Culture
ബഗാനെ പിടിച്ചു, പക്ഷേ സൂപ്പര്‍ കപ്പ് ദൂരെ

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്: കിരീടംകൊതിച്ച് കോഴിക്കോട് പന്ത്തട്ടിയ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് (1-1)കേരള എഫ്.സി. ഐലീഗ് സീസണിലെ അവസാനമത്സരത്തില്‍ ബഗാനായി കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപണ്‍ഡാ(26ാംമിനിറ്റ് ) ആദ്യം വലകുലുക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍(45+1) ഹെന്‍ട്രി കിസേക്കയിലൂടെ ആതിഥേയര്‍ സമനില കണ്ടെത്തി. മികച്ച സേവുകളുമായി കേരളത്തിന്റെ രക്ഷകനായ ഗോള്‍കീപ്പര്‍ നിഖില്‍ സി ബര്‍ണാഡിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സ്വന്തംതട്ടകത്തില്‍ കേരളത്തിനോടേറ്റ തോല്‍വിക്ക് പകരംവീട്ടാനിറങ്ങിയ ബഗാനെ നിര്‍ഭാഗ്യംകൊണ്ട്മാത്രമാണ് വിജയം കൈവിട്ടത്. ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് കോര്‍പറേഷന്‍ സ്റ്റേഡിയം ഇന്നലെ സാക്ഷ്യംവഹിച്ചത്. തുടരെ തുടരെ മുന്നേറ്റങ്ങളുമായി ഇരു ടീമും ഗ്യാലറിയെ കൈയ്യിലെടുത്തു. ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍ നിര്‍ഭാഗ്യത്താല്‍ വല തൊട്ടില്ല. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ബഗാന്‍ ഗോളി ഷില്‍ട്ടന്‍ പോളിനെ വെട്ടിച്ച് കേരള സ്‌ട്രൈക്കര്‍ ഹെന്‍ട്രി കിസേക്ക പോസ്റ്റിലേക്ക് അടിച്ച ഷോട്ട് തട്ടിയകറ്റി പ്രതിരോധതാരം ഗുര്‍ജിന്ദര്‍ കുമാര്‍ ഗോള്‍ലൈന്‍ സേവ് അവിശ്വസിനീയമായി. തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സില്‍ ബഗാന്‍ താരമുതിര്‍ത്ത ഷോട്ട് കേരള ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഷാദ് ഹെഡ്ഡ് ചെയ്തകറ്റി അപകടം ഒഴിവാക്കി.
ആദ്യപകുതിയുടെ തുടക്കംമുതല്‍ കേരള ഹാഫിലേക്ക് കളിമാറ്റിയ മോഹന്‍ബഗാന്‍ കേരള ഗോള്‍കീപ്പറെ നിരന്തരം പരീക്ഷിച്ചു. വിദേശതാരങ്ങളായ യൂത്ത കിനോവാക്കി, അക്രം മൊഗറബിയുടെ നീക്കങ്ങള്‍ പ്രതിരോധിച്ച കേരളം അധികം വൈകാതെ താളംകണ്ടെത്തി. 16ാം മിനിറ്റില്‍ കേരള താരം കെ.സല്‍മാന്റെ ഷോട്ട് പാടുപെട്ടാണ് എതിര്‍ടീം ഗോളി രക്ഷപ്പെടുത്തിയത്. കേരള പ്രതിരോധത്തിന്റെ പാളിച്ചയിലാണ് സന്ദര്‍ശകര്‍ ആദ്യഗോള്‍നേടിയത്. വലതുവിങിലൂടെ പന്തുമായി മുന്നേറിയ മോഹന്‍ബഗാന്റെ ലെബനന്‍ ഫോര്‍വേഡ് അക്രം മൊഗംബിയുടെ നീട്ടിയുള്ള ക്രോസ് സ്വീകരിച്ച ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ അലക്‌സാണ്ടര്‍ ബോക്‌സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് ബാറില്‍ തട്ടുകയും തക്കംപാര്‍ത്തിരുന്ന അസര്‍പിയറിക് ഡിപെണ്‍ഡ ഹെഡ്ഡ് ചെയ്ത് വലയില്‍നിക്ഷേപിക്കുകയായിരുന്നു.
സമനില ഗോളിനായി എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഇരമ്പിയെത്തിയ കേരളത്തിന് ലക്ഷ്യത്തിലെത്താന്‍ ആദ്യപകുതിയുടെ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. മൂസെ-റാഷിദ്-കിസേക്ക കൂട്ടുകെട്ടാണ് ഗോളിന് വഴിയൊരുക്കിയത്. മൈതാനമധ്യത്തുനിന്ന് ഉ ഷില്‍ട്ടണ്‍ പോള്‍ഗാണ്ടന്‍താരം മുഡ്ഡൈ മൂസ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച മുഹമ്മദ് റാഷിദ് പ്രതിരോധതാരങ്ങളെ മറികടന്ന് തലകൊണ്ട് കിസോക്കക്ക് പന്ത് മറിച്ച് നല്‍കി. ബോക്‌സില്‍വെച്ച് നിലംതൊടാതെയുള്ള കിസോക്കയുടെ ബുള്ളറ്റ് ഷോട്ട് ബഗാന്‍ഗോളി ഷില്‍ട്ടണ്‍ പോളിനെ മറികടന്ന് വലയില്‍തുളച്ചുകയറി. രണ്ടാംപകുതിയില്‍ മുന്നേറ്റത്തിന് മൂര്‍ച്ച കൂട്ടിയ കേരളം കൊല്‍ക്കത്തന്‍ക്ലബിന്റെ ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തി. രണ്ടാംപകുതിയുടെ 61ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിന്റെ ഗോള്‍ശ്രമം ഗോളിതട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ നിഖില്‍കഡാമിന്റെ ശ്രമവും പരാജയപ്പെട്ടു. 76ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജിനെ പിന്‍വലിച്ച് കിവി സിമോമിയെ കളത്തിലിറക്കിയെങ്കിലും ഗോള്‍മാത്രം അകന്നു. സമനിലയോടെ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 31പോയന്റുമായി ബഗാന്‍ മൂന്നാംസ്ഥാനത്ത് തുടരുന്നു. 18 കളിയില്‍ നിന്ന് 21പോയന്റുള്ള കേരള എഫ്.സി ഏഴാമതാണ്. സൂപ്പര്‍കപ്പ് യോഗ്യതനേടാന്‍ ആതിഥേയര്‍ക്ക് യോഗ്യതാമത്സരം കളിക്കണം.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍