Connect with us

Video Stories

അനധികൃത ടാക്‌സികളുടെ അമിത വേഗത: കാല്‍നടക്കാര്‍ അപകട ഭീതിയില്‍

Published

on

അബുദാബി: അനധികൃത ടാക്‌സികളുടെ അമിത വേഗത കാല്‍നടക്കാരില്‍ അപകടഭീതി പരത്തുന്നതായി പരാതി. മുസഫ വ്യവസായ നഗരി,ശാബിയ,മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കേറിയ ഭാഗങ്ങളിലാണ് കാല്‍ നടക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും അനധികൃത ടാക്‌സികള്‍ ഭീഷണിയായിമാറുന്നത്. പരസ്പരം മത്സരിച്ചു ഓടുകയും യാത്രക്കാരെ കയറ്റുന്നതിനായി റോഡില്‍ തന്നെ നിറുത്തുകയും ചെയ്യുന്നു. മുസഫയിലെ കാല്‍നടക്കാരും മറ്റു വാഹനങ്ങളുമായി തിരക്കേറിയ ഭാഗങ്ങളില്‍ തികച്ചും അശ്രദ്ധമായാണ് ഇവര്‍ തലങ്ങും വിലങ്ങും പായുന്നത്. സ്ത്രീകളും കുട്ടികളും നടന്നുപോകുന്നതുപോലും ശ്രദ്ധിക്കാതെയുള്ള ഓട്ടം കണ്ടുനില്‍ക്കുന്നവരെപ്പോലും അമ്പരപ്പിക്കുന്നു. ഇത്തരം വാഹനങ്ങളിലെ ഭൂരിഭാഗം ഡ്രൈവര്‍മാരും പാകിസ്ഥാനികളാണ്.
വിവിധവിധത്തില്‍ നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത ടാക്‌സികള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും രംഗം വിട്ടൊഴിയാന്‍ പലരും ഒരുക്കമല്ല. പരസ്പരമുള്ള സഹകരണവും സഹായങ്ങളും ശക്തമാണെന്നതിനാല്‍ പിഴ അടക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നില്ല. ഇത് കള്ളടാക്‌സി തുടരുന്നതിന് സഹായകമാകുകയാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കുന്ന മറ്റുവാഹനമോടിക്കുന്നവരോട് കയര്‍ക്കുന്ന സ്വഭാവക്കാരാണ് പലരും. അതുകൊണ്ടുതന്നെ ഇവരുമായി സംസാരിക്കുവാനോ പ്രതികരിക്കുവാനോ അധികമാരും മുതിരാറില്ല.
അതേസമയം ഇത്തരം ടാക്‌സികളുടെ കാര്യത്തില്‍ പരക്കെ ആക്ഷേപം നിലനി ല്‍ക്കുന്നുണ്ടെങ്കിലും നിരവധിപേരാണ് ഈ സമാന്തര സംവിധാനം പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ഇതിലെ യാത്രമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പല രും ബോധവാന്മാരല്ല എന്നതാണ് വസ്തുത. ചുരുങ്ങിയ നിരക്കില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തരപ്പെടുമെങ്കിലും ഭിവിഷ്യത്തുകള്‍ വളരെ വലുതാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അനധികൃത വാഹനമായതിനാല്‍ പരാതിപ്പെടാനും കഴിയാത്ത അവസ്ഥയാണെന്നതിനാല്‍ പലരും നഷ്ടം സഹിക്കുകയാണ് ചെയ്യുന്നത്.
ഇതിനെല്ലാം പുറമെയാണ് അപകടകരമായ വിധത്തിലുള്ള ഇവരുടെ പരക്കം പാച്ചില്‍. റോഡില്‍ യാത്രക്കാരെ കാണുമ്പോള്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ പെട്ടെന്ന് നിറുത്തുക, ഇരുവശത്തുകൂടിയും കടുന്നുപോകുക, ചെറിയ റോഡുകളില്‍പോലും മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടക്കുക തുടങ്ങിയവയെല്ലാം ഇവരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇതിന്റെ തിക്തഫലം കാല്‍നടക്കാര്‍ കൂടി അനുഭവിക്കേണ്ടി വരുന്നുവെന്നുള്ളതാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending