Connect with us

Culture

രാഘവേട്ടനെ ഞങ്ങള്‍ക്കറിയാം; സ്ഥാനാര്‍ഥിയെ ഏറ്റെടുത്ത് നാട്ടുകാര്‍

Published

on

ബാലുശേരി: കുപ്രചാരണങ്ങളെ ജനം പുല്ലുപോലെ തള്ളിക്കളഞ്ഞതിന്റെ നേര്‍സാക്ഷ്യങ്ങളായി യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പു പര്യടനങ്ങള്‍. ബാലുശേരി മണ്ഡലം പര്യടനത്തില്‍ ആവേശത്തോടെ ജനക്കൂട്ടം. വ്യക്തിഹത്യാ രാഷ്ട്രീയം ഇവിടംകൊണ്ടവസാനിക്കണമെന്നും അതിനുള്ള മറുപടി ഏപ്രില്‍ 23ന് നല്‍കുമെന്നും വോട്ടര്‍മാര്‍. പര്യടനത്തില്‍ ഉടനീളം രാഘവേട്ടനെ നേരില്‍ക്കണ്ടു കൈകൊടുത്തു പിന്തുണ പ്രഖ്യാപിക്കാന്‍ നാട്ടുകാര്‍ മത്സരിച്ചു. അവരില്‍ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടിയില്ലാത്തവരും ഉണ്ടായിരുന്നു.

രാവിലെ ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രത്തായിരുന്നു ആദ്യ സ്വീകരണം. മറുപടി പ്രസംഗത്തില്‍ വ്യക്തിഹത്യാ രാഷ്ട്രീയത്തിനെതിരെ എം.കെ രാഘവന്‍ കത്തിക്കയറി. വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയെ അദ്ദേഹം വെല്ലുവിളിച്ചു. ഇതിലൊന്നും തളരില്ലെന്നും ഗുഢാലോചനക്കാര്‍ക്കെതിരെ നിയമ നടപടി പിന്നാലെ വരാനിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് നെരോത്ത് ആയിരുന്നു സ്വീകരണം. മടത്തുംപൊയിലിലെ കൂടി സ്വീകരണ ശേഷം പനങ്ങാട് പഞ്ചായത്തിലേക്ക് കടന്നു. തലയാട്, എഴുകണ്ടി, പൂളക്കണ്ടി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ബാലുശേരി പഞ്ചായത്തില്‍. കോഴിക്കോടന്‍കണ്ടിയില്‍ പഞ്ചായത്തംഗം സിറാജ് മാസ്റ്ററുടെ വീട്ടില്‍ ഉച്ചഭക്ഷണം. ശേഷം മരപ്പാലത്തും കുന്നക്കൊടിയിലും സ്വീകരണം. എല്ലായിടത്തും സ്ഥാനാര്‍ഥിയെ കാണാനും ശ്രവിക്കാനും വലിയ ആള്‍ക്കൂട്ടം. ഗൂഢാലോചനക്കാര്‍ക്കെതിരെ മുദ്രാവാക്യം വിളികള്‍.

അത്തോളി കോതങ്കല്‍, രാരോത്ത് താഴം, കൊങ്ങന്നൂര്‍, ഉള്ളിയേരി നാറാത്ത്, പൊയിലുങ്ക താഴെ, കക്കഞ്ചേരി എന്നീ സ്വീകരണ കേന്ദ്രങ്ങള്‍ക്കു ശേഷം നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവില്‍ ജെമിനിമുക്ക്, കാവില്‍ പോസ്റ്റ് ഓഫിസ്. കോട്ടൂര്‍ പഞ്ചായത്തിലെ പാലോളി അങ്ങാടി, കോട്ടൂര്‍ ബസ് സ്റ്റോപ്പ്, പൂനത്ത് റേഷന്‍കട, കോളിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം. ശേഷം കായണ്ണ പഞ്ചായത്തിലെ കരികണ്ടന്‍പാറയില്‍ സമാപനം.

വിവിധ കേന്ദ്രങ്ങളില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, രാജേഷ് കൂട്ടാക്കില്‍, അബ്ദുറഹ്മാന്‍ അയനിപ്പുറത്ത്, ഗിരീഷ് മൊടക്കല്ലൂര്‍, ദിനേശ് പെരുമണ്ണ, ഐ പി രാജേഷ്, എം ധനീഷ് ലാല്‍, ജാഫര്‍ സാദിഖ്, സി വി ജിതേഷ്,
അംശുലാല്‍ പൊന്നാറത്ത്, പ്രസാദ് അമ്പലക്കൊത്ത്, ഹബീബ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending