kerala
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു.
മുന്‍ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന് നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്. സംസ്കാരം നാളെ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.
kerala
കൊല്ലത്ത് ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കയറി യുവാവിന്റെ അതിക്രമം; പ്രതി കസ്റ്റഡിയില്‍
ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തി.
കൊല്ലം: മദ്യപിച്ച് ഫിറ്റായി ഗാന്ധി പ്രതിമയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. കൊല്ലം പുനലൂരിലാണ് സംഭവം. ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തി. ഇതിന് പിന്നാലെ ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിക്കുകയും ചെയ്തു.
പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാള്‍ അതിക്രമം നടത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നും നാട്ടുകാര്‍ പറഞ്ഞു.
kerala
കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് ഉള്‍ഗ്രാമങ്ങളിലേക്ക് ബസ് സര്‍വിസ് ഇല്ല; യാത്രക്കാര്‍ ദുരിതത്തില്‍
നേരത്തെ മിനി ബസ് സര്‍വിസുകള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ കളക്ഷന്‍ കുറവാണെന്ന പേരില്‍, സര്‍വിസുകള്‍ പിന്‍വലിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.
പത്തനാപുരം: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് ഉള്‍ഗ്രാമങ്ങളിലേക്ക് ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പല റൂട്ടുകളിലും നേരത്തെ മിനി ബസ് സര്‍വിസുകള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ കളക്ഷന്‍ കുറവാണെന്ന പേരില്‍, സര്‍വിസുകള്‍ പിന്‍വലിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവില്‍ പത്തനാപുരം-പറങ്കിമാംമുകള്‍-നടുത്തേരി-അമ്പലം നിരപ്പ്-പാണ്ടിത്തിട്ട-വഴി ഏനാത്ത്, പത്തനാപുരം പട്ടാഴി ദര്‍ഭ വഴി കൊട്ടാരക്കര, പത്തനാപുരം-പിടവൂര്‍-പുളിവിള-അയത്തില്‍ വഴി കൊട്ടാരക്കര, പത്തനാപുരം-ചെങ്കിങ്കിലാത്ത് വഴി ഏനാത്ത്, പത്തനാപുരം-വെള്ളങ്ങാട്-പുത്തലത്ത് മുക്ക്-രണ്ടാലുംമൂട് വഴി കൊട്ടരക്കര, പത്തനാപുരം-മങ്കോട്-അംബേദ്കര്‍ കോളനി, പത്തനാപുരം-കടുവാത്തോട്-ചെളിക്കുഴി വഴി അടൂര്‍, പത്തനാപുരം-രണ്ടാലുംമൂട്-അരിങ്ങട വഴി കൊട്ടാരക്കര, പത്തനാപുരം-പുന്നല-കറവൂര്‍ വഴി പുനലൂര്‍ എന്നിങ്ങനെ ബസ് സര്‍വിസുകള്‍ ആരംഭിക്കണമെന്നാണ് ആവശ്യം.
കൃത്യനിഷ്ഠയോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനപ്പെടും വിധം ബസ് സര്‍വിസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്.ഐ.ടി
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്.
അതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala16 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
kerala17 hours agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
