Connect with us

Video Stories

നാദിയ മുറാദ് പ്രതീക്ഷയുടെ ‘ലാസ്റ്റ് ഗേള്‍’

Published

on

 

യുഎന്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദ് ചുണ്ടോടു ചേര്‍ക്കുമ്പോള്‍ പിന്നിട്ട വഴികള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. സമകാലിക ലോകത്ത് സമാനതകളില്ലാത്ത വേദനകളുടെ പര്‍വം താണ്ടിയ യസീദികള്‍ക്ക് താങ്ങും തണലുമായിരുന്നു നാദിയ മുറാദ്. തകര്‍ത്തെറിയപ്പെട്ട സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയ ജനതക്കു മുമ്പില്‍ പരന്നുകിടന്നത് ഇരുള്‍ മാത്രം. ഈ ഇരുള്‍ വഴിയില്‍ പ്രകാശം ചൊരിയുകയായിരുന്നു ഈ പെണ്‍കൊടി. അവള്‍ അനുഭവിച്ച ദുരിതവും നേരിട്ട ദുരന്തങ്ങളും എണ്ണിയാല്‍ ഒതുങ്ങാത്തവയാണ്. ഐ.എസ് തടവറയില്‍ നിന്ന് പുറത്തുവന്നു മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാദിയയുടെ പുസ്തകം ‘ദ ലാസ്റ്റ് ഗേള്‍’ പുറത്തിറങ്ങിയത്. നാദിയയുടെ ജീവിതമാണ് ലാസ്റ്റ് ഗേളില്‍ പറയുന്നത്. ഐ.എസ് പിടിയില്‍ ലൈംഗിക അടിമയായി അനുഭവിച്ച ക്രൂരമായ അനുഭവങ്ങള്‍. ഐ.എസ് യസീദികളോട് ചെയ്തത് പുറംലോകത്തെ അറിയിക്കാനും തടവറയിലുള്ള യസീദി യുവതികളെയും പെണ്‍കുട്ടികളെയും രക്ഷിക്കാനുമാണ് ഈ പുസ്തകമെന്ന് നാദിയ പ്രകാശന വേളയില്‍ വ്യക്തമാക്കിരുന്നു. പുസ്തകത്തിന്റെ ഓരോ താളും ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ വായിക്കാനാവില്ല.
തങ്ങളുടെതായ സംസ്‌കാരവും മതവിശ്വാസവും മുറുകെ പിടിക്കുകയും ആചരിക്കുകയും ചെയ്ത യസീദികള്‍ വിഗ്രഹാരാധകരും സാത്താന്‍ സേവക്കാരുമാണെന്ന് ഐ.എസ് തീവ്രവാദികള്‍ പ്രചരിപ്പിച്ചു. യസീദി വിശ്വാസം ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കണമെന്ന് അവര്‍ പ്രഖ്യാപനം നടത്തി. 2014ലാണ് യസീദികള്‍ക്ക് നേരെ വംശഹത്യക്ക് തുടക്കമിടുന്നത്. സിന്‍ജാര്‍ മലനിരകളുടെ യസീദികളുടെ താഴ്‌വരകള്‍ ഐ.എസ് തീവ്രവാദികള്‍ വളഞ്ഞു. ഇവിടെ നിന്നും ഇറാഖ് സൈന്യം നേരത്തെ പിന്മാറിയിരുന്നു. ഇതോടെ ഐ.എസ് യസീദികള്‍ക്ക് നേരെ ക്രൂരത തൊടുത്തു വിട്ടുകഴിഞ്ഞിരുന്നു. നിരാലംബരായ ജനത സിന്‍ജാര്‍ മലനിരകളില്‍ അഭയം തേടി. ഓരോ യസീദികളെയും തീവ്രവാദികള്‍ പിടികൂടി. ഇവരില്‍ ഒരാളായിരുന്നു നാദിയ മുറാദ്. നാദിയയുടെ കൊച്ചോ എന്ന ഗ്രാമവും തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നു. പുരുഷന്മാരെ വെടിവെച്ചു കൊന്നു. കൊന്നു കുഴിച്ചു മൂടിയവരില്‍ കുരുന്നുകളും കൗമാരക്കാരും ഉണ്ടായിരുന്നു. നാദിയയുടെ ആറ് സഹോദരങ്ങളെ വെടിവെച്ചു കൊന്നു. നാദിയയെയും മറ്റു യുവതികളെയും ഒരു ബസിനുള്ളിലേക്ക് എറിഞ്ഞു. ബസിനുള്ളില്‍ വച്ച് ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ടു. ഈ സമയം അമ്മയെ വെടിവെച്ചു കൊലപ്പെടുത്തി.
പിടികൂടിയ സ്ത്രീകളെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. നാദിയ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഐ.എസ് അധിനിവേശ മൊസൂളിലേക്ക് നീക്കി. ഐ.എസിന്റെ അടിമചന്തയില്‍ നാദിയെ വിറ്റു. സ്ത്രീകളെ കണ്ടപാടെ പുരുഷന്മാര്‍ പിടിവലിയായി. ഒരാള്‍ വയറില്‍ സിഗരറ്റ് കുത്തിക്കയറ്റി. മറ്റൊരാള്‍ മൂന്ന് യുവതികളെ വാങ്ങി. ചിലരെ ലൈംഗിക അടിമയാക്കി. എപ്പോള്‍ വേണമെങ്കിലും ഉടമക്ക് അടിമയെ ബലാത്സംഗം ചെയ്യാം. മതപരിവര്‍ത്തനവും ക്രൂരതകളും മുറ തെറ്റാതെ നടന്നിരുന്നു. ഒരിക്കല്‍ തടവറയില്‍ നിന്നും നാദിയ രക്ഷപെടാന്‍ ശ്രമം നടത്തി. ശ്രമം പാഴാകുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ചതിന് കൂട്ടമാനഭംഗത്തിനും ഇരയായി. പലപ്പോഴായി പലര്‍ക്കും നാദിയയെ വിറ്റു. വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരിക്കല്‍ തടവിലാക്കപ്പെട്ട വീടിന്റെ ജനാലയിലൂടെ രക്ഷപെട്ടു. മറ്റൊരു മുസ്‌ലിം കുടുംബത്തില്‍ അഭയം തേടി. ഇവര്‍ തീവ്രവാദികളില്‍ നിന്നും നാദിയയെ കുര്‍ദ്ദിസ്ഥാനിലെത്തിച്ചു. ഐ.എസ് പിന്മാറിയതോടെ നാദിയ ജന്മഗ്രാമത്തിലെത്തി. അപ്പോഴേക്കും ശവപറമ്പായി മാറിയിരുന്നു കൊച്ചോ എന്ന ഗ്രാമം. ജര്‍മ്മനിയില്‍ അഭയംപ്രാപിച്ച നാദിയ, 2015ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു. പിന്നീട് യുദ്ധത്തില്‍ ജീവിതം നശിച്ചുപോകുന്ന ഇരകള്‍ക്കായാണു നാദിയ പിന്നീട് ജീവിതം മാറ്റിവെച്ചത്. ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ഇന്നും തുടരുന്നു.
ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരിട്ട പീഡനങ്ങള്‍ നാദിയയിലൂടെ പുറം ലോകമറിഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നാദിയ നടത്തിയ സംഭാഷണം ലോകം നിറകണ്ണുകളോടെയാണ് കേട്ടത്. ഐക്യരാഷ്ട്ര സഭ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസിഡറാണ് ഇന്ന് നാദിയ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending