Connect with us

india

മോദീ, ധൈര്യമുണ്ടെങ്കില്‍ അംബാനിയുടേയും അദാനിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കാണിക്കൂ; കോണ്‍ഗ്രസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഖാര്‍ഗെ

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയും അംബാനിയും കോണ്‍ഗ്രസിന് ഒരു ടെമ്പോ നിറയെ പണം അയച്ചിട്ടുണ്ടാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ഖാര്‍ഗെ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് അദാനിയും അംബാനിയും പണം തന്നിട്ടുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താനും റെയ്ഡുകള്‍ നടത്താനും സത്യം കണ്ടെത്താനുമാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി. നരേന്ദ്ര മോദി തന്റെ എതിരാളികളെ നേരിടുന്നത് സി.ബി.ഐ, ആദായനികുതി, ഇ.ഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ചാണെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമായി 800 ഓളം നേതാക്കളെ ഇതുപയോഗിച്ച് മോദിയും പാര്‍ട്ടിയും ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദാനിയും അംബാനിയും കോണ്‍ഗ്രസിന് പണം നിറച്ച ടെമ്പോ അയച്ചിട്ടുണ്ടെങ്കില്‍ ഇതേ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താന്‍ എന്താണ് മോദി ശ്രമിക്കാത്തതെന്നും ഈ വാദം സത്യമെങ്കില്‍ അവര്‍ ഞങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ മോദി ഉറങ്ങുകയായിരുന്നോയെന്നും ഖാര്‍ഗെ ചോദിച്ചു.

‘മോദിക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനും പിന്നീട് പേടിച്ച് ഓടാനും മാത്രമേ അറിയൂ, അദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കില്‍ അദാനിയുടെയും അംബാനിയുടെയും വീട്ടില്‍ ഇ.ഡിയെയും സി.ബി.ഐയെയും വെച്ച് റെയ്ഡ് നടത്തൂ. എന്നാല്‍ മോദി അത് ചെയ്യില്ല, കാരണം മോദി ഈ 2 വ്യവസായപ്രമുഖരുടേയും താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയേയും അംബാനിയെയും വിമര്‍ശിക്കുന്നില്ലെന്നും അവര്‍ ഒരു ടെമ്പോ നിറയെ പണം കോണ്‍ഗ്രസിന് നല്‍കി എന്നും മോദി ആരോപണമുന്നയിച്ചിരുന്നു. മെയ് 20ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന സുഭാഷ് ഭാംറക്കെതിരെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ശോഭ ബാച്ഹവ്‌നെയാണ് മത്സരിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കുമെന്ന് ഹരിയാനയിലെ ദളിതർക്ക് ഭയം; റിപ്പോർട്ട്

2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

Published

on

400 സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നിലനിർത്തിയാൽ തങ്ങൾക്ക് ലഭിച്ച് പോരുന്ന സംവരണം എടുത്ത് കളയുമോയെന്ന് ഭയമുണ്ടെന്ന് ഹരിയാനയിലെ ദളിത് വിഭാഗങ്ങൾ. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന ചർച്ചകൾ ഈ ഭയത്തെ അധികരിക്കുകയാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. .

2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

‘ഹിന്ദുത്വത്തെ തരം താഴ്ത്താൻ കോൺഗ്രസ് കൊണ്ടുവന്ന പല കൂട്ടിച്ചേർക്കലുകളും തിരുത്താൻ ബി.ജെ.പി സർക്കാരിന് 400 സീറ്റുകൾ വേണം,’ എന്നായിരുന്നു തന്റെ മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബി.ജെ.പി നേതാവ് അനന്ത്കുമാർ ഹെഡ്‌ഗെ പറഞ്ഞത്.

എന്നാൽ ബി.ജെ.പി പിന്നീട് ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നെങ്കിലും മറ്റ് പല നേതാക്കളും ഇതേ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ദളിത് വിഭാഗത്തിന്റെ സംവരണം കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രചരണവുമായി ബി.ജെ.പി വന്നെങ്കിലും അത് ദളിത് വിഭാഗത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ല.

ദളിത് വിഭാഗങ്ങളുടെ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് മോദി പലകുറി ആവർത്തിച്ചിട്ടുണ്ടെങ്കിലും ഹരിയാനയിലെ ദളിത് നേതാക്കൾ മോദിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഹരിയാനയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വേണ്ടവിധം ലഭിക്കുന്നില്ലെന്ന് ഫത്തേഹാബാദിലെ ബാൽമീകി കമ്മ്യൂണിറ്റി നേതാവായ ഷമ്മി റാട്ടി പറഞ്ഞു.

‘ബാൽമികി, ധനക്സ്, ബാസിഗറസ്, സനിസിസ്, ദേഹാസ് തുടങ്ങിയ പല പട്ടികവർഗ വിഭാഗങ്ങൾക്കും ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,’ ഷമ്മി റാട്ടി പറഞ്ഞു. ഹരിയാനയിലെ ബഹുഭൂരിപക്ഷവും പട്ടികജാതി/പട്ടികവർഗമാണ്. ഈ വിഭാഗങ്ങൾ ബി.ജെ.പി ഭരണത്തെ ഭയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാജ്യത്ത് ഉണ്ടായ സംവരണ വിരുദ്ധ വികാരത്തിന്റെ പ്രകടമായ വർധനവാണ് അതിൽ ആദ്യത്തേത്.

വിവിധ സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് ദളിത് വിഭാഗങ്ങൾ പറയുന്നത്. സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ആരംഭിച്ച ഹരിയാന കൗശൽ റോസ്‌ഗർ നിഗം എന്ന വെബ് പോർട്ടലിനെതിരെയും ദളിതർ രംഗത്തെത്തിയിട്ടുണ്ട്. വെബ് പോർട്ടൽ വഴി തൊഴിലാളികളെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന വിമർശനമാണ് ഉയരുന്നത്.

ദളിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ വിദ്വേഷകുറ്റകൃത്യങ്ങൾ തടയാൻ നടപ്പാക്കിയ എസ്.സി, എസ്‌.ടി ആക്‌ട് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന ഭയവും മറ്റൊരു കാരണമാണ്. നിയമത്തോടുള്ള പൊലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണം. അതിക്രമങ്ങൾ നേരിടുന്നവരെ പൊലീസ് സംരക്ഷിക്കുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്.

ബി.ജെപി തിരിച്ച് അധികാരത്തിലെത്തിയാൽ അത് ഭരണഘടനയെ കാര്യമായി ബാധിക്കുമെന്ന് ദളിതർ ഭയപ്പെടുന്നതായി ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഹരിയാന യൂണിറ്റിന്റെ ഗവേഷണ വിഭാഗം മേധാവിയായ നീലേഷ് ബഹാനി പറഞ്ഞു.

Continue Reading

india

‘മോദാനി മെഗാ കുംഭകോണം’ : നിലവാരം കുറഞ്ഞ കല്‍ക്കരി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വിറ്റെന്ന റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ്

ഈ കുംഭകോണത്തിലൂടെ നരേന്ദ്ര മോദിയുടെ പ്രിയ സുഹൃത്ത് അദാനി കുറഞ്ഞ തുകയ്ക്ക് കല്‍ക്കരി വിറ്റ് ആയിരക്കണക്കിന് കോടി രൂപ കൊളളയടിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

അദാനി ഇന്ത്യയില്‍ വില്‍ക്കുന്നത് നിലവാരം കുറഞ്ഞ കല്‍ക്കരിയാണെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ നടക്കുന്നത് അദാനിയുടെ കല്‍ക്കരി കുംഭകോണമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിലേറിയാല്‍ അദാനിക്കെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ വന്‍ കല്‍ക്കരി കുംഭകോണമാണ് നടന്നത്. ഈ കുംഭകോണത്തിലൂടെ നരേന്ദ്ര മോദിയുടെ പ്രിയ സുഹൃത്ത് അദാനി കുറഞ്ഞ തുകയ്ക്ക് കല്‍ക്കരി വിറ്റ് ആയിരക്കണക്കിന് കോടി രൂപ കൊളളയടിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി സാധാരണക്കാരുടെ പോക്കറ്റ് കൊളളയടിച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതിയില്‍ ഇന്ത്യാ സഖ്യം അന്വേഷണം നടത്തിയിരിക്കും. കൊളളയടിക്കപ്പെട്ട തുകയുടെ കണക്ക് എടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ തുറന്ന അഴിമതിയില്‍ ഇ.ഡി, സി.ബി.ഐ, ഐ.ടി എന്നിവയെ നിശബ്ദമാക്കാന്‍ പ്രധാനമന്ത്രി എത്ര ടെംപോകളാണ് ഉപയോഗിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കള്‍ നിയമം ലംഘിച്ചും ഇന്ത്യക്കാരെ ചൂഷണം ചെയ്തും സമ്പന്നരായതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു.

കല്‍ക്കരി കുംഭകോണത്തിലൂടെ 20,000 കോടി രൂപ അദാനി ഗ്രൂപ്പിലേക്ക് എത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വാദമു
യര്‍ത്തി.തമിഴ്നാട് ആവശ്യപ്പെട്ട നിലവാരത്തിന് അനുസരിച്ചുള്ള കല്‍ക്കരിയല്ല അദാനി ഇറക്കുമതി ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നിലവാരമില്ലാത്ത കല്‍ക്കരിയുമായി 25ഓളം കപ്പലുകള്‍ തമിഴ്നാട് തീരത്ത് എത്തിയിട്ടുണ്ടൈന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Continue Reading

india

‘വിശ്വസിച്ചേ തീരൂ…ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചതാണ്’; ആ ശക്തി എനിക്ക് വഴികാട്ടുന്നു -നരേന്ദ്രമോദി

അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് മോദി ഇത്തരമൊരു അവകാശവാദം നടത്തിയത്.

Published

on

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൈവത്തിന്റെ ഒരു ഉപകരണമാണ് താന്‍. തന്റെ ഊര്‍ജം ജൈവികപരമല്ല, ദൈവം കനിഞ്ഞു നല്‍കിയതാണെന്നും മോദി പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് മോദി ഇത്തരമൊരു അവകാശവാദം നടത്തിയത്. അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

‘ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അമ്മ മരിച്ചപ്പോള്‍, എന്റെ ജീവിത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോള്‍ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊര്‍ജം കേവലം ജൈവികമായ ഒന്നല്ല, തീര്‍ച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാന്‍ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഉപകരണമാണ്. അതിനാല്‍ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം.”എന്നാണ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

2019നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇക്കുറി കൂടുതല്‍ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കുറി മോദിക്ക് കൂടുതല്‍ ഊര്‍ജം കൈവന്നതായി തോന്നുന്നുവെന്നും ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരുന്നു. അതാണ് അത് ദൈവത്തിന്റെ കളിയാണെന്ന് മോദി മറുപടി പറഞ്ഞത്.

Continue Reading

Trending