Connect with us

More

തരൂരിന്റെ ‘ഫരാഗോ’; ഞെട്ടിയവരില്‍ ഓക്‌സ്‌ഫോര്‍ഡും

Published

on

ശശിതരൂരിന്റെ ‘ഫരാഗോ’ വാക് പ്രയോഗത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരുന്നു. പുറത്തുവരുന്ന വിവരമനുസരിച്ച് ഫരാഗോ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയവരെ കണ്ട് ഓക്‌സ്‌ഫോര്‍ഡ് അധികൃതരും ഞെട്ടിയെന്നാണ്. തരൂരിനെതിരെയുള്ള ആരോപണങ്ങളുമായി റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമിയാണ് രംഗത്തെത്തിയത്. ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട ഓഡിയോ ആണ് അര്‍ണബ് പുറത്തുവിട്ടത്. എന്നാല്‍ ഇതിനെ ഒറ്റ ട്വീറ്റുകൊണ്ട് ശശിതരൂര്‍ പൊളിച്ചടുക്കി
.s

ഫരാഗോ എന്ന വാക്കുള്ള ട്വീറ്റിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ പലര്‍ക്കും കഴിയാതെവന്നിരുന്നു. അത്രയൊന്നും പരിചയമല്ലാത്ത ഫരാഗോയുടെ അര്‍ത്ഥം പല ഡിക്ഷണറികളിലായി ആളുകള്‍ തിരയുകയായിരുന്നു. ഓക്‌സ്‌ഫോര്‍ഡിന്റെ ഡിക്ഷണറിയിലും ഫരാഗോ ആളുകള്‍ തിരഞ്ഞു. അന്നേ ദിവസം ആ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയ ആളുകളുടെ എണ്ണം കണ്ട് അമ്പരക്കുകയായിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഓക്‌സ്‌ഫോര്‍ഡ് ട്വീറ്റ് ചെയ്തു.സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നലെല്ലാമാണ് ഫറാഗോയുടെ അര്‍ത്ഥം.

r

സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്നതെന്ന് അവകാശപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളുമായാണ് കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി രംഗത്തുവന്നത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ശശിതരൂരിന്റെ വിശ്വസ്തനാണ് ഫോണില്‍ സംസാരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അബിഗേലിനെ തട്ടികൊണ്ടു പോയവരെക്കുറിച്ച് ഇനിയും സൂചനയില്ലാതെ പൊലീസ്; വാഹനവും വീടുംകണ്ടെത്താനായില്ല

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന

Published

on

കൊല്ലം: അബിഗേലിനെ തട്ടികൊണ്ടുപോയവരെ ഇനിയുംകണ്ടെത്താനാകാതെ പൊലീസ്. പ്രതികള്‍ സഞ്ചരിച്ച വാഹനവുംകുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതല്‍ പ്രതികളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ട്. ചന്ദനത്തോപ്പ് കുഴിയം സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിേെന കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളിയില്‍ ബോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. നിരവധി മോഷണക്കേസുകള്‍ക്ക് പുറമേ ക്വട്ടേഷന്‍ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാള്‍. കൊല്ലം വെസ്റ്റ്‌സ്‌റ്റേഷനില്‍ മാത്രം ഇയാളുടെ പേരില്‍ അഞ്ച് മോഷണക്കേസുകളുണ്ട്.

രാമന്‍കുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസംമാറ്റുകയായിരുന്നു. മോഷണക്കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠന്‍ കൊലക്കേസില്‍ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.

Continue Reading

kerala

പ‍ഞ്ചായത്ത് അനുവദിച്ച ചങ്ങാടം കന്നിയാത്രയിൽ തന്നെ മറിഞ്ഞു; ഉദ്ഘാടകനായ പ്രസിഡന്റും വെള്ളത്തിൽ

നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്

Published

on

കരുവാറ്റയില്‍ കന്നിയാത്രയില്‍ തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്രക്കാരും വെള്ളത്തില്‍ വീണു. കരുവാറ്റ ചെമ്പ്‌തോട്ടില്‍ നാട്ടുകാര്‍ക്ക് തോട് കടക്കാന്‍ പ!ഞ്ചായത്ത് അനുവദിച്ച വള്ളമാണ് അപകടത്തില്‍ പെട്ടത്.

നാട്ടുകാര്‍ക്ക് അക്കരയിക്കരെ പോകാന്‍ വേണ്ടി നിര്‍മ്മിച്ച ചെറിയ ചങ്ങാടം പഞ്ചായത്ത് പ്രസിഡന്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അക്കരയ്ക്ക് ചങ്ങാടത്തില്‍ പോയി. നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്. തുടക്കത്തിലെ യാത്രയില്‍ രണ്ട് പേര്‍ മാത്രമാണ് കയറിയത്. വള്ളം സുരക്ഷിതമായി അക്കരെയെത്തി.

അക്കരെ നിന്നും തിരിച്ചുള്ള വരവിലാണ് പ്രസിഡന്റും വൈസ് പ്രസിഡ!ന്റും യാത്രക്കാരും ഉള്‍പ്പെടെ ആറ് പേര്‍ വള്ളത്തില്‍ കയറിയത്. വള്ളം പുറപ്പെടുന്നതിന് മുമ്പ് തന്നെ തലകീഴായി വെള്ളത്തില്‍ വീണു.

Continue Reading

crime

‘വ്യാജ നമ്പര്‍ പ്ലേറ്റ്‌ ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു’; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്

Published

on

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി.സിസിടിവി ദൃശ്യങ്ങളില്‍ കണ്ട, കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.

ഉടമസ്ഥരുടെ കൈവശം തന്നെ, പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ് വസ്തുത.അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്..ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.ഈ സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി

Continue Reading

Trending