Connect with us

Football

‘ഒരു ദിവസം നമ്മള്‍ ഒന്നിച്ച് ആകാശത്ത് പന്തുതട്ടും’; പെലെ

ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ കുറിച്ചു

Published

on

സാവോ പോളോ: ഫുട്ബോള്‍ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ പ്രതികരിച്ച് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ കുറിച്ചു.

ലോകം ആരാധനയോടെ ഉറ്റുനോക്കിയ രണ്ടു ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മാറഡോണയും പെലെയും. പെലെ എണ്‍പതാം പിറന്നാളും മാറഡോണ അറുപതാം പിറന്നാളും ഈ അടുത്താണ് ആഘോഷിച്ചത്. മറഡോണയുടെ ജന്മദിനമായ ഒക്ടോബര്‍ മുപ്പതിന് ആശംസകളുമായി പെലെ എത്തിയിരുന്നു. 2000-ത്തില്‍ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി പെലയെയും മറഡോണയെയും സംയുക്തമായി ഫിഫ തിരഞ്ഞെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ (60) അന്തരിച്ചത്. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് അദ്ദേഹം ജനിച്ചത്. അര്‍ജന്റീനയെ 1986ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്. അതില്‍ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണയെ തേടിയെത്തുകയും ചെയ്തു.

ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സ

കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.

Published

on

അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.

ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.

മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

 

Continue Reading

Football

എഫ് എ കപ്പില്‍ ഇന്ന് യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം

ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Published

on

എഫ് എ കപ്പില്‍ ഇന്ന് തീപ്പാറും പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തരായ ലിവര്‍പൂളിനെ നേരിടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് തീപാറുന്ന മത്സരം.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെയും മികച്ച ഫോമിന്റെയും ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാക്ക് അലിസ്റ്റര്‍, എന്‍ഡോ, ന്യൂനസ് എന്നിവര്‍ മികച്ച ഫോമിലാണിപ്പോള്‍. സൂപ്പര്‍ താരം മുഹമ്മദ് സലാ കൂടെ ഫിറ്റ്നസ് വീണ്ടടുത്ത് തിരിച്ചെത്തിയതും ലിവര്‍പൂളിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് മാറിമറിയുന്ന ഫോമാണ് യുണൈറ്റഡിന്റേത്. സ്ഥിരതയില്ലാത്ത പ്രകടനവും എറിക് ടെന്‍ ഹാഗിന് തലവേദനയാണ്. അതേസമയം റാസ്മസ് ഹോയ്‌ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നീ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം നല്‍കിയേക്കും.

 

Continue Reading

Football

28 തുടര്‍ വിജയങ്ങളുമായി ഫുട്ബോളില്‍ അപൂര്‍വ റെക്കോര്‍ഡുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍

ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.

Published

on

ലോക ഫുട്ബോളില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍. തുടര്‍ച്ചയായ 28 മത്സരങ്ങളില്‍ വിജയിച്ച ടീമെന്ന അപൂര്‍വ റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ സ്വന്തമാക്കിയത്.

ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ അല്‍ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിലും അല്‍ ഹിലാല്‍ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 4-0ന് വിജയം സ്വന്തമാക്കിയ അല്‍ ഹിലാല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചതിനൊപ്പം 28 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

2016-17 സീസണില്‍ ന്യൂ സെയിന്റ് ക്ലബ്ബ് സ്ഥാപിച്ച 27 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ തകര്‍ത്തത്. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ നാല് തവണയാണ് അല്‍ ഹിലാല്‍ ജേതാക്കളായത്.

സൗദി പ്രോ ലീഗില്‍ 65 പോയിന്റുമായി ഒന്നാമതാണ് അല്‍ ഹിലാല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറാണ് രണ്ടാം സ്ഥാനത്ത്. 53 പോയിന്റാണ് അല്‍ നസറിനുള്ളത്.

 

Continue Reading

Trending