Connect with us

india

സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി, സംസ്ഥാനത്തെ യൂറോപ്പാക്കുമെന്ന് പ്രഖ്യാപനം; നിതീഷിനും തേജസ്വിക്കുമിടയില്‍ ഇതാ പ്രിയ ചൗധരി

സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി, മുന്‍നിര പത്രങ്ങളില്‍ അതിന്റെ പരസ്യം നല്‍കി, സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി, സംസ്ഥാനത്തെ യൂറോപ്പാക്കുമെന്ന് വരെ പ്രഖ്യാപിച്ചാണ് പ്രിയ ചൗധരിയുടെ രാഷ്ട്രീയ പ്രവേശനം

Published

on

ബിഹാര്‍ രാഷ്ട്രീയത്തിലെ പുതിയ മുഖമാണ് പുഷ്പം പ്രിയ ചൗധരി. ജനതാദള്‍ യുണൈറ്റഡ് നേതാവ് വിനോദ് ചൗധരിയുടെ മകളാണ്. ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ് അവര്‍ ബിഹാറിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് പാദമൂന്നുന്നതായി പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ കേവലമായ ഒരു പ്രഖ്യാപനമായിരുന്നില്ല അത്. സ്വന്തമായി പ്ലൂരല്‍ പാര്‍ട്ടി എന്ന പേരില്‍ ഒന്ന് രൂപീകരിച്ച് , മുന്‍നിര പത്രങ്ങളില്‍ അതിന്റെ പരസ്യം നല്‍കി, സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി, സംസ്ഥാനത്തെ യൂറോപ്പാക്കുമെന്ന് വരെ പ്രഖ്യാപിച്ചാണ് ആ പ്രവേശം.

വനിതാ ദിനത്തെയാണ് ആ വമ്പന്‍ പ്രഖ്യാപനത്തിനായി പുഷ്പം പ്രിയ തെരഞ്ഞെടുത്തത്. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ രണ്ടു പേജില്‍ പരസ്യവും നല്‍കി. ‘ബിഹാറിന് ഇനിയും കൂടുതല്‍ വേണ്ടതുണ്ട്, മികച്ചത് സാധ്യമാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പരസ്യം.

ബിഹാറിനെ യൂറോപ്പിന്റെ നിലയിലെത്തിക്കും എന്നാണ് മറ്റൊരു പ്രഖ്യാപനം. 2030 ഓടെ ഇത് സാധ്യമാക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. 33കാരിയായ പുഷ്പം പാര്‍ട്ടിയുടെ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 243 സീറ്റുകളിലും പ്ലൂരല്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ് പ്ലൂരല്‍ പാര്‍ട്ടി. പാര്‍ട്ടിയില്‍ 50 ശതമാനവും മത്സരിക്കുന്നത് വനിതകളാണ്. അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, തുടങ്ങിയ വിദ്യാസമ്പന്നരായ ആളുകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം.

പാറ്റ്‌നയിലെ ബങ്കിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് പുഷ്പം പ്രിയ മത്സരിക്കുന്നത്. മൂന്ന് തവണ ബിജെപിയെ പ്രതിനിധീകരിച്ച് എംഎല്‍എയായ നിതിന്‍ നവീനും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയും ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകനുമായ ലവ് സിന്‍ഹയുമാണ് അവിടെ പ്രധാന എതിരാളികള്‍. 27.89 ലക്ഷം രൂപയാണ് ബാങ്ക് ബാലന്‍സെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ആഭരണങ്ങളും രത്‌നങ്ങളുമുണ്ട്.

ബിഹാറിലെ ജനതയെ മനസിലാക്കാനായി കഴിഞ്ഞ ഏഴു മാസമായി ബിഹാര്‍ ഗ്രാമങ്ങളുടെ ഉള്ളറകളില്‍ പര്യടനത്തിലായിരുന്നു അവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending