Video Stories
നേരിന്റെ രാഷ്ട്രീയത്തെ അപശബ്ദങ്ങള്‍ക്ക് തടയാനാകില്ല: പി.കെ കുഞ്ഞാലിക്കുട്ടി
സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ ജനങ്ങള്‍ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ചുകളയാറാണ് പതിവ്.

പി.കെ കുഞ്ഞാലിക്കുട്ടി
ഓരോ മുസ്ലിം ലീഗുകാരനും അഭിമാനിക്കാവുന്ന തീരുമാനമാണ് രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടായിരിക്കുന്നത്. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള് അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരും. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ നേതാവ് നല്കിയ കേസ് തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയിട്ടുള്ള വിലയിരുത്തല്‍ ഏറെ ശ്രദ്ധേയമാണ്. ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളും വിലയിരുത്തി കൊണ്ടാകണമെന്നും മറിച്ച് പേര് നോക്കിയും ചിഹ്നം നോക്കിയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കുന്നതെങ്കില്‍ താമര ചിഹ്നമുള്ള ബി.ജെ.പി യുടെ രാഷ്ട്രീയവും മതേതരമെന്നു പറയാന്‍ സാധിക്കില്ല, അത് മതവുമായി ബന്ധപെട്ടതാണ്’ എന്ന മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വാദം കോടതി പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.
ചില രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞു പിടിച്ച് അതിന്റെ പേരുകള്‍ വച്ച് കൊണ്ട് മാത്രം മതേതരത്വം അളക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മുസ്ലിം ലീഗിന്റെ മതേതരത്വ സ്വഭാവം തെളിയിക്കുന്ന പ്രവര്‍ത്തന രീതികളെ കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു. ഇത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പൊതു സമൂഹം മുസ്ലിം ലീഗിന്റെ മതേതരത്വത്തെ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ഹര്‍ജി നില നില്ക്കുന്നതല്ല എന്നതായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട്. ലീഗിന് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ദുഷ്യന്‍ ദാവെ, അഡ്വക്കേറ്റ് ഹാരിസ് ബീരാന്, അഡ്വക്കേറ്റ് മുഹമ്മദ് ഷാഹ് തുടങ്ങിയവരൊക്കെ കേസില്‍ ഹാജരായിരുന്നു. ഇപ്പോള്‍ ഹര്ജിക്കാരന് തന്നെ സുപ്രീം കോടതിയില്‍ നിന്നുള്ള കേസ് പിന്‍വലിച്ചിരിക്കുകയാണ്. 2021 ല്‍ കൊടുത്ത ഹര്‍ജി മുസ്ലിം ലീഗിന്റെ മറുപടി ലഭിച്ചതിനു ശേഷം വിജയ പ്രതീക്ഷ ഇല്ല എന്ന ബോധ്യത്തോടു കൂടി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് സുപ്രീം കോടതി പിന്‍വലിക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു.
മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാടിനുള്ള അംഗീകാരമാണ് കോടതിവിധി. രാഷ്ട്രീയമായി മുസ്ലിംലീഗിനോട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ എതിരാളികള്‍ ലീഗിനെതിരെ വജ്രായുധമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എന്നപാര്ട്ടിയുടെ നാമധേയത്തിലെ മുസ്ലിം എന്ന ഭാഗം. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുകയെന്നത് അജണ്ടയായി പ്രഖ്യാപിച്ച ഫാസിസ്റ്റ് ശക്തികള്‍ രാജ്യം ഭരിക്കുന്ന ഘട്ടത്തില്‍ വിശേഷിച്ചും. മുസ്ലിംലീഗ് എന്ന പേരുമാത്രമല്ല, പാര്‍ട്ടി പതാകയും അതിലെ അടയാളങ്ങള്‍ പോലും പേരിന്റെ പിന്‍ബലത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി ഉണ്ടായി. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടിയപ്പോള്‍ മുസ്ലിംലീഗിന്റെ പച്ചപ്പതാകയുടെ പേരില്‍ ഉണ്ടാക്കാന്‍ ശ്രമിച്ച വിവാദങ്ങള്‍ ഇതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ ജനങ്ങള്‍ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ചുകളയാറാണ് പതിവ്.
മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പേര് പാര്‍ട്ടിയുടെ ഐഡന്റിറ്റി തന്നെയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ന്യൂനപക്ഷങ്ങള്‍ എങ്ങിനെയാണ് ജീവിക്കേണ്ടതെന്ന് വ്യക്തിത്വം അടയാളപ്പെടുത്തിക്കൊണ്ട് തന്നെ മുസ്ലിംലീഗ് വരച്ചുകാണിക്കുകയായിരുന്നു. രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചുതന്ന ഈ അവകാശം വിനിയോഗിക്കുന്നതിന് ആരുടെയും സമ്മതത്തിനു കാത്തുനില്‍ക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. സമുദായത്തിന്റെ അസ്ഥിത്വം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ അതിന് പ്രേരിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതും പാര്‍ട്ടി ഉത്തരവാദിത്തമായി കാണുകയാണ്. സ്വന്തം അസ്ഥിത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ ഇതുപോലെ മതേതര സങ്കല്‍പ്പങ്ങളുടെ പ്രതിരൂപമായി നിലകൊള്ളാന്‍ മുസ്ലിംലീഗിനെ പോലെ ഇന്ത്യയില്‍ തന്നെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടോ എന്നത് ആലോചനക്ക് വിധേയമാക്കേണ്ടതാണ്. ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ രംഗങ്ങളിലെ ഇടപെടലിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കു തന്നെ പുതിയ മാനങ്ങള്‍ നല്കിയ പ്രസ്ഥാനം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു വിസ്മയമായി മാറിയിരിക്കുകയാണ്. നേരിന്റെ ശബ്ദത്തെ തടയാന്‍ അപശബ്ദങ്ങള്ക്കാവില്ല.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ