Connect with us

News

പുതിയ കരട് നിയമം; മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാര പ്രവര്‍ത്തനം നടത്താനുള്ള അനുമതി നല്‍കി ഇസ്രാഈല്‍

പുതിയ നിയമമനുസരിച്ച് ഉടമയുടെ അറിവില്ലാതെ കമ്പ്യൂട്ടറുകളിലെയും മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ പരിശോധിക്കാനുള്ള അധികാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷിന്‍ ബെറ്റിന് നല്‍കാന്‍ കഴിയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Published

on

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാര പ്രവര്‍ത്തനം നടത്താനുള്ള അനുമതി നല്‍കി ഇസ്രാഈല്‍. രാജ്യത്തെ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റാണ് ഇതിനുള്ള അനുമതി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. പുതിയ നിയമവുമായി ബന്ധപ്പെട്ട കരടിന്റെ അടിസ്ഥാനത്തിലാണ് ഇസ്രാഈലിന്റെ തീരുമാനം.
പുതിയ നിയമമനുസരിച്ച് ഉടമയുടെ അറിവില്ലാതെ കമ്പ്യൂട്ടറുകളിലെയും മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ പരിശോധിക്കാനുള്ള അധികാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷിന്‍ ബെറ്റിന് നല്‍കാന്‍ കഴിയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ എല്ലാ ഡാറ്റാബേസുകളില്‍ നിന്നും മെറ്റീരിയല്‍ സ്വീകരിക്കാനുള്ള അധികാരം ഷിന്‍ ബെറ്റിന് പുതിയ നിയമം നല്‍കുന്നുണ്ട്. ഇത്തരം നടപടികള്‍ അംഗീകരിക്കാനുള്ള അധികാരം ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ഷിന്‍ ബെറ്റിന്റെ തലവന് ഡാറ്റാബേസുകളില്‍ നിന്ന് മെറ്റീരിയല്‍ സ്വീകരിക്കാമെന്നും നിയമം പറയുന്നു.
എന്നാല്‍ നിയമം, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മനഃശാസ്ത്രജ്ഞര്‍, പുരോഹിതന്മാര്‍ തുടങ്ങിയവരുടെ രേഖകളും വിവരങ്ങളും പരിശോധിക്കുന്നതില്‍ കരട് നിയമം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുമായി സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.  അതേസമയം പൊലീസ്, ദേശീയ ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഡാറ്റാബേസുകളിലേക്കുള്ള പ്രവേശനം സാധ്യമാക്കാന്‍ കഴിയുമെന്ന് ഷിന്‍ ബെറ്റ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ നിയമം മാധ്യമസ്വാതന്ത്ര്യത്തെയും വിവരങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശത്തെയും ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പത്രപ്രവര്‍ത്തക യൂണിയന്‍ നെതന്യാഹുവിനെതിരെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഉറവിടങ്ങളുടെയും വിവരങ്ങളുടെയും രഹസ്യസ്വഭാവത്തെ നിയമം ദോഷകരമായി ബാധിക്കുമെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. നിയമത്തിനെതിരെ രാജ്യത്തുള്ള അഭിഭാഷകരും എന്‍.ജി.ഒകളും വ്യാപകമായി വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

kerala

ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

Published

on

ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചര്‍ച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കണ്‍വീനരുടെ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇ പിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.

 

Continue Reading

kerala

നടുറോഡിലെ മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുളള തര്‍ക്കത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മേയര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് വീശദീകരണം. കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രം നടപടിയെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോരുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്നാണ് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ആരോപിച്ചത്.

മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.

 

Continue Reading

Trending