Connect with us

kerala

നിയമസഭാ സമ്മേളത്തിന് നാളെ തുടക്കം; സര്‍ക്കാര്‍ മറുപടി പറയേണ്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് നാളെ തുടക്കം.

Published

on

തിരുവനന്തപുരം: സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് നാളെ തുടക്കം. വിലക്കയറ്റവും സപ്ലൈകോയുടെ ശോച്യാവസ്ഥയും സര്‍ക്കാരിന്റെ ധൂര്‍ത്തും അടക്കമുള്ള വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉയര്‍ത്തിവിട്ട മിത്ത് വിവാദമാണ് സഭയെ പ്രശുദ്ധമാക്കാനുള്ള സാധ്യതകളിലൊന്ന്. ജനം നേരിടുന്ന അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും അപ്രസക്തമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ചര്‍ച്ചകള്‍ വഴി മാറ്റുകയും ചെയ്യുന്ന സി.പി.എം നിലപാടിന് ചോദ്യം ചെയ്യാനുറച്ചാണ് പ്രതിപക്ഷം സഭയില്‍ എത്തുക. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ സഭയില്‍ വിശദീകരണം നല്‍കണമെന്നും വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നുമുള്ള ആവശ്യം ഇതിനകം തന്നെ പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനോട് സ്പീക്കറുടെയും മുഖ്യമന്ത്രി അടക്കമുള്ളവരുടെയും പ്രതികരണത്തെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനത്തിന്റെ ഗതി നിര്‍ണയിക്കുക.

മോന്‍സണ്‍ മാവുങ്കല്‍ കേസ്, മുട്ടില്‍ മരം മുറി, വിവിധ വിഷയങ്ങളിലെ പൊലീസ് അനാസ്ഥ, എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട സര്‍വകലാശാലകളിലെ വ്യാജ ബിരുദവും ആള്‍മാറാട്ടവും, മുതലപ്പൊഴിയിലെ ദുരന്തങ്ങള്‍ തുടങ്ങിയവ ട്രഷറി ബെഞ്ചിന് തലവേദന സൃഷ്ടിക്കും. ഒരു ഇടവേളക്കുശേഷം ഉയര്‍ന്നുവന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷം സഭയില്‍ ചോദ്യംചെയ്യും.

ആദ്യ ദിനമായ നാളെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി നിയമനിര്‍മ്മാണം നടത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

kerala

പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്‌കാരം.

Continue Reading

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു കുട്ടി കൂടി മരിച്ചു

മരണം രണ്ടായി

Published

on

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന്‍ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.

അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങി.

റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending