india
ആർഎസ്എസും ബിജെപിയും രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നു: രാഹുൽ ഗാന്ധി
ജമ്മു കശ്മീർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂഞ്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഇന്ത്യയിലുടനീളം വിദ്വേഷവും അക്രമവും വെറുപ്പും വളർത്തിയെടുക്കാനാണ് ഭരണകക്ഷിയായ ബിജെപിയും മാതൃസംഘടനയായ ആർഎസ്എസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂഞ്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മതപരവും ജാതിപരവും ഭാഷപരവുമായി മനുഷ്യർക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവർ (ബിജെപി-ആർഎസ്എസ്) എവിടെ പോയാലും അവിടെ ജാതിയും മതവും ഭാഷയും തമ്മിൽ ഭിന്നത സൃഷ്ടിക്കാനും സംഘർഷങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്വേഷ സന്ദേശത്തിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസിന്റെത്. അവർ വിദ്വേഷം പ്രചരിപ്പിക്കുമ്പോൾ കോൺഗ്രസ് (മൊഹബത് കി ദുകാൻ)സ്നേഹത്തിന്റെ കട തുറക്കുകയാണ്.
കന്യാകുമാരി മുതൽ കശ്മീർ വരെയും മണിപ്പൂരിൽ നിന്ന് മഹാരാഷ്ട്ര വരെയും ഞങ്ങളുടെ യാത്ര ഒരൊറ്റ സന്ദേശമാണ് നൽകിയത്. വിദ്വേഷം ആർക്കും ഗുണം ചെയ്യില്ല, സ്നേഹം കൊണ്ട് മാത്രമേ വിദ്വേഷത്തെ മറികടക്കാൻ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമെന്ന പറഞ്ഞ രാഹുൽ ഗാന്ധി, നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്നും കൂട്ടിച്ചേർത്തു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഞങ്ങൾ ഉറപ്പാക്കും. പണ്ടത്തെ മോദിയല്ല ഇപ്പോഴത്തെ മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയെ മാനസികമായി ഇൻഡ്യാ സഖ്യം തളർത്തിയെന്നും അദ്ദേഹം പറഞ്ഞു.
90 സീറ്റുകളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18ന് നടന്ന ആദ്യ ഘട്ടത്തിൽ 61.38 ശതമാനം പോളിങ് രേഖപ്പെടുത്തി. സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് തീയതികളിൽ രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.
india
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
ഒരു മുന്നറിയിപ്പും നല്‍കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കള്‍ അടിമാലി ഗവ.ഹൈസ്‌കൂളില്‍ പ്രതിഷേധം നടത്തിയിരുന്നു.

ഇടുക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരാന്‍ തീരുമാനമായി. ടി.സി വാങ്ങിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് തിരികെയെത്തിക്കും.
അതേസമയം അടിമാലി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചതില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അന്വേഷണത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി.
ഒരു മുന്നറിയിപ്പും നല്‍കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കള്‍ അടിമാലി ഗവ.ഹൈസ്‌കൂളില്‍ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചെങ്കിലും സ്‌കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.
india
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
ചെന്നൈ മഹിളാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്.

അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്. കുറ്റപത്രത്തില്‍ പറഞ്ഞ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തെന്ന് തെളിഞ്ഞതായി കോടതി അറിയിച്ചു. പ്രതിക്ക് 30 വര്‍ഷത്തില്‍ കുറയാതെ ശിക്ഷ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. തൊണ്ണൂറായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ പ്രതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മര്‍ദിച്ച് അവശനാക്കിയെന്നും മൊഴിയില്‍ പറയുന്നു.
വഴിയോരത്ത് ഭക്ഷണം കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്‍(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ജ്ഞാനശേഖരനെതിരെ സെക്ഷന്‍ 329 (ക്രിമിനല്‍ അതിക്രമം), 126(2) (തെറ്റായ നിയന്ത്രണം), 87 (ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍), 127(2), 75(2) എന്നിവയോടൊപ്പം 75(i), (ii), (iii), 76, 64(1) (ബലാത്സംഗം), 351(3), 238(b) ഓഫ് ബിഎന്‍എസ് ആന്‍ഡ് ബിഎന്‍എസ്എസ്, സെക്ഷന്‍ 66 ഓഫ് ഐടി ആക്ട്, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
india
24 മണിക്കൂറിനിടെ 203 പുതിയ കോവിഡ് കേസുകള്‍; കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയര്‍ന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 203 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്ത് നാല് പേര്‍ കൂടി മരിച്ചു. നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയര്‍ന്നു.
അതേസമയം, കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ കേരളത്തിലാണ്. 35 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ച് രോഗികളുടെ എണ്ണം 1435 ആയി ഉയര്‍ന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്ര- 506, ഡല്‍ഹി- 483, ഗുജറാത്ത്- 338, പശ്ചിമ ബം?ഗാള്‍- 331 കര്‍ണാടക- 253, തമിഴ്‌നാട്- 189, ഉത്തര്‍പ്രദേശ്- 157 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
Video Stories3 days ago
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി