Connect with us

Culture

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിങ്

Published

on

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു.
ദൈനിക് ഭാസ്‌കരണ്‍ ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ അദ്ദേഹം പ്രായോഗിക നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഡോ. സിങ് ഉന്നയിക്കുന്നുണ്ട്.
രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും തുറന്നു പറയുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയെക്കുറിച്ച് തെറ്റായ ചിത്രങ്ങളാണ് നിലവില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും യുക്തിഭദ്രവും ഉറച്ചതുമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ല. നോട്ട് നിരോധനവും തെറ്റായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയതുമാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന് അദ്ദേഹം ആവര്‍ത്തി ച്ചു.
പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം ഈ വീഴ്ചകള്‍ക്കാണ്. അഞ്ച് മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയും. ഹെഡ്‌ലൈന്‍ മാനേജ്‌മെന്റിലൂടെ കൈയടി വാങ്ങുന്ന രീതി അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കുകയാണ് ആദ്യം വേണ്ടത്. ഇതിനകം തന്നെ ഏറെ സമയം മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇത് ആവര്‍ത്തിച്ചാല്‍ പ്രതിസന്ധി മൂര്‍ച്ചിക്കും. ഏതെങ്കിലുമൊരു മേഖലയിലെ പ്രശ്‌നങ്ങള്‍ മാത്രം അഡ്രസ് ചെയ്താല്‍ പ്രശ്‌നങ്ങള്‍ തീരില്ല. പ്രതിസന്ധി മറികടക്കുന്നതിന് സമഗ്രവും സമൂലവുമായ നടപടിയാണ് വേണ്ടത്. അഞ്ച് നിര്‍ദേശങ്ങള്‍ ചുവടെ:

  1. ജി.എസ്.ടിയെ യുക്തിസഹമായ രീതിയില്‍ പുനര്‍ നിര്‍വചിക്കുകയും നികുതി ഘടനയില്‍ അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക. താല്‍ക്കാലികമായി ഇത് നികുതി വരവില്‍ കുറവുണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണംചെയ്യും.
  2. കാര്‍ഷിക മേഖലയേയും ഗ്രാമീണ ഉപഭോഗ വ്യവസ്ഥിതിയേയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണം. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ക്രിയാത്മകവും ഉറച്ചതുമായ ബദല്‍ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമീണ ജനതയുടെ ഉപഭോഗ ശേഷിയെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ല.
  3. ധനവിപണിയില്‍ ധനലഭ്യത ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുക. ബാങ്കുകളുടെ വായ്പാ വിതരണ ശേഷി വര്‍ധിപ്പിക്കുക.
  4. തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇലക്ട്രോണിക് ഉത്പന്ന നിര്‍മ്മാണ മേഖല, വാഹന നിര്‍മ്മാണ മേഖല എന്നിവക്ക് കരുത്ത് പകരുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക.
  5. യു.എസ് – ചൈന വ്യാപാര യുദ്ധം കയറ്റുമതി രംഗത്ത് തുറന്നിടുന്ന സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുക. കയറ്റുമതി രംഗം ശക്തിയാര്‍ജ്ജിച്ചാലല്ലാതെ അടുത്ത മൂന്നു -നാലു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ച നേടിയെടുക്കാനാവില്ല.
    1990കളിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയ ശില്‍പ്പി എന്ന നിലയിലാണ് ഡോ. സിങിന്റെ സേവനങ്ങള്‍ സ്മരിക്കപ്പെടുന്നത്. നരസിംഹ റാവു സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിങ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അതിവേഗം രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending