Connect with us

GULF

കടൽ കടന്ന പ്രാർത്ഥനകൾ സഫലം: കെഎംസിസി കൊണ്ടുവന്ന നൂറ് തീർത്ഥാടകരും ഉംറ ചെയ്തു

ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: ബാബുസ്സലാമിലൂടെ കടന്നുവന്ന അവർ കഅബാലയം കണ്ട് പൊട്ടിക്കരഞ്ഞു.
ഗദ്ഗദം വിളഞ്ഞ കണ്ണടരുകളിൽ കറുത്ത ഖില്ലകൾ നനഞ്ഞു. നബി ഇബ്‌റാഹിമിൻറെ കാലടിചോട്ടിലവർ സ്വർഗ്ഗം തിരഞ്ഞു.ആഗ്രഹ സാഫല്യത്തിൻറെ ആനന്ദ ലബ്ധിയിൽ നിരതെറ്റാതെ നൂറു പേരും അല്ലാഹുവിൻറെ ഭവനത്തെ വലയം വെച്ചു-ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്..
സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ അതിഥികളായി നാട്ടിൽ നിന്നെത്തിയ നൂറ് പേരും പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ചു.

ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.ഇവരെ സ്വീകരിക്കാൻ ദമ്മാമിലെയും ജിദ്ദയിലെയും കെഎംസിസി നേതാക്കൾ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അവരുടെ സാഹായം തീർത്ഥാടകർക്ക് വലിയ ആശ്വാസമായി.
സംഘാടകസമിതി നേതാക്കൾ മക്കയിലേക്കും തീർത്ഥാടകരെ അനുഗമിച്ചു.

അർദ്ധരാത്രി ഒരുമണിയോടെ മക്കയിലെത്തിയ അതിഥികളെ തക്ബീർ മുഖരിതമായ അന്തരീക്ഷത്തിൽ മക്ക കെഎംസിസി ഏറ്റുവാങ്ങി.തീർത്ഥാടകരെ വരവേൽക്കാൻ കെഎംസിസിയുടെ വനിതാ വളണ്ടിയർമാർ ഉൾപ്പടെ സംഘടനാ സംവിധാനംമുഴുവൻ രാവേറെ ചെന്നിട്ടും മക്കയിലെ തെരുവിൽ കാത്ത് നിൽക്കുകയായിരുന്നു. ചെറിയ വിശ്രമത്തിന് ശേഷം ഹറമിലേക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് മുമ്പ് തന്നെ ആദ്യ ഉംറ നിർവ്വഹിച്ചു.
ഹറമിന് സമീപത്തുള്ള നോവോട്ടൽ സമുച്ചയത്തിലാണ് തീർത്ഥാടകരുടെ താമസം.
അഞ്ചുദിനരാത്രങ്ങൾ ഇവർ മക്കയിലുണ്ടാവും.

തുടർന്ന് മദീനയിലേക്ക് പുറപ്പെട്ട് മൂന്നുദിവസം പ്രവാചകനഗരിയിൽ തങ്ങും.
പിന്നീട് ബുറൈദ,റിയാദ് എന്നീ പ്രദേശങ്ങൾ കൂടി സന്ദർശിച്ച് ഈ മാസം പതിനേഴിന് ദമ്മാമിലെത്തും.
അന്ന് ദമ്മാമിലും ഇവർക്ക് വമ്പിച്ച സ്വീകരണം ഒരുക്കിയിട്ടുണ്ട്.പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും.

മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.
സാമ്പത്തികപ്രയാസങ്ങൾ കൊണ്ട് മാത്രം മക്കയും മദീനയും പരിശുദ്ധ പുണ്യകർമ്മങ്ങളും സാഫല്യമാകാത്ത സ്വപ്നങ്ങളായി അന്യമാക്കപ്പെട്ട, തീർത്തുംനിർധനരായ ആളുകൾക്കാണ് ഈ സംഘത്തിൽ അംഗത്വം നൽകിയിട്ടുള്ളത്.

നാല്പത്തി അഞ്ച് മുതൽ എൺപത്തി അഞ്ച് വയസ് വരെ പ്രായമുള്ളവരാണ് സംഘാഗങ്ങൾ.
നാല്പത് സ്ത്രീകൾ ഉൾപടെ നൂറ് തീർത്ഥാടകരുടെ മുഴുവൻ ചിലവുകളും കെഎംസിസിയാണ് വഹിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉൾപടെ സമൂഹത്തിൻറെ നാനാതുറയിൽ നിന്നും വലിയ പിന്തുണയാണ് പദ്ധ്വതിക്ക് ലഭിച്ചതെന്ന് കിഴക്കൻ പ്രവിശ്യ കെഎംസിസി അറിയിച്ചു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

Trending