Connect with us

Culture

മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തിയത് കടുത്ത ജനദ്രോഹം: മുസ്‌ലിംലീഗ്

Published

on

മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധൃതിപ്പെട്ട് ഇറക്കിയതിനാലാണ് ഇത്രയും പരാതികള്‍ക്കിടയാക്കിയത്. നിരവധി അര്‍ഹര്‍ ലിസ്റ്റില്‍ നിന്നും പുറത്താണ്. അതുകൊണ്ടുതന്നെ പരാതിക്കാര്‍ ഏറെയാണ്. പാവപ്പെട്ടവരാണിവരെല്ലാം. കഴിഞ്ഞ ദിവസങ്ങളില്‍ സിവില്‍ സപ്ലൈസ്, താലൂക്ക് ഓഫിസുകളില്‍ അനുഭവപ്പെടുന്ന പരാതി പ്രവാഹം ഗൗരവതരമാണ്. മണിക്കൂറുകളാണ് ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുന്നത്. തിയ്യതി നീട്ടിയാല്‍ മാത്രമേ പരാതികള്‍ നല്‍കാന്‍ കഴിയൂ. ഇപ്പോഴത്തെ സ്ഥിതി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതിനാല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ തളര്‍ന്നു വീഴുകയാണ്.
ഇന്നലെ മുതല്‍ വില്ലേജ് ഓഫീസുകളിലും മുനിസിപ്പല്‍, പഞ്ചായത്തുകളിലും പരാതികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. ജനങ്ങളെ വളരെയേറെ പ്രയാസപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. അര്‍ഹരായ എല്ലാവരെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം. ലിസ്റ്റിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കുറ്റമറ്റതാക്കുന്നത് സര്‍ക്കാര്‍ ലാഘവത്തോടെകാണുന്നത് പ്രത്യാഘാതങ്ങളുളവാക്കും.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ പാവപ്പെട്ടവരുടെ കഞ്ഞികുടി തന്നെ മുട്ടിച്ചിരിക്കുന്നു. കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുയാണ്. കേന്ദ്രവും സംസ്ഥാനവും പാവപ്പെട്ടവരെ അങ്ങേയറ്റം ദ്രോഹിക്കുന്നത് തിരുത്തണം.

ഭക്ഷ്യസുരക്ഷാ നയം നടപ്പാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാതെയാണ് ലിസ്റ്റ് പുറത്തിറക്കിയത്. റേഷന്‍ വ്യാപാരികള്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ചത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending