Connect with us

EDUCATION

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക.

Published

on

2024-25 അദ്ധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ( മെയ് 22) മുതല്‍ ആരംഭിക്കും. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക.

വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ HSCAP GATE WAY എന്ന സൈറ്റില്‍ സ്‌പോര്‍ട്‌സ് ക്വാട്ട (SPORTS ACHIEVEMENT REGISTRATION) എന്ന ലിങ്കില്‍ അപേക്ഷ നല്‍കി സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സബ്മിറ്റ് ചെയ്യണം. SPORTS ACHIEVEMENT പ്രിന്റ്ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും (ഒബ്‌സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സഹിതം വെരിഫിക്കേഷന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മെയ് 22 മുതല്‍ 29 തിയ്യതി വരെ വൈകുന്നേരം 5 മണി വരെ നേരിട്ട് എത്തേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍ കാര്‍ഡ് നല്‍കും. സ്‌കോര്‍ കാര്‍ഡ് ലഭിച്ചശേഷം വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കൂള്‍ സെലക്ട് ചെയ്യേണ്ടതാണ്. സ്‌പോര്‍ട്‌സ് പ്രവേശനത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ -6282133943, 8590989692.

EDUCATION

‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’; ബാബരിയുടെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്‌തകം

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Published

on

ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കി. രാമജന്മഭൂമിയില്‍ നിര്‍മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നുവെന്നും ചേര്‍ത്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു പഴയ പാഠഭാഗം.

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്‍സിആര്‍ടി അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.

ഗുജറാത്തിലെ സോമനാഥില്‍നിന്ന് അയോധ്യ വരെയുള്ള ബി.ജെ.പി രഥയാത്ര, കര്‍സേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

EDUCATION

കൊല്‍ക്കത്ത ലോ കോളേജിലെ ഹിജാബ് വിവാദം; ഇനി കോളേജിലേക്കില്ല; രാജിയിൽ ഉറച്ച് അദ്ധ്യാപിക

താന്‍ വീണ്ടും ജോലിയില്‍ ചേരുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അധ്യാപിക സഞ്ജിദ ഖാദര്‍ കോളേജ് മാനേജ്മെന്റിന് ഇമെയില്‍ അയക്കുകയായിരുന്നു.

Published

on

രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹിജാബ് വിവാദത്തില്‍ രാജി വെച്ച കൊല്‍ക്കത്തയിലെ സ്വകാര്യ ലോ കോളേജിലെ അദ്ധ്യാപിക. താന്‍ വീണ്ടും ജോലിയില്‍ ചേരുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അധ്യാപിക സഞ്ജിദ ഖാദര്‍ കോളേജ് മാനേജ്മെന്റിന് ഇമെയില്‍ അയക്കുകയായിരുന്നു.

‘നിങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും ചേരേണ്ടതില്ലെന്നും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഞാന്‍ തീരുമാനിക്കുകയാണ്, ഈ സമയത്ത് എന്റെ കരിയറിന് വേണ്ടിയുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്നായിരുന്നു തിരികെ കോളേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോളേജ് അധികൃതര്‍ അയച്ച സന്ദേശത്തിനുള്ള അവരുടെ മറുപടി.

അധ്യാപികയുടെ തീരുമാനത്തില്‍ അവരെ ബഹുമാനിക്കുന്നെന്നും അവര്‍ക്കൊരു മികച്ച കരിയര്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നെന്നുമായിരുന്നു കോളേജ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്‍.ജെ.ഡി ലോ കോളേജില്‍ ജോലി ചെയ്യുന്ന സഞ്ജിദ ഖാദര്‍ ഈ വര്‍ഷം മാര്‍ച്ച് മുതലാണ് ഹിജാബ് ധരിച്ച് ജോലിക്ക് വരാന്‍ തുടങ്ങിയത്. ഹിജാബിനെ ചുറ്റി പറ്റി വിവാദങ്ങള്‍ ആരംഭിച്ചതോടെ കോളേജ് അധികൃതര്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെച്ചു.

വിഷയം വിവാദമായതോടെ കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ആശയവിനിമയത്തില്‍ ഉണ്ടായ പ്രശ്‌നമാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ഡ്രസ് കോഡും ഇല്ലെന്നും അധ്യാപികയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വൈകാതെ അവര്‍ തിരിച്ചു വരുമെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്.

Continue Reading

EDUCATION

പെരുന്നാളിനും ഡ്യൂട്ടി; പ്രധാനാധ്യാപകരോട് ജോലിക്ക് കയറാൻ വിദ്യാഭ്യാസവകുപ്പ്

വിഷയത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Published

on

ബലിപെരുന്നാൾ ദിനത്തിൽ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകർക്ക് ജോലി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യപകർക്കാണ് പെരുന്നാൾ ദിനമായ 17ന് ജോലി നൽകിയത്. വിഷയത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending