Connect with us

Video Stories

കെ.എം മാണി പെരുവഴിയിലേക്കോ? ഇടനിലക്കാരനായി ആരെത്തും?

Published

on

 

സാക്ഷാല്‍ മാണി സാര്‍ പോലും നിനക്കാത്ത കാര്യങ്ങളായിരുന്നു ഇന്നു നടന്നത്. മാണി യുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ പ്രാദേശിക നേതൃത്വം സ്വന്തമായി എടുത്ത തീരുമാനമായിരുന്ന കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ സി.പി.എം കൂട്ടുകെട്ട്.
കോണ്‍ഗ്രസ്സുകാരും തള്ളപ്പറയാതെ മാണി യെ കാത്തു പോന്നിരുന്നു. പിണക്കം താല്‍ക്കാലികവും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ശരിയാവുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളും ആശ്വസിച്ചു. അത് കൊണ്ട് തന്നെ പൊതുവേ മൃദു സ്വരത്തിലായിരുന്നു മാണി സാറും വിമര്‍ശനങ്ങളുര്‍ത്തിയത്.

എന്നാല്‍ പുതിയ നീക്കങ്ങള്‍ നടത്തിയ ജോസ്.കെ.മാണി വിദേശത്താണ് ഇപ്പോള്‍ ഉള്ളത്. ജോസ്.കെ മാണിയാണ് ഈ നീക്കത്തിന് പിന്നില്‍ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം എം ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാണി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. നീക്കം പാളിയാല് താന്‍ വിദേശത്തായിരുന്നു എ്ന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് വിദേശത്തേക്ക് പോയതെന്ന് കരുതുന്നവരും ഉണ്ട്.

മാണിയുടെ എല്‍.ഡി.എഫ് പ്രവേശം എളുപ്പമായിരിക്കുമെന്ന് കക്ഷി നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് തോന്നുന്നില്ല. സി.പി.ഐ സ്വരം കടുപ്പിച്ചാണ് പ്രതികരിച്ചത്. ആരേയും പുതുതായി മുന്നണിയിലേക്ക് എടുക്കാന്‍ താല്‍പര്യമില്ലെന്ന സി.പി.ഐ നേതാവ് പന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു.
അച്ചുതാന്ദനും മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് വ്യക്തമാക്കിയത്. അതോടൊപ്പം കേരള കേരള കോണ്‍ഗ്രസ്സിലെ തന്നെ നേതാക്കളുടെ അപസ്വരങ്ങളും പുറത്തു വന്നു. ജോസഫ് വിഭാഗമാണ് എതിര്‍ ശബ്ദമുന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഇനി മാണിയെ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് കടുത്ത പ്രതികരണങ്ങളിലൂടെ അവര്‍ നിലപാട് അറിയിച്ചു കഴിഞ്ഞു. പൊതുവേ മയപ്പെടുത്തി സംസാരിക്കാറുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് പറഞ്ഞത് മാണി നടത്തിയത് രാഷ്ട്രീയ വഞ്ചനയാണെന്നാണ്. രമേശ് ചെന്നിത്തലയും അവസരവാദ രാഷ്ട്രീയമെന്നാണ് വിശേഷിപ്പിച്ചത്. കെ.മുരളീധരന്റെ പ്രസ്താവന കാക്ക മലര്‍ന്ന പറന്നാലും തിരിച്ചെടുക്കില്ലെന്നാണ്.

അതുകൊണ്ട് തന്നെ മാണി ഇനി ഏത് മുന്നണിയിലേക്ക് എന്ന് രാഷ്ടരീയ കേരളം ഉറ്റു നോക്കുന്നു. ആരാകും മാണി സാറിന്റെ ഭാവി നീക്കങ്ങളിലെ ഇടനിലക്കാരനെന്നതും ആകാംഷ പരത്തുന്നു.

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending