Culture
മോദിയല്ല, ‘മുദ്ദ’യാണ് തെരഞ്ഞെടുപ്പ് ചര്‍ച്ച: തേജസ്വി യാദവ്

ന്യൂഡല്‍ഹി: മോദിയല്ല, മുദ്ദയാണ് (വിഷയങ്ങള്‍) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ മോദി എന്ന വ്യക്തിയെക്കുറിച്ചല്ല. എല്ലാ മേഖലയിലും ദുരിതം മാത്രം വിതച്ച ഈ ഭരണത്തെ ജനം തൂത്തെറിയുമെന്നും തേജസ്വി യാദവ് പറഞ്ഞു. പറ്റ്‌നയിലെ ഔദ്യോഗിക വസതിയില്‍ ഒരു ദേശീയ പത്രത്തിന് അനുവദിച്ച അഭുമുഖത്തിലായിരുന്നു ബിഹാര്‍ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവിന്റെ പ്രതികരണം.
ലാലു പ്രസാദ് യാദവിനെ ജയിലില്‍ അടച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. തെരഞ്ഞെടുപ്പ് രംഗത്തെ പിതാവിന്റെ അഭാവം സംബന്ധിച്ച ചോദ്യത്തിന്, അത് തന്നേക്കാള്‍ വലിയ നഷ്ടം സമ്മാനിക്കുന്നത് ബിഹാറിലെ ജനങ്ങള്‍ക്കാണെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം. ബിഹാറിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ രോഷാകുലരാണ്. തെരഞ്ഞെടുപ്പില്‍ അവരത് പ്രതിഫലിപ്പിക്കും. ബി.ജെ. പിയില്‍ ചേര്‍ന്നാല്‍, അല്ലെങ്കില്‍ അവര്‍ക്കൊപ്പം നിന്നാല്‍ കാര്യങ്ങള്‍ എല്ലാം ശരിയാകും. ഏത് കേസും തേച്ചുമായ്ച്ചു കളയും. എതിര്‍ക്കുന്നവരെ തെരഞ്ഞെുപിടിച്ച് വേട്ടയാടുന്നതാണ് ബി.ജെ.പി നയം. തന്റെ പിതാവിനോട് ബി.ജെ.പി ചെയ്യുന്നത് ഇത്തരമൊരു വിരോധം തീര്‍ക്കലാണ്. നിതീഷിന് (ബിഹാര്‍ മുഖ്യമന്ത്രി) അക്കാര്യം നന്നായി അറിയാം. ശ്രീജന്‍ അഴിമതി മുതല്‍ മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനം വരെ പല കേസുകളും അദ്ദേഹത്തിനെതിരെയുണ്ട്. എതിര്‍ത്താല്‍ ബി.ജെ.പി വേട്ടയാടുമെന്ന ഭയം കൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തില്‍നിന്ന് മാറി ബി.ജെ.പിക്കൊപ്പം ചേര്‍ന്നതെന്നും തേജസ്വി പറഞ്ഞു.
മഹാസഖ്യ രൂപീകരണവും സീറ്റ് വിഭജനവും വൈകിയതിനു കാരണം കോണ്‍ഗ്രസ് ആണോ എന്ന ചോദ്യത്തിന്, പല കക്ഷികള്‍ ഉള്‍പ്പെട്ടിട്ടുള്ള സഖ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുമെന്നായിരുന്നു തേജസ്വിയുടെ മറുപടി. വൈകിയാണെങ്കിലും ഞങ്ങളുടെ കുടുംബത്തിന്റെ വ്യാപ്തി വര്‍ധിച്ചതില്‍ സന്തോഷമുണ്ട്. ചുരുക്കം ചില കക്ഷികള്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പമുള്ളത്. അതുതന്നെ മഹാസഖ്യത്തെ ഭയന്ന് ബി.ജെ.പി കൂടെക്കൂട്ടിയതാണ്. അല്‍പം വൈകിയാണെങ്കിലും പരമാവധി ശക്തിയോടെ തന്നെയാണ് തങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിട്ടുള്ളത്. എന്‍.ഡി.എയും മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റ് വിഭജനകാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. എന്നിട്ടും സീതാമാര്‍ഹിയിലെ അവരുടെ സ്ഥാനാര്‍ത്ഥി മത്സരരംഗത്തുനിന്ന് പിന്‍മാറി. ജി.എസ്.ടി, നോട്ടു നിരോധനം തുടങ്ങിയ വിഷയങ്ങളിലൊന്നും സഖ്യ കക്ഷിയായ എല്‍.ജെ. പിയുടെ നേതാവ് ചിരാഗ് പസ്വാന്‍ മോദിയുടെ ട്വീറ്റിനെ പിന്തുണക്കുന്നില്ല. അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തെരഞ്ഞെടുപ്പാകുമ്പോള്‍ പരമാവധി സീറ്റില്‍ മത്സരിക്കാനാണ് എല്ലാ കക്ഷികളും ശ്രമിക്കുകയെന്ന് സീറ്റ് വിഭജനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. കഴിഞ്ഞ തവണ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഞങ്ങള്‍ 27 സീറ്റിലും അവര്‍(കോണ്‍ഗ്രസ്) 12 സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ ഞങ്ങള്‍ 19 സീറ്റിലേക്കും അവര്‍ ഒമ്പത് സീറ്റിലേക്കും ചുരുങ്ങി. കൂടുതല്‍ കക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഈ ത്യാഗം. ന്യായമായ സീറ്റ് എല്ലാ കക്ഷികള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാസഖ്യത്തിന്റെ പേരില്‍ വോട്ടു മറിക്കുന്നതില്‍ പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടെന്ന വാദം ശരിയല്ല. ഒന്നിലധികം കക്ഷികളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ വോട്ടുകള്‍ സഖ്യത്തിലുള്ള മറ്റു കക്ഷികള്‍ക്ക് നല്‍കേണ്ടി വരുന്നത് സ്വാഭാവികമാണ്. ബി.ജെ.പിക്കും ഇതേ പ്രശ്‌നമുണ്ട്. ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍.ഡി.എ റാലിയില്‍ ബി.ജെ.പി – ജെ.ഡി.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് ഇതിന് ഉദാഹരണമാണ്. മഹാസഖ്യത്തിലുള്ള എല്ലാ കക്ഷികളും ഒരേ ആശയങ്ങളുള്ളവരാണ്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തികള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഇത്തവണയും 2014 മോഡലില്‍ ഹിന്ദു – മുസ്‌ലിം വിഭജനവും ദേശീയതയും ആയുധമാക്കുകയാണോ എന്ന ചോദ്യത്തിന്, അവര്‍ സെറ്റു ചെയ്യുന്ന അജണ്ടക്കനുസരിച്ച് പ്രതികരിക്കാന്‍ ഞങ്ങളില്ലെന്നായിരുന്നു തേജസ്വിയുടെ മറുപടി. മോദിയല്ല ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ച. മുദ്ദയാണ് (വിവിധ വിഷയങ്ങള്‍). മോദി ഭരണത്തില്‍ തൊഴിലില്ലായ്മ പാരമ്യത്തിലാണ്. കേന്ദ്ര സര്‍ക്കാറിനു കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ 22 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 15 ലക്ഷം വീതം നല്‍കുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് എന്തു സംഭവിച്ചു. ബിഹാറിന പ്രത്യേക സംസ്ഥാന പദവി വാഗ്ദാനം ചെയ്ത മോദി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നില്ലേ. താജ്മഹലിലേക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ഗയയിലെത്തിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതില്‍ ഏതെങ്കിലുമൊരു വാഗ്ദാനം നടപ്പായോ.
ഈ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ ബി.ജെ.പി മറുപടി പറയാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ പഴയ അജണ്ട വീണ്ടും തപ്പിയെടുക്കും. ഹിന്ദു മുസ്‌ലിം വേര്‍തിരിവും പാകിസ്താനും കശ്മീരുമെല്ലാം പൊക്കിക്കൊണ്ടു വരുന്നത് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തതു കൊണ്ടാണ്. ചൗക്കിദാര്‍ പരാജിതനാണെങ്കില്‍ ജനം ശിക്ഷിക്കുക തന്നെ ചെയ്യും.
ബാലാകോട്ട് സൈനിക നടപടി തന്റെ വിജയമായി അവകാശപ്പെടുന്ന മോദി ഇന്ത്യന്‍ സൈന്യത്തെയാണ് അവഹേളിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് ഒരു കഴിവുമില്ലെന്നും തനിക്കു മാത്രമാണ് കഴിവുള്ളതെന്നുമാണ് മോദി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സായുധ സേനയെപ്പോലും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മോദി ദുരുപയോഗിക്കുകയാണ്. ഇത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. എസ്.സി, എസ്ടി അതിക്രമം തടയല്‍ നിയമം തന്നെ എടുത്തു കളയാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ജൂനിയര്‍ അഭിഭാഷകനെ മാത്രം അയച്ചതെന്നും തേജസ്വി ചോദിച്ചു.
സഹോദരന്‍ തേജ് പ്രതാപ് യാദവ് ലാലു – റാബ്രി മോര്‍ച്ച എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതു സംബന്ധിച്ച ചോദ്യത്തിന്, ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും സ്വന്തം നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും കുടുംബ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു തേജസ്വിയുടെ മറുപടി.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala2 days ago
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു