Connect with us

india

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കൂ; മോദിയോട് മമത

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കാന്‍ മമത ആവശ്യപ്പെട്ടു

Published

on

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കാന്‍ മമത ആവശ്യപ്പെട്ടു.

വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മമതയുടെ പ്രതികരണം. കേന്ദ്രത്തില്‍നിന്ന് ബംഗാളിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്നില്ലെന്ന് മമത കുറ്റപ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കാതെ പ്രാദേശിക ട്രെയിന്‍ സര്‍വിസുകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ലെന്നും മമത പറഞ്ഞു.

വ്യാഴാഴ്ച കോവിഡ് ലോക്ഡൗണ്‍ ആഗസ്റ്റ് 30 വരെ നീട്ടിയതായി മമത അറിയിച്ചിരുന്നു. ഇളവുകള്‍ അനുവദിച്ചാണ് ലോക്ഡൗണ്‍ നീട്ടിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിപ ഭീതി: ഏഷ്യന്‍ രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണം; പശ്ചിമ ബംഗാളില്‍ നൂറിലേറെ പേര്‍ നിരീക്ഷണത്തില്‍

ബംഗാളിലെ ബാരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ രോഗം ബാധിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. പശ്ചിമ ബംഗാളിലെ നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അയല്‍രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്.

തായ്ലന്‍ഡ്, നേപ്പാള്‍, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ സ്‌ക്രീനിംഗ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചത്. തായ്ലന്‍ഡിലെ സുവര്‍ണ്ണഭൂമി, ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് പനി പരിശോധനയ്ക്ക് പുറമെ കൃത്യമായ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ‘ഹെല്‍ത്ത് കാര്‍ഡുകളും’ വിതരണം ചെയ്യുന്നു. കാഠ്മണ്ഡു വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള അതിര്‍ത്തികളിലും നേപ്പാള്‍ പരിശോധന ശക്തമാക്കി.

ബംഗാളിലെ ബാരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെ രോഗം ബാധിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവില്‍ നൂറിലധികം പേര്‍ നിരീക്ഷണത്തിലാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താനായി നാദിയ ജില്ലയിലെ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പഠനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും അപകടകാരികളായ വൈറസുകളുടെ പട്ടികയിലുള്ള നിപയ്ക്ക് 40 മുതല്‍ 75 ശതമാനം വരെ മരണനിരക്ക് ഉള്ളതിനാലാണ് അന്താരാഷ്ട്ര തലത്തില്‍ ഇത്രയും വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.

 

Continue Reading

india

മദ്രസ വിദ്യാര്‍ഥികള്‍ ഖുര്‍ആനൊപ്പം ഭഗവത് ഗീതയും വായിക്കണം: ഐപിഎസ് ഉദ്യോഗസ്ഥന്‍

സിഹോര്‍ ജില്ലയിലെ ദോറ ഗ്രാമത്തിലുള്ള ഒരു മദ്രസയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

Published

on

ഭോപ്പാല്‍: മധ്യപ്രദേശിലെ മദ്രസ വിദ്യാര്‍ഥികളോട് ഖുര്‍ആനോടൊപ്പം ഭഗവത് ഗീതയും പഠിക്കാന്‍ ആഹ്വാനം ചെയ്ത് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി രാജാ ബാബു സിങ്. സിഹോര്‍ ജില്ലയിലെ ദോറ ഗ്രാമത്തിലുള്ള ഒരു മദ്രസയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

വിദ്യാര്‍ഥികള്‍ ശാസ്ത്രബോധവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭഗവത് ഗീത നൂറ്റാണ്ടുകളായി മാനവരാശിക്ക് വെളിച്ചം പകരുന്ന ഗ്രന്ഥമാണെന്നും ഖുര്‍ആനൊപ്പം അത് പഠിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ പോലീസ് ട്രെയിനിങ് സ്‌കൂളുകളില്‍ ഭഗവത് ഗീതയും രാമചരിതമാനസും നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് 1994 ബാച്ച് ഐപിഎസ് ഓഫീസറായ രാജാ ബാബു സിങ്.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസും വിവിധ മുസ്ലിം സംഘടനകളും നേരത്തെ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

 

Continue Reading

india

‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ സാധിക്കട്ടെ’; മമത ബാനര്‍ജിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച മമതയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കട്ടെ,’ എന്ന് അഖിലേഷ് യാദവ് ആശംസിച്ചു. രാജ്യത്ത് ബിജെപിയോട് നേരിട്ട് മത്സരിക്കാന്‍ കെല്‍പ്പുള്ള ശക്തയായ നേതാവാണ് മമത ബാനര്‍ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ (SIR) ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ വോട്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും ബംഗാളിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

Continue Reading

Trending