Connect with us

Gender

മാതൃസ്‌നേഹത്തിന് മുന്നില്‍ പുലിക്കും രക്ഷയില്ല; 10 വയസ്സുകാരനെ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് മാതാവ്

മകനെ പുലിയില്‍ നിന്നും തിരിച്ചു പിടിക്കുന്നതു വരെ ദേവി പുലിയുമായി പൊരുതി

Published

on

സ്വന്തം മക്കളുടെ ജീവന് ആപത്ത് വന്നാല്‍ പിന്നെ അമ്മമാര്‍ പിന്നെ ഏത്ര ശക്തിശാലിയോടും പിടിച്ചു നില്‍ക്കും. അത്തരത്തില്‍ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടന്നിരിക്കുന്നത്. പുലിയുടെ വായിലകപ്പെട്ട തന്റെ മകനെ രക്ഷിച്ചിരിക്കുകയാണ് ഒരമ്മ. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ എന്‍എച്ച് 74ന് സമീപമുള്ള ജീത്പൂര്‍ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ശാന്തരേഷ് ദേവി എന്ന അമ്മ.

ജോലി സ്ഥലത്തു നിന്ന് കുറച്ചുമാറി തന്റെ പത്തു വയസ്സുകാരനായ മകന്‍ തികേന്ദ്ര സൈനി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു പുള്ളിപ്പുളി തന്റെ കുഞ്ഞിന് നേരെ പാഞ്ഞടുക്കുന്നത് ദേവി കണ്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ അമ്മ തന്റെ അരിവാള്‍ ഉപയോഗിച്ച് പുലിയെ പേടിപ്പിക്കാന്‍ നോക്കി. തന്റെ മകനെ പുലിയില്‍ നിന്നും തിരിച്ചു പിടിക്കുന്നതു വരെ ദേവി പുലിയുമായി പൊരുതി. ഒടുവില്‍ പുലി അമ്മയുടെ മുന്നില്‍ തോറ്റ് പിന്‍തിരിഞ്ഞോടി. പുലിയെ കണ്ടതും വയലില്‍ പണിയെടുത്തിരുന്ന മറ്റുള്ളവരെല്ലാം ഭയന്നോടി.

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്നോഴുകുന്ന മകനെ ഒറ്റയക്കാണ് ശാന്തരേഷ് ദേവി വാരിയെടുത്ത് വയലില്‍ എത്തിച്ചത്. ദേവിക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മകന് തലയിലും കൈകളിലും വയറിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. കുട്ടി പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടന്‍ തന്നെ നാട്ടുകാര്‍ എത്തി ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും കുട്ടിയെ നാഗിനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ബിജ്‌നോര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Education

സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി

Published

on

സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. സഊദി വഴിയെത്തിയ 25 മലയാളികളാണ് കുടുങ്ങിയത്. യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്.

സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 6ദിവസം സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ പോകണം. ക്വാറന്റൈന്‍ ചെലവ് വഹിക്കാന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇത്തരം ഒരു നിര്‍ദേശവും നോര്‍ക്ക നല്‍കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

Continue Reading

EDUCATION

ലാപ്ടോപ്-പഠനോപകരണ കിറ്റ് വിതരണം: അപേക്ഷ ക്ഷണിച്ചു

Published

on

2021-22, 2022-23 എന്നീ അധ്യയന വർഷങ്ങളിൽ എഞ്ചിനീയറിങ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്സിങ്, എം.എസ്.സി നഴ്സിങ് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ് വിതരണത്തിനും സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണത്തിനും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 30. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും, ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org ലും ലഭിക്കും.

Continue Reading

crime

ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിന്‍വലിച്ചു

കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്‍കി

Published

on

ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിന്‍വലിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തന്‍പുരക്കല്‍ സരുണ്‍ സജിക്കെതിരായ കേസാണ് പിന്‍വലിച്ചത്. കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്‍കി. പിടികൂടിയത് കാട്ടിറച്ചിയല്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് വനം വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചു.

സെപ്റ്റംബര്‍ 20നാണ് ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുണ്‍ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. എന്നാല്‍ ഇറച്ചി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സരുണിനെ കുടുക്കാന്‍ ഓട്ടോയില്‍ കൊണ്ടുവെച്ചതാണെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. തുടര്‍ന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡനടക്കം കുറ്റക്കാരായ 7 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

എന്നാല്‍ സരുണിനെതിരായ കള്ളക്കേസ് വനം വകുപ്പ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഇതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സരുണ്‍ പട്ടികജാതി, പട്ടിഗവര്‍ഗ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന കുറ്റക്കാര്‍ക്കെതിരെ രണ്ടാഴ്ചക്കകം കേസെടുത്ത് റിപ്പേര്‍ട്ട് നല്‍കണമെന്ന് ഉപ്പുതറ പൊലീസിന് കമ്മീഷന്‍ ഉറപ്പുനല്‍കി.

Continue Reading

Trending