Connect with us

EDUCATION

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 98.21%. 5,289 പേര്‍ക്ക് ടോപ് പ്ലസ്

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്

Published

on

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് 1,2,3 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയിലും വിദേശത്തുമായി 7,653 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,771 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,44,888 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,40,405 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 13,298 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 13,163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പരീക്ഷക്ക് രജിസ്തര്‍ ചെയ്ത 60 വിദ്യാര്‍ത്ഥികളും വിജയിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 612 വിദ്യാര്‍ത്ഥികളില്‍ 595 പേരും വിജിയിച്ചു.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,16,900 കുട്ടികളില്‍ 1,13,279 പേര്‍ വിജയിച്ചു. 96.90ശതമാനം. 2,439 ടോപ് പ്ലസും, 21,582 ഡിസ്റ്റിംഗ്ഷനും, 35,153 ഫസ്റ്റ് ക്ലാസും, 17,242 സെക്കന്റ് ക്ലാസും, 36,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 93,104 കുട്ടികളില്‍ 92,771 പേര്‍ വിജയിച്ചു. 99.64 ശതമാനം. 2,493 ടോപ് പ്ലസും, 27,253 ഡിസ്റ്റിംഗ്ഷനും, 36,465 ഫസ്റ്റ് ക്ലാസും, 12,166 സെക്കന്റ് ക്ലാസും, 14,394 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,470 കുട്ടികളില്‍ 40,843 പേര്‍ വിജയിച്ചു. 98.49 ശതമാനം. 257 ടോപ് പ്ലസും, 7,167 ഡിസ്റ്റിംഗ്ഷനും, 15,196 ഫസ്റ്റ് ക്ലാസും, 6,845 സെക്കന്റ് ക്ലാസും, 11,378 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,384 കുട്ടികളില്‍ 7,330 പേര്‍ വിജയിച്ചു. 99.27 ശതമാനം. 100 ടോപ് പ്ലസും, 1395 ഡിസ്റ്റിംഗ്ഷനും, 2,598 ഫസ്റ്റ് ക്ലാസും, 1,247 സെക്കന്റ് ക്ലാസും, 1,990 തേര്‍ഡ്ക്ലാസും ലഭിച്ചു.

ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ്, പന്ത്രണ്ട് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 162 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 151 പേരും, ഏഴാം ക്ലാസില്‍ 127 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 126 പേരും, പ്ലസ്ടു ക്ലാസില്‍ 35 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്‌റസയില്‍ നിന്നാണ്. 60 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 50 പേര്‍ വിജയിച്ചു.

സ്കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് സ്കൂള്‍ മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 250 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 238 പേരും, ഏഴാം ക്ലാസില്‍ 245 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 240 പേരും വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 161 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 160 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ പുന്നക്കാട് ദാറുന്നജാത്ത് മദ്റസയില്‍ നിന്നാണ്. രജിസ്തര്‍ ചെയ്ത 8 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 10,127 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാര്‍ത്ഥികള്‍.

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2024 ഏപ്രില്‍ 21ന് ഞായറാഴ്ച നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നിനുള്ളില്‍ മദ്റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും, അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.

EDUCATION

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്; പ്രവേശനം ഇന്ന് മുതല്‍

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു

Published

on

തിരുവനന്തപുരം: പ്ലസ് വണ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്നും നാളെയും തിങ്കളാഴ്ചയും സ്‌കൂളുകളില്‍ പ്രവേശനം നേടാം. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

തിങ്കളാഴ്ച പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതിനുപിന്നാലെ ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന് വിഷയങ്ങളിലുള്ള മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കും. സ്‌കൂള്‍ മാറ്റത്തിന് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റുകളാണ് പരിഗണിക്കുക. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജില്ല-ജില്ലാന്തര സ്‌കൂള്‍-കോമ്പിനേഷന് ട്രാന്‍സ്ഫറിനായി ഈ മാസം 30ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

Continue Reading

EDUCATION

പുതുക്കിയ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

Published

on

പുതുക്കിയ നീറ്റ് യുജി ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചത്. ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദങ്ങളും തലപൊക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള നിരവധി ക്രമക്കേടുകള്‍ ചൂണ്ടികാട്ടി വന്‍പ്രതിഷേധം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികൾ സുപ്രീം കോടതി മുമ്പാകെ എത്തിയിരുന്നു.

Continue Reading

EDUCATION

പ്ലസ് വണ്‍ സ്‌കൂള്‍ മാറ്റം; പ്രവേശനം ഇന്ന് വൈകീട്ട് 4 വരെ

ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം പരിശോധിക്കാനുള്ള സൗകര്യം കുട്ടി ചേര്‍ന്ന സ്‌കൂളില്‍ ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Published

on

മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവരില്‍ സ്‌കൂളും വിഷയവും മാറാന്‍ അനുമതി ലഭിച്ചവര്‍ക്ക് ഇന്ന് വൈകുന്നേരം നാലിന് മുമ്പായി പുതിയ പ്രവേശനം നേടണം. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം പരിശോധിക്കാനുള്ള സൗകര്യം കുട്ടി ചേര്‍ന്ന സ്‌കൂളില്‍ ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അലോട്ട്മെന്റ് കത്തിന്റെ പ്രിന്റും സ്‌കൂളില്‍ നിന്നും നല്‍കണം. അതേ സ്‌കൂളില്‍ തന്നെ മറ്റ് വിഷയത്തിലേക്ക് മാറ്റം ലഭിച്ചവര്‍ക്ക് ഈ കത്തുമായി ചേരാം. അധികമായി വേണ്ടിവരുന്ന ഫീസ് അടയ്ക്കണം.

മറ്റൊരു സ്‌കൂളിലേക്കാണ് മാറ്റം ലഭിച്ചിട്ടുള്ളതെങ്കില്‍ ആ സ്‌കൂളില്‍ ചേരുന്നതിനായി ടി.സി സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് ഹാജരാക്കിയ മറ്റ് അസല്‍ രേഖകള്‍ എന്നിവ നല്‍കേണ്ടതാണ്. ഇവയുമായി പുതിയ സ്‌കൂളില്‍ ചേരുമ്പോള്‍ പി.ടി.എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് എന്നിവയും അധികമായി വേണ്ട ഫീസും അടയ്ക്കണം.

ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ നിന്ന് രക്ഷിതാവിന്റെ അപേക്ഷ പ്രകാരം പി.ടി.എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് എന്നിവ മടക്കി നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഏകജാലകം വഴി മെറിറ്റില്‍ പ്രവേശനം നേടിയവരില്‍ 25,052 കുട്ടികള്‍ക്കാണ് സ്‌കൂളും വിഷയവും മാറാന്‍ അനുമതി ലഭിച്ചത്. ഇതില്‍ 20,395 പേര്‍ക്കും സ്‌കൂള്‍ മാറ്റം കിട്ടി. 4567 കുട്ടികള്‍ക്ക് നിലവിലെ സ്‌കൂളില്‍ തന്നെ മറ്റൊരു വിഷയത്തില്‍ പ്രവേശനം ലഭിച്ചു. ആകെ അപേക്ഷകര്‍ 44,830 ആണ്. ഇവരില്‍ 19,778 പേര്‍ക്ക് മാറ്റം കിട്ടിയില്ല.

Continue Reading

Trending