Video Stories
സഖാക്കളെ സഹൃദയരെ, സഹകരിക്കുക….

പി.എം.സാദിഖലി
അതിനിർണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ജനാധിപത്യ മതേതര ഇന്ത്യയെ രക്ഷിച്ചെടുക്കുകയെന്നതാണ് സുപ്രധാനം.പാർലമെൻ്ററി ജനാധിപത്യത്തിൽ കുറച്ചു കാലമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളുടെ ശരിയാക്കലാണ് രാജ്യത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത്.
ഭരണവിരുദ്ധ വികാരം പ്രതികൂലമാകുമെങ്കിലും 150 സീറ്റുകൾക്കടുത്ത് സ്വന്തമായി നേടിയാൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്ത് തങ്ങൾക്ക് സർക്കാരുണ്ടാക്കാൻ ഉറപ്പായും കഴിയുമെന്ന നിശ്ചയ ദാർഢ്യത്തിലാണ് ബിജെപി.
ഇപ്പോഴത്തെ രാഷ്ട്രപതിക്കാണെങ്കിൽ അതിന് അല്പം തിടുക്കവും കൂടും. ഒരു ഹങ്ങ് പാർലമെൻറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയെന്നതാണ് കീഴ് വഴക്കം.
രാഹുലിൻ്റെ നേതൃത്വത്തിൽ യുപിഎ നടത്തുന്ന മുന്നേറ്റത്തിന് വലിയ സാധ്യതയാണ് ഉള്ളതെങ്കിലും മറിച്ചുള്ള സാഹചര്യവും മുൻകൂട്ടി കണ്ടുകൊണ്ടുള്ള പൊളിറ്റിക്കൽ സ്ട്രാറ്റജി രൂപപ്പെടുത്തിയെടുത്തുവെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സവിശേഷത.
ബി ജെ പിയിൽ നിന്ന് എങ്ങിനെയും രാജ്യത്തെ കരകയറ്റുന്നതിനാണിത്.
ഈ തെരഞ്ഞെടുപ്പിൽ 420 സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ്സ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ 48 ൽ നിന്ന് ഉയിർത്ത് എഴുന്നേറ്റു വേണം ഈ ദൗത്യനിർവ്വഹണത്തിന് നേതൃത്വം കൊടുക്കുവാൻ എന്നുകൂടി ഓർക്കണം.
സി പി എമ്മിൻ്റെ കാര്യം പോകട്ടെ മറ്റു ദേശീയ കക്ഷികൾ എന്ന് അവകാശപ്പെടുന്നവരോ പ്രാദേശിക കക്ഷികളോ 50 കടക്കാൻ യാതൊരു സാധ്യതയുമില്ലെന്നത് മറുവശം. ഫലത്തിൽ ഒരു ഘട്ടത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിക്കുവേണ്ടി മത്സരിക്കേണ്ടി വരിക കോൺഗ്രസ്സോ ബിജെപിയോ മാത്രമാണന്ന് ചുരുക്കം.
അങ്ങിനെയെങ്കിൽ ഇവിടെ വിജയിപ്പിച്ചാൽ അവിടെ കേന്ദ്രത്തിൽ ഞങ്ങൾ മതേതര മുന്നണിയെ പിന്തുണക്കുമെന്ന ഇടത് വോട്ട് വാദത്തിന് ഇത്തരുണത്തിൽ വല്ല കഴമ്പുമുണ്ടോ?
ബി ജെ പി ക്കെതിരെ അവിടെ കോൺഗ്രസ്സ് ഉണ്ടായേ തീരൂ. അപ്പോൾ ഉള്ള സീറ്റുകളിൽ വിശാല പ്രതിപക്ഷ ഐക്യത്തിനു വേണ്ടി സി പി എം മുന്നണി യോട് കോൺഗ്രസ്സിന് തോറ്റ് കൊടുക്കാമോ?
ബി ജെ പി യുമായി ഏറ്റുമുട്ടാൻ സി പി എം കൊള്ളാം എന്ന് കരുതുന്ന അതിസെൻ്റിമെൻ്റലുകൾ ഓർക്കുക. നിങ്ങൾ അവർക്ക് നൽകുന്ന ഓരോ വോട്ടും കോൺഗ്രസ്സിനെ തോൽപ്പിച്ച് ബി ജെ പി യെ അധികാരത്തിൽ ഏറ്റാൻ മാത്രമേ ഉപകരിക്കൂ.
ഇത് കൊന്ന് തീർക്കലല്ല.
പാർലമെൻ്ററി ജനാധിപത്യത്തിലെ കണക്കിലെ കളിയാണ്.
2004 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച 61 ൽ അമ്പത്തിയേഴും കോൺഗ്രസ്സിനെ തോൽപ്പിച്ചാണെന്ന് ഇപ്പോഴും വീമ്പ് പറയുന്ന യെച്ചൂരി സർ, ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള ത്രാണിയെങ്കിലുമുണ്ടോ ഇപ്പോൾ താങ്കളുടെ പൊന്നരിവാൾ പാർട്ടിക്ക്?
അതെല്ലാം മറന്നേക്കൂ!
അമുൽ ബേബീയെന്നും പപ്പൂവെന്നും ബി ജെ പി ക്കൊപ്പം മത്സരിച്ച് വിളിച്ചോളൂ.
രാജ്യത്തിൻ്റെ ഭാവി മാത്രം മുൻനിർത്തി രാഷ്ട്രീയ കരുക്കൾ തന്ത്രപൂർവ്വം നീക്കി സംഘി പിശാചുക്കളെ പടിയിറക്കാൻ ദക്ഷിണേന്ത്യയിലെ വയനാട്ടിൽ മത്സരിക്കാനുള്ള ആ ബുദ്ധികൂർമ്മതയുണ്ടല്ലൊ…
അതിന്,
അതിസാമർത്ഥനായ നവ യുവ രാഷട്രീയ ചാണക്യനെന്ന് തെളിയിച്ച നമ്മുടെ രാഹുലിന് ബിഗ് സല്യൂട്ട്!!
ഇനി പറയൂ…
ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെങ്കിലും സി പി എം മുന്നണി തൽക്കാലത്തേക്ക് ഒന്ന് മാറി നിൽക്കലല്ലെ അതിൻ്റെയൊരു ശരി.
രാജ്യത്തിന് വേണ്ടി അങ്ങിനെയൊരു ത്യാഗമെങ്കിലും നിങ്ങളിൽ നിന്നുണ്ടാവട്ടെ!
ചരിത്രം എന്നും അത് ഓർമ്മിക്കും.
അത് കൊണ്ട്
പ്രിയ സഖാക്കളെ
സഹൃദയരെ,
സഹകരിക്കുക.
പരിപാടികൾ ഗംഭീരമാകട്ടെ!
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
kerala3 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
1-5 ചെല്‍സിക്ക് ജയം
-
news3 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
india3 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala3 days ago
കഞ്ചാവ് വില്പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര് പിടിയില്‍