Connect with us

More

ഇന്ത്യക്ക് ലങ്കന്‍ ഷോക്ക്

Published

on

ലണ്ടന്‍: ഓവലില്‍ ഇന്ത്യക്ക് ലങ്കന്‍ ആഘാതം. ഇന്ത്യന്‍ ബാറ്റിംഗിനെ അതേ നാണയത്തില്‍ നേരിട്ട ശ്രീലങ്ക തകര്‍പ്പന്‍ ജയവുമായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി.

ആദ്യ മല്‍സരത്തില്‍ പാക്കിസ്താനെ തോല്‍പ്പിച്ച ഇന്ത്യക്ക് സെമി ബെര്‍ത്ത് നേടണമെങ്കില്‍ ഞായറാഴ്ച്ച നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കണം. തിങ്കളാഴ്ച്ച പാക്കിസ്താനെ തോല്‍പ്പിച്ചാല്‍ ലങ്കക്കും സെമിയിലെത്താം. ആദ്യ മല്‍സരത്തില്‍ ലങ്ക ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു.

ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ലങ്കയുടേത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 321 റണ്‍സ് നേടിയപ്പോള്‍ പുതുമുഖങ്ങള്‍ മാത്രമുള്ള ലങ്കന്‍ ബാറ്റിംഗ് പതറുമെന്നാണ് കരുതിയത്. ഓപ്പണര്‍ ഡിക്കിവാലെയെ ഭുവനേശ്വര്‍ നേരത്തെ പുറത്താക്കുകയും ചെയ്തിരുന്നു. പക്ഷേ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗുണതിലകെയും മെന്‍ഡിസും ഇന്ത്യന്‍ ബൗളിംഗിനെ കശാപ്പ് ചെയ്തു.

രണ്ട് പേരും മനോഹരമായ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയപ്പോള്‍ ഭുവിയും ബുംറയും ഉമേഷും തല താഴ്ത്തി. ഒരു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും പിരിയുന്നത് 170 ല്‍-അതും റണ്ണൗട്ടായി. 76 റണ്‍സ് നേടിയ ഗുണതിലകെയാണ് പുറത്തായത്. 89 റണ്‍സ് നേടിയ മെന്‍ഡിസും റണ്ണൗട്ടായപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പകരമെത്തിയ ക്യാപ്റ്റന്‍ മാത്യൂസ് പെരേരയെ കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു. പുറത്താവാതെ ഫിഫ്റ്റി നേടിയാണ് നായകന്‍ ടീമിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയും (125), രോഹിത് ശര്‍മ (78), ധോണി (63) എ്ന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് 321 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. പാകിസ്താനെതിരായ മത്സരത്തിനു സമാനമായ രീതിയിലായിരുന്നു ലങ്കക്കെതിരായ മത്സരത്തിലും ഇന്ത്യന്‍ ഓപണര്‍മാര്‍ തുടങ്ങിയത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 138 റണ്‍സാണ് അടിച്ചു കൂട്ടിയത്.

79 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടക്കം 78 റണ്‍സെടുത്ത ശര്‍മ മലിംഗയുടെ പന്തില്‍ പെരേര പിടിച്ച് പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ കോലി വന്നതു പോലെ മടങ്ങി. അഞ്ചു പന്തുകള്‍ നേരിട്ട കോലി സ്‌കോര്‍ ബോര്‍ഡ് തുറക്കാനാവാതെ നുവാന്‍ പ്രദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് പുറത്തായി. പാകിസ്താനെതിരെ വെടിക്കെട്ട് പ്രകടനത്തിലൂടെ കളിയിലെ താരമായ യുവരാജ് സിങും ഇത്തവണ നിരാശപ്പെടുത്തി. 18 പന്തുകളില്‍ ഏഴ് റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.

പതിവിനു വിപരീതമായി മുന്‍ ക്യാപ്റ്റന്‍ ധോണി ആക്രമണ ക്രിക്കറ്റ് കാഴചവെച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ദ്രുത ഗതിയില്‍ ചലിക്കാന്‍ തുടങ്ങി. 52 പന്തുകളില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. 128 പന്തുകളെ നേരിട്ട ശിഖര്‍ ധവാന്‍ 15 ബൗണ്ടറികളും ഒരു സിക്‌സറും തൊടുത്തു വിട്ടാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവസാന ഓവറുകളില്‍ കേദാര്‍ ജാദവ് 13 പന്തുകളില്‍ നേടിയ 25 റ 196 ല്‍ മെന്‍ഡിസും റണ്ണൗട്ടായപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു. 89 ണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. ഹര്‍ദിക് പാണ്ഡ്യ ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ലങ്കക്കു വേണ്ടി മലിംഗ രണ്ടും ലക്മാല്‍, പ്രദീപ്, പെരേര, ഗുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending