Video Stories
റാണാ അയ്യൂബിനെ പങ്കെടുപ്പിക്കരുതെന്ന് ഇന്ത്യന്‍ എംബസി; കലാം ജന്മദിന ചടങ്ങ് നിര്‍ത്തിവെച്ചു
അശ്റഫ് തൂണേരി/ദോഹ:
പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് (ഐ എ ബി) നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ഐ സി സി അശോകാഹാളില്‍ ചേരേണ്ടിയിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാം എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അവര്‍. പക്ഷെ റാണയെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദ്ദേനിയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഭാരവാഹികളെ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് റാണാ അയ്യൂബില്ലാതെ പരിപാടി നടത്തേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ഇന്ത്യന്‍ നേതാക്കളെ അധിക്ഷേപിച്ചു എന്ന കാരണം പറഞ്ഞാണ് റാണയെ പങ്കെടുപ്പിച്ചു പരിപാടി നടത്തരുതെന്ന് നിര്‍ദേശം ലഭിച്ചതെന്ന് ഒരു ഐസിസി മാനേജിങ് കമ്മിറ്റി അംഗം ‘മിഡിലീസ്റ്റ് ചന്ദ്രിക’യോട് പറഞ്ഞു. ഇക്കാര്യം ഇ-മെയില്‍ മുഖേന രേഖാമൂലം അറിയിക്കണമെന്ന് ഐ സി സി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എംബസി പ്രതിനിധി നിരസിക്കുകയായിരുന്നുവത്രെ.
ദിവസങ്ങള്‍ക്ക് മുമ്പേ അബൂഹമൂറിലെ ഐ സി സി അശോകാഹാള്‍ ബുക് ചെയ്ത് പ്രചാരണ പരിപാടികളുമായി ഐ എ ബി മുന്നോട്ടുപോയിരുന്നു. മാത്രമല്ല വിവിധ സാമൂഹ്യ മാധ്യമങ്ങളിലും പരിപാടിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. ചടങ്ങിന്റെ പോസ്റ്റര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ റാണ അയ്യൂബും പോസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരയാവരാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി നേതാവ് അമിത് ഷായുമെന്ന് ഗുജറാത്തിലെ വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ തന്റെ പുസ്തകത്തില്‍ റാണാ വ്യക്തമാക്കുന്നുണ്ട്. ഇതാവാം ചടങ്ങില്‍ നിന്ന് അവരെ വിലക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഒക്ടോബര്‍ 21 വെള്ളിയാഴ്ച യു എ ഇയില്‍ നടന്ന ചടങ്ങില്‍ റാണാ അയ്യൂബ് പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
ഗുജറാത്തിലെ വംശഹത്യയുടെ നേരുകള്‍ അന്വേഷണാത്മകമായി വെളിപ്പെടുത്തുന്ന ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്’ എന്ന റാണയുടെ രചന പരിപാടിയില്‍ പ്രകാശിപ്പിക്കുകയും ചെയ്തു. ഷാര്‍ജ ഹോളിഡേ ഇന്‍ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാഷിഫുല്‍ ഹുദ, ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അശോക് ചൗധരി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തതായി സംഘാടകരായ അലീഗഢ് മുസ്ലിം സര്‍വ്വകലാശാല അലുംനി അറിയിച്ചു. ഗള്‍ഫിലെ മറ്റൊരു രാജ്യത്തുമില്ലാത്ത വിധം ഖത്തറില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നുണ്ടായ ഇത്തരമൊരു വിലക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു.
പക്ഷെ തങ്ങള്‍ ചടങ്ങ് നിര്‍ത്തിവെച്ചതിന്റെ കാരണം പറയാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ അസോസിയേഷന് ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് പ്രസിഡന്റ് സജാദ് ആലം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോടുള്ള പ്രതികരണം. ദോഹയിലെത്തിയ റാണാ അയ്യൂബിന്റെ പ്രത്യേക അഭിമുഖം ഒക്ടോബര്‍ 23-ന് ഉച്ചയ്ക്ക് അല്‍ജസീറാ ചാനല്‍ സംപ്രേഷണം ചെയ്തു. ലൈവ് അഭിമുഖത്തിനിടെ തനിക്ക് വ്യക്തിപരമായും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും ഭീഷണിയും നിരോധവും തുടരുന്നുണ്ടെന്നും ഏറ്റവും ഒടുവില്‍ ഖത്തറില്‍ വിലക്കുണ്ടായെന്നും അവര്‍ തുറന്നടിച്ചു.
”ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും അധികാരികളുമെല്ലാം തന്നെ അവഗണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി എന്റെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി സ്ഥിരവരുമാനമോ ജോലിയോ ഇല്ലാത്ത എന്നോട് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ളവര്‍ വിളിച്ചുചോദിക്കുന്നത് എത്ര പണം ബാങ്കിലുണ്ടെന്നാണ്. മോദി ഭരണകൂടം തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇപ്പോള്‍ ഖത്തറിലും അത് സംഭവിച്ചു. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് ഇന്ത്യന്‍ എംബസി ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയുണ്ടായി.’
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

