Connect with us

Culture

കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ്ജ് മര്‍ദ്ദിച്ചെന്ന്

Published

on

എം.എല്‍.എ ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് മര്‍ദിച്ചതായി പരാതി. എം.എല്‍.എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനു (22)വിനാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ഊണ് കൊണ്ടുവരാന്‍ വൈകിയതിന്റെ പേരില്‍ പി.സി ജോര്‍ജ് മുഖത്തടിച്ചുവെന്നാണ് പരാതി. കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. എം.എല്‍.എയും പി.എയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പറഞ്ഞു. എന്നാല്‍ ആരോപണം പി.സി ജോര്‍ജ് നിഷേധിച്ചു. ജീവനക്കാരന്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നല്‍കുമെന്നും മനു പറഞ്ഞു.

കാന്റീനിലുണ്ടായിരുന്നത് പുതിയ ആളുകളായതിനാല്‍ തന്നോട് ചോറ് കൊണ്ടുപോകാന്‍ പറയുകയായിരുന്നുവെന്ന് മനു പറയുന്നു. തിരക്കായതിനാല്‍ അല്‍പം വൈകിയാണ് അവിടെയെത്തിയത്. അവിടെ ചെന്നപ്പോള്‍ പി.സി ജോര്‍ജ് ഒരു വനിത സ്റ്റാഫിനെ വിളിച്ച് ചീത്ത വിളിക്കുന്നതാണ് കേട്ടത്. തന്നെ കണ്ടപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത് അടുത്തേക്ക് വിളിച്ചു. ചീത്ത വിളിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അവിടെ തിരക്കായതുകൊണ്ടാണ് താമസിച്ചതെന്നും എം.എല്‍.എയോട് പറഞ്ഞതായും മനു വിശദീകരിക്കുന്നു. അപ്പോഴേക്കും എം.എല്‍.എ എഴുന്നേറ്റ് വന്നു അടിച്ചു. പിന്നാലെ പി.എയും രണ്ട് മൂന്നടിയടിച്ചു. പിന്നെ ഡ്രൈവര്‍ വന്ന് പിടിച്ചുമാറ്റി. ഇനിയിവിടെ നില്‍ക്കേണ്ടെന്നു പറഞ്ഞതായും മനു പറഞ്ഞു.

എന്നാല്‍ ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഊണിനായി നാലു തവണയോളം ഫോണില്‍ വിളിക്കേണ്ടിവന്നു. അവസാനം 40 മിനിറ്റ് വൈകിയാണ് ഊണ് കൊണ്ടുവന്നത്. വൈകിയതിനെ കുറിച്ച് അവനോട് കടുത്ത ഭാഷയില്‍ സംസാരിച്ചുവെന്നത് നേരാണ്. അല്ലാതെ തല്ലിയിട്ടില്ല. ഒരാള്‍ക്ക് ഊണ് ചോദിച്ചിട്ട് നാല് പേര്‍ക്കാണ് കൊണ്ടുവന്നത്. അതുകണ്ടപ്പോള്‍ മറ്റാരുടെയോ ചോറല്ലേ… അവര്‍ക്ക് കൊണ്ടുകൊടുക്കെടായെന്ന് കടുപ്പിച്ച് പറഞ്ഞു. പോടായെന്ന് പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. മോശമായിട്ടാണ് അവന്‍ പെരുമാറിയത്. സംഭവത്തെ കുറിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending