Connect with us

Video Stories

14 ലക്ഷം കോടിയുടെ അസാധുനോട്ടുകള്‍ തിരിച്ചെത്തി

Published

on

ന്യൂഡല്‍ഹി: അസാധുവായി പ്രഖ്യാപിച്ചതില്‍ 14 ലക്ഷം കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. നോട്ട് നിരോധന തീരുമാനം വന്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന പുതിയ കണക്കുകള്‍. റിസര്‍വ്ബാങ്കിലേയും കേന്ദ്ര ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

മൂന്ന് ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും അവകാശ വാദം. ഇത് പൂര്‍ണമായും തെറ്റിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ആര്‍.ബി.ഐ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. കള്ളപ്പണവും കള്ളനോട്ടും വിപണിയില്‍നിന്ന് ഒഴിവാക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് തടയുന്നതിനും വേണ്ടിയാണ് തീരുമാനമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം.

ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ രാജ്യത്ത് ആകെ 17.50 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 15.50 ലക്ഷം കോടിയും(മൊത്തം കറന്‍സിയുടെ 86 ശതമാനം) 1000, 500 രൂപ നോട്ടുകള്‍ ആയിരുന്നു. ഇവ ഒരുമിച്ച് പിന്‍വലിച്ചതോടെ രാജ്യത്ത് ഗുരുതര കറന്‍സി പ്രതിസന്ധി രൂപപ്പെടുകയും ജനജീവിതത്തേയും വിപണിയേയും ബാധിക്കുകയും ചെയ്തിരുന്നു. കള്ളപ്പണം ഇല്ലാതാകുമെന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചത്.

എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 93.5 ശതമാനവും(14 ലക്ഷം കോടി രൂപ) ഡിസംബര്‍ 30നുള്ളില്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് കണക്ക്. 50,000 കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ ബാങ്കുകളുടെ കൈവശമുണ്ടായിരുന്നു. ഇതുകൂടി ചേര്‍ത്താല്‍ 14.5 ലക്ഷം കോടി തിരിച്ചെത്തി. 75,000 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്. റിസര്‍വ്ബാങ്ക് ശാഖകള്‍ മുഖേന അസാധു നോട്ടുകള്‍ തിരിച്ചുവാങ്ങുന്നത് തുടരുന്നതിനാല്‍ ചെറിയൊരു ശതമാനം തുകയെങ്കിലും ഇനിയും തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടല്‍. അതായത് നോട്ട് നിരോധനം പൂര്‍ണ പരാജയമായിരുന്നുവെന്ന് ചുരുക്കം.
നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ ബാങ്കുകളിലൂടെ വന്‍തോതില്‍ കള്ളനോട്ടുകളും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവ പരിശോധിച്ചു കണ്ടെത്തല്‍ ദുഷ്‌കരമാണ്. കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള 60 വലിയ മെഷീനുകളാണ് ആര്‍.ബി. ഐയുടെ കൈവശമുള്ളത്. ഇവ പ്രതിദിനം 12 മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ പോലും മുഴുവന്‍ കറന്‍സികളുടേയും പരിശോധന പൂര്‍ത്തിയാക്കാന്‍ 600 ദിവസമെങ്കിലും (രണ്ടു വര്‍ഷത്തോളം) എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അതത് ബാങ്കുകളില്‍ വച്ചുതന്നെ പരിശോധന പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യത ആര്‍.ബി.ഐ തേടുന്നുണ്ട്. എന്നാല്‍ ബാങ്കുകള്‍ ഇതിനോട് താല്‍പര്യം കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending