിനാല്‍ പല സ്ഥലങ്ങളില്‍ പല തരത്തിലുള്ള മഴ ആയിരിക്കും… അതു കൊണ്ടു സാഹചര്യം നോക്കി നമ്മള്‍ പ്രവര്‍ത്തിക്കുക…”

“മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ മാത്രമാണ് മഴ പെയ്യുന്നത് ബാക്കിയുള്ള താലൂക്കുകളിലെല്ലാം മഞ്ഞാണ് പെയ്യുന്നത് ജാഗ്രതൈ

“സര്‍, മലയോര മേഖലകളെ കൂടി പരിഗണിക്കണം… പെട്ടന്നുള്ള മലവെള്ളപ്പാച്ചിലുകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ജീവനുകള്‍ വെച്ചു പന്താടരുത്… തീരുമാനം പുന പരിശോധിക്കണം”.

 

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

kerala

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

Published

on

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക.

 

Continue Reading

Trending