Connect with us

Video Stories

കെ.എം മാണി പെരുവഴിയിലേക്കോ? ഇടനിലക്കാരനായി ആരെത്തും?

Published

on

 

സാക്ഷാല്‍ മാണി സാര്‍ പോലും നിനക്കാത്ത കാര്യങ്ങളായിരുന്നു ഇന്നു നടന്നത്. മാണി യുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ പ്രാദേശിക നേതൃത്വം സ്വന്തമായി എടുത്ത തീരുമാനമായിരുന്ന കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ സി.പി.എം കൂട്ടുകെട്ട്.
കോണ്‍ഗ്രസ്സുകാരും തള്ളപ്പറയാതെ മാണി യെ കാത്തു പോന്നിരുന്നു. പിണക്കം താല്‍ക്കാലികവും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ശരിയാവുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളും ആശ്വസിച്ചു. അത് കൊണ്ട് തന്നെ പൊതുവേ മൃദു സ്വരത്തിലായിരുന്നു മാണി സാറും വിമര്‍ശനങ്ങളുര്‍ത്തിയത്.

എന്നാല്‍ പുതിയ നീക്കങ്ങള്‍ നടത്തിയ ജോസ്.കെ.മാണി വിദേശത്താണ് ഇപ്പോള്‍ ഉള്ളത്. ജോസ്.കെ മാണിയാണ് ഈ നീക്കത്തിന് പിന്നില്‍ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം എം ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാണി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. നീക്കം പാളിയാല് താന്‍ വിദേശത്തായിരുന്നു എ്ന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് വിദേശത്തേക്ക് പോയതെന്ന് കരുതുന്നവരും ഉണ്ട്.

മാണിയുടെ എല്‍.ഡി.എഫ് പ്രവേശം എളുപ്പമായിരിക്കുമെന്ന് കക്ഷി നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് തോന്നുന്നില്ല. സി.പി.ഐ സ്വരം കടുപ്പിച്ചാണ് പ്രതികരിച്ചത്. ആരേയും പുതുതായി മുന്നണിയിലേക്ക് എടുക്കാന്‍ താല്‍പര്യമില്ലെന്ന സി.പി.ഐ നേതാവ് പന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു.
അച്ചുതാന്ദനും മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് വ്യക്തമാക്കിയത്. അതോടൊപ്പം കേരള കേരള കോണ്‍ഗ്രസ്സിലെ തന്നെ നേതാക്കളുടെ അപസ്വരങ്ങളും പുറത്തു വന്നു. ജോസഫ് വിഭാഗമാണ് എതിര്‍ ശബ്ദമുന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഇനി മാണിയെ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് കടുത്ത പ്രതികരണങ്ങളിലൂടെ അവര്‍ നിലപാട് അറിയിച്ചു കഴിഞ്ഞു. പൊതുവേ മയപ്പെടുത്തി സംസാരിക്കാറുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് പറഞ്ഞത് മാണി നടത്തിയത് രാഷ്ട്രീയ വഞ്ചനയാണെന്നാണ്. രമേശ് ചെന്നിത്തലയും അവസരവാദ രാഷ്ട്രീയമെന്നാണ് വിശേഷിപ്പിച്ചത്. കെ.മുരളീധരന്റെ പ്രസ്താവന കാക്ക മലര്‍ന്ന പറന്നാലും തിരിച്ചെടുക്കില്ലെന്നാണ്.

അതുകൊണ്ട് തന്നെ മാണി ഇനി ഏത് മുന്നണിയിലേക്ക് എന്ന് രാഷ്ടരീയ കേരളം ഉറ്റു നോക്കുന്നു. ആരാകും മാണി സാറിന്റെ ഭാവി നീക്കങ്ങളിലെ ഇടനിലക്കാരനെന്നതും ആകാംഷ പരത്തുന്നു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending