Connect with us

Sports

ആധികാരികം കേരളം ബംഗാളിനെയും കശക്കി

Published

on

 

കൊല്‍ക്കത്ത: ഇരു ഗോള്‍മുഖത്തും അവസരങ്ങളുടെ വേലിയേറ്റം. ഗോള്‍ക്കീപ്പര്‍മാര്‍ നിരന്തരം പരീക്ഷിക്കപ്പെട്ടു. നിശ്ചിത സമയത്തിന്റെ അവസാന മിനുട്ടില്‍ മാത്രം പന്ത് വലയില്‍ കയറി. ആ പന്തിനെ പിന്തുടര്‍ന്നത് ജിതിനായിരുന്നു. വലത് പാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ജിതിന്‍ പെനാല്‍ട്ടി ബോക്‌സിന് സമാന്തരമായി താഴ്ന്ന ക്രോസ് നല്‍കുമ്പോള്‍ ഇടത് പാര്‍ശ്വത്തിലൂടെ കെ.പി രാഹുല്‍ അതേ വേഗതയില്‍ ഓടി വരുന്നുണ്ടായിരുന്നു. ഒരു സില്‍ക്കി ടച്ച്-പന്ത് വലയില്‍ കയറിയപ്പോള്‍ മോഹന്‍ ബഗാന്‍ മൈതാനത്തുണ്ടായിരുന്ന ബംഗാളികള്‍ നിശബ്ദരായിരുന്നു. ആ സുന്ദര ഗോള്‍ വിജയത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച് അപരാജിത റെക്കോര്‍ഡുമായി കേരളം സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമന്മാരായി. രണ്ട് ടീമുകളും നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പാക്കിയതിനാല്‍ മല്‍സരത്തിന്റെ പ്രസക്തി ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്നതില്‍ മാത്രമായിരുന്നു. ഗ്രൂപ്പിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള അങ്കം പ്രതീക്ഷിക്കപ്പെട്ടത് പോലെ ആവേശകരമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ മെനയുന്നതിലും ആദ്യ പകുതിയില്‍ ബംഗാളായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ കേരളം ഒപ്പത്തിനൊപ്പം നിന്നു.
ആറാം മിനുട്ടില്‍ ആദ്യാവസരം ബംഗാളിനായിരുന്നു. കേരളാ പെനാല്‍ട്ടി ബോക്‌സില്‍ കയറിയ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സന്ദീപ് ഭട്ടാചാര്യ തൊടുത്ത ഷോട്ട് പക്ഷേ പുറത്തേക്കായിരുന്നു. കേരളത്തിന്റെ ആദ്യ അപകടകരമായ നീക്കം പതിമൂന്നാം മിനുട്ടിലായിരുന്നു. ആക്രമിച്ച് കളിച്ച ജിതിന പെനാല്‍ട്ടി ബോക്‌സിന് പുറത്ത് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രി കിക്ക് പക്ഷേ ലിജോക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. മുപ്പത്തിമൂന്നാം മിനുട്ടില്‍ ബംഗാള്‍ ഗോളിന് അരികിലെത്തി.സന്ദീപ് തുടക്കമിട്ട നീക്കത്തില്‍ ബിദ്യാസാഗര്‍ സിംഗ് പെനാല്‍ട്ടി ബോക്‌സ് വരെ കയറിയെത്തി സുജയ് ദത്തക്ക് പന്ത് കൈമാറി. ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സുജയ് ദത്തക്ക് പിഴച്ചു. ഇടവേളക്ക് തൊട്ട് മുമ്പ് ബംഗാള്‍ മറ്റൊരു സുവര്‍ണാവസരം കൂടി പാഴാക്കി. സന്ദീപ് തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് വാങ്ങിയ സൗരവ് ദാസ്ഗുപ്ത മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന രാജോണ്‍ ബര്‍മന് പന്ത് കൈമാറുമ്പോള്‍ കേരളാ ഗോള്‍ക്കീപ്പര്‍ അജ്മല്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്നു. പക്ഷേ രാജോണിന്റെ ഷോട്ട് ദുര്‍ബലമായിരുന്നു.
രണ്ടാം പകുതിയിലെ ആദ്യ സുവര്‍ണാവസരം കേരളത്തിനായിരുന്നു. ബംഗാള്‍ ഗോള്‍ക്കീപ്പര്‍ രണജിത് മജുംദാര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്റെ ഷോട്ട് പുറത്ത് പോയി. വലത് വിംഗില്‍ നിന്നും ജിതിന്‍ നല്‍കിയ ക്രോസ് സ്വീകരിക്കുന്നതില്‍ അഫ്ദാല്‍ പരാജയപ്പെട്ടതോടെ മറ്റൊരവസരവും കേരളത്തിന് നഷ്ടമായി. എണ്‍പത്തിയൊന്നാം മിനുട്ടില്‍ ബംഗാള്‍ മധ്യനിരക്കാരന്‍ ബിദ്യാസാഗര്‍ സിംഗ് കേരളത്തിന്റെ മൂന്ന് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി പെനാല്‍ട്ടി ബോക്‌സില്‍ കയറി നല്‍കിയ പാസ് സ്വീകരിക്കാന്‍ ബംഗാളിന്റെ മറ്റ് താരങ്ങളാരുമുണ്ടായിരുന്നില്ല. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് രാഹുല്‍ അരങ്ങ് തകര്‍ത്ത് ഗോള്‍ നേടിയത്. നാല് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റ്് നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാമന്മാരായപ്പോല്‍ അത്രയും മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് പോയിന്റാണ് ബംഗാള്‍ സമ്പാദ്യം.
ഗ്രൂപ്പിലെ അപ്രസക്തമായ മറ്റൊരു മല്‍സരത്തില്‍ മഹാരാഷ്ട്ര 7-2 ന് മണിപ്പൂരിനെ തരിപ്പണമാക്കി. ഹാട്രിക് നേടിയ രണ്‍ജിത് സിംഗായിരുന്നു മണിപ്പൂരിന്റെ ഹീറോ. സാഹില്‍ ഭക്‌റെ, നിഖില്‍ പ്രഭു, കിരണ്‍ പന്‍ഡാരെ, നാഖിര്‍ അന്‍സാരി എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending