Connect with us

News

ഫലസ്തീന്‍കാരനോട് ക്രൂരത: ഇസ്രാഈല്‍ പട്ടാളക്കാര്‍ക്ക് തടവ്

പ്രതിവര്‍ഷം 200 ഓളം ഫലസ്തീനികളാണ് ഇസ്രാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെടുന്നത്.

Published

on

ഫലസ്തീന്‍ യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോകുകയും മര്‍ദിക്കുകയും അന്വേഷണം തടസ്സപ്പെടുത്തുകയും ചെയ്തതിന് മൂന്നുപട്ടാളക്കാര്‍ക്ക് ഇസ്രാഈല്‍ പട്ടാളകോടതി ശിക്ഷ വിധിച്ചു. രണ്ടുപേര്‍ക്ക് രണ്ടുമാസവും ഒരാള്‍ക്ക് 40 ദിവസത്തേക്കുമാണ് തടവ്. പല കേസുകളും തേച്ചുമായ്ച്ചുകളയുന്നതിനിടെ വലിയ അന്താരാഷ്ട്രമനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം കനത്തതോടെയാണ് ഈ പൊടിക്കൈ. പ്രതിവര്‍ഷം 200 ഓളം ഫലസ്തീനികളാണ് ഇസ്രാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടിയെടുക്കില്ല; 2027 വരെ ഗംഭീറുമായി കരാറുണ്ട്: ബിസിസിഐ

12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയ്ക്കു പിന്നാലെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ബിസിസിഐ. ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടി എടുക്കുകയില്ലെന്നും നിലവില്‍ 2027 വരെ ഗംഭീറുമായി കരാറുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. രണ്ടും വൈറ്റ് വാഷാണ് എന്നതും വിമര്‍ശനത്തിന്റെ ശക്തി കൂട്ടി. ഇതോടെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകരും മുന്‍ താരങ്ങളടക്കമുള്ളവരും രംഗത്തെത്തിയത്.

വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഗംഭീറിന്റെ ഭാവിയെക്കുറിച്ച് ബോര്‍ഡ് തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, ടീം ”പരിവര്‍ത്തന ഘട്ടത്തില്‍” തുടരണമെന്ന് വാദിച്ചു.

‘ഇത് ബിസിസിഐയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോള്‍ എന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം; ഞാനല്ല. അതേ കാര്യത്തിലാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്…’ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ കോച്ചായിരുന്നു താനെന്ന് കൂട്ടിച്ചേര്‍ത്ത് ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ 2-0 തോല്‍വി, ഗംഭീറിന്റെ കീഴില്‍ ഒരു വര്‍ഷത്തിനിടെ ടീമിന്റെ മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വിയെ അടയാളപ്പെടുത്തി, ന്യൂസിലന്‍ഡിനെതിരെ സ്വദേശത്തും ഓസ്ട്രേലിയയ്ക്ക് പുറത്തും നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം. കഴിഞ്ഞ വര്‍ഷം സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 0-2ന് തകര്‍ത്തു. ഗംഭീറിന്റെ കാലത്ത് സ്വന്തം നാട്ടില്‍ നടന്ന ഏക ടെസ്റ്റ് പരമ്പര വിജയങ്ങള്‍ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെയാണ്. എന്നിരുന്നാലും, രണ്ട് ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ തന്ത്രങ്ങള്‍, സെലക്ഷന്‍ കോളുകള്‍, മത്സര ടോട്ടലുകള്‍ പോസ്റ്റുചെയ്യാനുള്ള കഴിവില്ലായ്മ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മപരിശോധന വളരുന്നപ്പോഴും, ബിസിസിഐ വലിയ മാറ്റങ്ങളില്‍ തുടര്‍ച്ച തിരഞ്ഞെടുത്തു.

‘ബിസിസിഐ ഒരു തീരുമാനവും എടുക്കാന്‍ തിരക്കുകൂട്ടില്ല, ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്,” ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘കോച്ച് ഗൗതം ഗംഭീറിനെ സംബന്ധിച്ചിടത്തോളം, ലോകകപ്പ് അടുത്തിരിക്കുന്നതിനാലും 2027 ലോകകപ്പ് വരെ അദ്ദേഹത്തിന്റെ കരാര്‍ ഉള്ളതിനാലും ഞങ്ങള്‍ അവനെക്കുറിച്ച് ഒരു തീരുമാനവും എടുക്കില്ല. മുന്നോട്ട് പോകുന്ന സെലക്ടര്‍മാരുമായും ടീം മാനേജ്മെന്റുമായും ബിസിസിഐ സംസാരിക്കും, പക്ഷേ മുട്ടുമടക്കുന്ന നടപടി ഉണ്ടാകില്ല.’

ഗുവാഹത്തി തോല്‍വിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ ഗംഭീര്‍, ടീമിനെ സംരക്ഷിച്ചു, പക്ഷേ ആവര്‍ത്തിച്ചുള്ള ബാറ്റിംഗ് തകര്‍ച്ചകള്‍ അംഗീകരിച്ചു-പ്രത്യേകിച്ച് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 95 എന്ന നിലയില്‍ നിന്ന് 7 വിക്കറ്റിന് 120 എന്ന സ്ലൈഡ് പ്രധാന വഴിത്തിരിവായി. ‘ആ ഡ്രസ്സിംഗ് റൂമിലുള്ള എല്ലാവരും-അത് എന്നില്‍ നിന്ന് ആരംഭിക്കുന്നു-ഉത്തരവാദിത്വമുള്ളവരാണ്’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു.

Continue Reading

News

ദീത്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ കനത്ത നാശം, 56 മരണം, 21 പേരെ കാണാതായി

വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.

Published

on

ദീത്വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശം. പ്രദേശത്തെ ശക്തമായ മഴയും മണ്ണെിടിച്ചിലും മൂലം 56 പേര്‍ മരണപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. കൂടാതെ നിരവധി വീടുകള്‍ നശിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.

ദുരന്തബാധിത പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ശ്രീലങ്കയിലെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. പലയിടങ്ങളിലും നെറ്റ്‌വര്‍ക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റി?നെ തുടര്‍ന്ന് തമിഴ്‌നാട് -ആന്ധ്ര തീരമേഖലയില്‍ അതി തീവ്രമഴ മുന്നില്‍ കണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.

അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചുഴലിക്കാറ്റ് തമിഴ്‌നാട്,പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ജലസംഭരണികളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സാഹചര്യം വിലയിരുത്തി.

 

Continue Reading

kerala

കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.

Continue Reading

Trending