kerala
ധാര്‍ഷ്ട്യത്തിന് തിരിച്ചടി; ഇനി കലങ്ങിമറിയും
തൃക്കാക്കരയിലെ കനത്ത തോല്‍വി സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കും. ഏറെക്കാലമായി നേതാക്കളില്‍ ഉടലെടുത്തിട്ടുളള ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയായാണ് തിരഞ്ഞെടുപ്പ് ഫലം വിലരുത്തപ്പെടുന്നത്.
തിരുവനന്തപുരം: തൃക്കാക്കരയിലെ കനത്ത തോല്‍വി സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കും. ഏറെക്കാലമായി നേതാക്കളില്‍ ഉടലെടുത്തിട്ടുളള ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയായാണ് തിരഞ്ഞെടുപ്പ് ഫലം വിലരുത്തപ്പെടുന്നത്.
പ്രധാന വിവാദ വിഷയമായി ഉയര്‍ന്നുവന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളില്‍ നിന്നുണ്ടായത് ധാര്‍ഷ്ട്യത്തിന്റെ ഭാഷമായിരുന്നു. ആര് എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്ന കടുംപിടുത്തം തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു. കെ റെയില്‍ വികസനത്തിന് വേണ്ടി എന്നും അതിന് മുന്നോട്ടുപോകാനുള്ള അനുമതിയാണ് തിരഞ്ഞെടുപ്പിലൂടെ നല്‍കേണ്ടത് എന്നാണ് തൃക്കാക്കരയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സില്‍വര്‍ ലൈനിന് എതിരായി നടന്ന കനത്ത പ്രതിഷേധം നഗരപ്രദേശമായ തൃക്കാക്കരയില്‍ ബാധിക്കില്ല എന്ന അമിത ആത്മവിശ്വാസമുണ്ടായിരുന്നു. ഇത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
പാര്‍ട്ടിയിലും സര്‍ക്കാരിലും പകരംവെക്കാനില്ലാത്ത ഏകാധിപതിയായി പിണറായി വിജയന് മാറിയതോടെ സി.പി.എമ്മില്‍ തിരുത്തലുകള്‍ ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. കെ റെയില്‍ ഉള്‍പെടെയുള്ള വിഷയങ്ങളില്‍ പോലും കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. സി.പി.ഐ ഉള്‍പെടെയുള്ള ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകാനും സി.പി.എമ്മിന് കഴിഞ്ഞില്ല.
എല്ലാ മന്ത്രിമാരും എല്‍.ഡി.ഫിലെ ഭൂരിപക്ഷം എം.എല്‍.എമാരും ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണം വിപരീത ഫലം ഉളവാക്കി. ഒരു സാധാരണ ഉപ തിരഞ്ഞെടുപ്പ് ആയി മാറേണ്ടിയിരുന്നത് ‘ഉറപ്പാണ് തൃക്കാക്കര, ഉറപ്പാണ് 100’ എന്ന തരത്തില്‍ പ്രചാരണം ധാര്‍ഷ്ട്യത്തിന്റെ ഭാഷയായി മാറുകയും വോട്ടര്‍മാരില്‍ അതൃപ്തി വളര്‍ത്താന്‍ ഇടയാക്കുകയും ചെയ്തു. ഉമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുടുംബ തുടര്‍ച്ചയെന്ന് പറഞ്ഞ് പരിഹസിച്ചതും പി.ടി തോമസിന്റെ വിയോഗശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ‘സൗഭാഗ്യം’ എന്ന പ്രയോഗം നടത്തിയതും ഫലത്തില്‍ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യമായി മാറി.സര്‍ക്കാരിലും സി.പി.എമ്മിലും ചിലരുടെ അപ്രമാദിത്യം മാത്രമാണ് നടക്കുന്നതെന്ന് അഭിപ്രായമുള്ളവരും തിരുത്തു വേണം എന്ന് ചിന്തിക്കുന്നവരും ഇടതു പക്ഷത്തിന് എതിരെ വോട്ടു ചെയ്തു.
kerala
വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ SNDP സംരക്ഷണ സമിതി ഹൈക്കോടതിയിൽ നിയമനടപടി സ്വീകരിക്കും
നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും കളങ്കിത വ്യക്തിയുമായ വെള്ളാപ്പള്ളി നടേശന്പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ, SNDP സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച്, പുരസ്ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ച്, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്കിയ കേന്ദ്ര സര്‍ക്കാരിന്റെ, തരം താണ രാഷ്ടീയക്കളിക്കും, പുരസ്കാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശുപാര്‍ശക്കും എതിരേ, ടചഉജ സംരക്ഷണ സമിതി ഹൈക്കോടതിയില്‍.നിയമ നടപടികള്‍ സ്വീകരിക്കും.
സങ്കുചിതരാഷ്ടീയ നേട്ടത്തിന്, രാജ്യതാല്‍പ്പര്യം ബലികഴിച്ച്, രാഷ്ട്രത്തിന്റെ പരമോന്നത പുരസ്ക്കാരങ്ങളുടെ അന്തസ്സ് നിലനിര്‍ത്തുവാന്‍, രാജ്യത്തെഓരോ പൗരനും കടമയും ബാദ്ധ്യതയുമുണ്ട്. അത് നിറവേറ്റുവാന്‍, ടചഉജ സംരക്ഷണ സമിതി നടത്തുവാന്‍ പോകുന്ന നിയമ-സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുവാന്‍, നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ ജനവിഭാഗങ്ങളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി Adv. S. ചന്ദ്രസേനൻ
SNDPSS ചെയർമാൻ അറിയിച്ചു.
kerala
‘ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം’; എന്‍എസ്എസ് പിന്മാറ്റത്തില് വെള്ളാപ്പള്ളി
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
ആലപ്പുഴ: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്.
ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതേയുള്ളൂയെന്നും അതിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് നായര്‍-ഈഴവ ഐക്യത്തില്‍ നിന്നുള്ള എന്‍എസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐക്യം പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായും വാര്‍ത്താക്കുറിപ്പിലുണ്ട്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.
kerala
‘എന്‍എസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാന്‍ തന്നെ, തുഷാര്‍ വെള്ളപ്പാള്ളി പെരുന്നയിലേക്ക് വരേണ്ട’ -സുകുമാരന്‍ നായര്‍
എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു.
കോട്ടയം: വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു. ബിജെപി മുന്നണിയായ എന്‍ഡിഎയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാര്‍ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
News19 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala18 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala18 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala16 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News16 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News16 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala15 hours agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala15 hours agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
