Connect with us

kerala

നിയമസഭാ സമ്മേളത്തിന് നാളെ തുടക്കം; സര്‍ക്കാര്‍ മറുപടി പറയേണ്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് നാളെ തുടക്കം.

Published

on

തിരുവനന്തപുരം: സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് നാളെ തുടക്കം. വിലക്കയറ്റവും സപ്ലൈകോയുടെ ശോച്യാവസ്ഥയും സര്‍ക്കാരിന്റെ ധൂര്‍ത്തും അടക്കമുള്ള വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉയര്‍ത്തിവിട്ട മിത്ത് വിവാദമാണ് സഭയെ പ്രശുദ്ധമാക്കാനുള്ള സാധ്യതകളിലൊന്ന്. ജനം നേരിടുന്ന അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും അപ്രസക്തമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ചര്‍ച്ചകള്‍ വഴി മാറ്റുകയും ചെയ്യുന്ന സി.പി.എം നിലപാടിന് ചോദ്യം ചെയ്യാനുറച്ചാണ് പ്രതിപക്ഷം സഭയില്‍ എത്തുക. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ സഭയില്‍ വിശദീകരണം നല്‍കണമെന്നും വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നുമുള്ള ആവശ്യം ഇതിനകം തന്നെ പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനോട് സ്പീക്കറുടെയും മുഖ്യമന്ത്രി അടക്കമുള്ളവരുടെയും പ്രതികരണത്തെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനത്തിന്റെ ഗതി നിര്‍ണയിക്കുക.

മോന്‍സണ്‍ മാവുങ്കല്‍ കേസ്, മുട്ടില്‍ മരം മുറി, വിവിധ വിഷയങ്ങളിലെ പൊലീസ് അനാസ്ഥ, എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട സര്‍വകലാശാലകളിലെ വ്യാജ ബിരുദവും ആള്‍മാറാട്ടവും, മുതലപ്പൊഴിയിലെ ദുരന്തങ്ങള്‍ തുടങ്ങിയവ ട്രഷറി ബെഞ്ചിന് തലവേദന സൃഷ്ടിക്കും. ഒരു ഇടവേളക്കുശേഷം ഉയര്‍ന്നുവന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷം സഭയില്‍ ചോദ്യംചെയ്യും.

ആദ്യ ദിനമായ നാളെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി നിയമനിര്‍മ്മാണം നടത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending