Connect with us

crime

വയറ്റില്‍ ശസ്ത്രക്രിയോപകരണം: വീണ്ടും ഹര്‍ഷിനയെ കൈയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ്

ആദ്യം മുതലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞ അതേ കാര്യങ്ങളാണ് ഇപ്പോഴും ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്

Published

on

സിസേറിയന്‍ ഉപകരണം വയറ്റില്‍ വച്ചുമറന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിഅധികൃതര്‍ക്ക് തെറ്റ്പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്. സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും കുറ്റക്കാരെ കണ്ടെത്താനായില്ല. ആദ്യം മുതലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞ അതേ കാര്യങ്ങളാണ് ഇപ്പോഴും ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്ട്രമെന്റ് രജിസ്റ്റല്‍ പരിശോധിച്ചപ്പോള്‍ കണക്കുപ്രകാരമുള്ള എല്ലാ ഉപകരണങ്ങളും അവിടെയുണ്ടെന്നാണ് വിദഗ്ധ സമിതി പറയുന്നത്. ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തിരുവനന്തപുരത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയില്‍

പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Published

on

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം.

അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച്‌ കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്ബുലിപ്പാട് ജിനോ (36), കല്ലമ്ബലം ഞാറയില്‍ കോളം കരിമ്ബുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Published

on

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന.

കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ പിന്‍ഭാഗം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

 

Continue Reading

crime

കെ.കെ. രമയുടെ പേരില്‍ വ്യാജ വീഡിയോ; പരാതി നല്‍കി

തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും വീഡിയോ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി വേണമെന്നും കെ.കെ. രമ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Published

on

ഏപ്രില്‍ 17ന് തൃക്കാക്കര എം.എല്‍.എ ഉമ തോമസിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് വടകര എം.എല്‍.എ കെ.കെ. രമ പരാതി നല്‍കി.

തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും വീഡിയോ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി വേണമെന്നും കെ.കെ. രമ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളില്‍ യു.ഡി.എഫിന്റെ നയം വിശദീകരിക്കാനും തങ്ങള്‍ക്കെതിരെയും ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട് എന്ന് പറയാനുമായിരുന്നു ഏപ്രില്‍ 16ന് യു.ഡി.എഫ് വനിത എം.എല്‍.എമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

കെ.കെ. ശൈലജക്കെതിരെ മാത്രമല്ല ആര്‍ക്കെതിരെയും നടക്കുന്ന വ്യക്തി അധിക്ഷേപങ്ങളും അംഗീകരിക്കാനാകില്ലെന്നും കെ.കെ രമയും ഉമ തോമസും വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത സമ്മേളനത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ മാത്രമെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് ഇപ്പോള്‍ കെ.കെ രമ പരാതിപ്പെട്ടിട്ടുള്ളത്. ഇത് തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവരുടെ പരാതിയില്‍ പറയുന്നു.

Continue Reading

Trending