Connect with us

Video Stories

റാണാ അയ്യൂബിനെ പങ്കെടുപ്പിക്കരുതെന്ന്  ഇന്ത്യന്‍ എംബസി;  കലാം ജന്മദിന ചടങ്ങ് നിര്‍ത്തിവെച്ചു

Published

on

അശ്‌റഫ് തൂണേരി/ദോഹ:

പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍  എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് (ഐ എ ബി) നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ഐ സി സി അശോകാഹാളില്‍ ചേരേണ്ടിയിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാം എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അവര്‍. പക്ഷെ റാണയെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന്  ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദ്ദേനിയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഭാരവാഹികളെ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് റാണാ അയ്യൂബില്ലാതെ പരിപാടി നടത്തേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു.  ഇന്ത്യന്‍ നേതാക്കളെ അധിക്ഷേപിച്ചു എന്ന കാരണം പറഞ്ഞാണ് റാണയെ പങ്കെടുപ്പിച്ചു പരിപാടി നടത്തരുതെന്ന് നിര്‍ദേശം ലഭിച്ചതെന്ന് ഒരു ഐസിസി മാനേജിങ് കമ്മിറ്റി അംഗം ‘മിഡിലീസ്റ്റ് ചന്ദ്രിക’യോട് പറഞ്ഞു. ഇക്കാര്യം ഇ-മെയില്‍ മുഖേന രേഖാമൂലം  അറിയിക്കണമെന്ന്   ഐ സി സി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എംബസി പ്രതിനിധി നിരസിക്കുകയായിരുന്നുവത്രെ.

ദിവസങ്ങള്‍ക്ക് മുമ്പേ  അബൂഹമൂറിലെ ഐ സി സി അശോകാഹാള്‍ ബുക് ചെയ്ത് പ്രചാരണ പരിപാടികളുമായി ഐ എ ബി മുന്നോട്ടുപോയിരുന്നു. മാത്രമല്ല വിവിധ സാമൂഹ്യ മാധ്യമങ്ങളിലും പരിപാടിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു.  ചടങ്ങിന്റെ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റാണ അയ്യൂബും പോസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരയാവരാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി നേതാവ് അമിത് ഷായുമെന്ന് ഗുജറാത്തിലെ വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ തന്റെ പുസ്തകത്തില്‍ റാണാ വ്യക്തമാക്കുന്നുണ്ട്. ഇതാവാം ചടങ്ങില്‍ നിന്ന് അവരെ വിലക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഒക്‌ടോബര്‍ 21 വെള്ളിയാഴ്ച യു എ ഇയില്‍ നടന്ന ചടങ്ങില്‍ റാണാ അയ്യൂബ് പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

ഗുജറാത്തിലെ വംശഹത്യയുടെ നേരുകള്‍ അന്വേഷണാത്മകമായി വെളിപ്പെടുത്തുന്ന  ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്’ എന്ന റാണയുടെ രചന പരിപാടിയില്‍ പ്രകാശിപ്പിക്കുകയും ചെയ്തു. ഷാര്‍ജ ഹോളിഡേ ഇന്‍ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാഷിഫുല്‍ ഹുദ, ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അശോക് ചൗധരി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തതായി സംഘാടകരായ അലീഗഢ് മുസ്‌ലിം സര്‍വ്വകലാശാല അലുംനി അറിയിച്ചു. ഗള്‍ഫിലെ മറ്റൊരു രാജ്യത്തുമില്ലാത്ത വിധം ഖത്തറില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നുണ്ടായ ഇത്തരമൊരു വിലക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു.

പക്ഷെ തങ്ങള്‍ ചടങ്ങ് നിര്‍ത്തിവെച്ചതിന്റെ കാരണം പറയാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് പ്രസിഡന്റ് സജാദ് ആലം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോടുള്ള പ്രതികരണം. ദോഹയിലെത്തിയ റാണാ അയ്യൂബിന്റെ പ്രത്യേക അഭിമുഖം ഒക്‌ടോബര്‍ 23-ന് ഉച്ചയ്ക്ക് അല്‍ജസീറാ ചാനല്‍ സംപ്രേഷണം ചെയ്തു. ലൈവ് അഭിമുഖത്തിനിടെ തനിക്ക് വ്യക്തിപരമായും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും ഭീഷണിയും നിരോധവും തുടരുന്നുണ്ടെന്നും ഏറ്റവും ഒടുവില്‍ ഖത്തറില്‍ വിലക്കുണ്ടായെന്നും അവര്‍ തുറന്നടിച്ചു.

”ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും അധികാരികളുമെല്ലാം തന്നെ അവഗണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി എന്റെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി സ്ഥിരവരുമാനമോ ജോലിയോ ഇല്ലാത്ത എന്നോട് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ളവര്‍ വിളിച്ചുചോദിക്കുന്നത് എത്ര പണം ബാങ്കിലുണ്ടെന്നാണ്. മോദി ഭരണകൂടം തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇപ്പോള്‍ ഖത്തറിലും അത് സംഭവിച്ചു. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് ഇന്ത്യന്‍ എംബസി ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയുണ്ടായി.’‘ റാണാ അയ്യൂബ് വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending