Connect with us

Video Stories

14 ലക്ഷം കോടിയുടെ അസാധുനോട്ടുകള്‍ തിരിച്ചെത്തി

Published

on

ന്യൂഡല്‍ഹി: അസാധുവായി പ്രഖ്യാപിച്ചതില്‍ 14 ലക്ഷം കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. നോട്ട് നിരോധന തീരുമാനം വന്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന പുതിയ കണക്കുകള്‍. റിസര്‍വ്ബാങ്കിലേയും കേന്ദ്ര ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

മൂന്ന് ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും അവകാശ വാദം. ഇത് പൂര്‍ണമായും തെറ്റിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ആര്‍.ബി.ഐ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. കള്ളപ്പണവും കള്ളനോട്ടും വിപണിയില്‍നിന്ന് ഒഴിവാക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് തടയുന്നതിനും വേണ്ടിയാണ് തീരുമാനമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം.

ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ രാജ്യത്ത് ആകെ 17.50 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 15.50 ലക്ഷം കോടിയും(മൊത്തം കറന്‍സിയുടെ 86 ശതമാനം) 1000, 500 രൂപ നോട്ടുകള്‍ ആയിരുന്നു. ഇവ ഒരുമിച്ച് പിന്‍വലിച്ചതോടെ രാജ്യത്ത് ഗുരുതര കറന്‍സി പ്രതിസന്ധി രൂപപ്പെടുകയും ജനജീവിതത്തേയും വിപണിയേയും ബാധിക്കുകയും ചെയ്തിരുന്നു. കള്ളപ്പണം ഇല്ലാതാകുമെന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചത്.

എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 93.5 ശതമാനവും(14 ലക്ഷം കോടി രൂപ) ഡിസംബര്‍ 30നുള്ളില്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് കണക്ക്. 50,000 കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ ബാങ്കുകളുടെ കൈവശമുണ്ടായിരുന്നു. ഇതുകൂടി ചേര്‍ത്താല്‍ 14.5 ലക്ഷം കോടി തിരിച്ചെത്തി. 75,000 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്. റിസര്‍വ്ബാങ്ക് ശാഖകള്‍ മുഖേന അസാധു നോട്ടുകള്‍ തിരിച്ചുവാങ്ങുന്നത് തുടരുന്നതിനാല്‍ ചെറിയൊരു ശതമാനം തുകയെങ്കിലും ഇനിയും തിരിച്ചെത്തുമെന്നാണ് കണക്കുകൂട്ടല്‍. അതായത് നോട്ട് നിരോധനം പൂര്‍ണ പരാജയമായിരുന്നുവെന്ന് ചുരുക്കം.
നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ ബാങ്കുകളിലൂടെ വന്‍തോതില്‍ കള്ളനോട്ടുകളും തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവ പരിശോധിച്ചു കണ്ടെത്തല്‍ ദുഷ്‌കരമാണ്. കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള 60 വലിയ മെഷീനുകളാണ് ആര്‍.ബി. ഐയുടെ കൈവശമുള്ളത്. ഇവ പ്രതിദിനം 12 മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ പോലും മുഴുവന്‍ കറന്‍സികളുടേയും പരിശോധന പൂര്‍ത്തിയാക്കാന്‍ 600 ദിവസമെങ്കിലും (രണ്ടു വര്‍ഷത്തോളം) എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അതത് ബാങ്കുകളില്‍ വച്ചുതന്നെ പരിശോധന പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യത ആര്‍.ബി.ഐ തേടുന്നുണ്ട്. എന്നാല്‍ ബാങ്കുകള്‍ ഇതിനോട് താല്‍പര്യം കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

news

ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി

കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.

Published

on

പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന്‍ കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.

പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending