Connect with us

kerala

സമ്മേളനങ്ങളില്‍ വെട്ടിലായി സര്‍ക്കാറും മുഖ്യനും

സര്‍ക്കാറിനെതിരെ തുടരെത്തുടരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഉത്തരംമുട്ടി സര്‍ക്കാറും മുഖ്യമന്ത്രിയും

Published

on

കെപി ജലീല്‍

സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാസമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ,സര്‍ക്കാറിനെതിരെ തുടരെത്തുടരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഉത്തരംമുട്ടി സര്‍ക്കാറും മുഖ്യമന്ത്രിയും. മരംമുറി മുതല്‍ മുല്ലപ്പെരിയാറും കുട്ടിക്കടത്തും വഖഫ്‌ബോര്‍ഡ് നിയമനവും ഉള്‍പ്പെടെ നിരവധിവിഷയങ്ങളില്‍ സര്‍ക്കാര്‍ മുള്‍മുനയിലായത് പാര്‍ട്ടിസമ്മേളനകാലത്ത് ഇത് അഭൂതപൂര്‍വമായ അനുഭവമാണ്. സമ്മേളനങ്ങള്‍ പ്രാദേശികതലം വിട്ട് ജില്ലാതലത്തിലേക്കെത്തിയതോടെ സര്‍ക്കാറുംമുഖ്യമന്ത്രിയും വലിയതോതില്‍ സമ്മര്‍ദത്തിലായി.

മുട്ടില്‍മരംമുറി അഴിമതിയാണ് ഒക്ടോബറില്‍ പിടിച്ചുലച്ചതെങ്കില്‍ അതില്‍നിന്ന് തന്ത്രപൂര്‍വം തലയൂരിയ സര്‍ക്കാര്‍ പിന്നീട് മുല്ലപ്പെരിയാറിലെ മറ്റൊരു മരംമുറി ഉത്തരവിലാണ് കുടുക്കിലായത്. മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് പറഞ്ഞ് ഉത്തരവ് പിന്‍വലിച്ചെങ്കിലും സുപ്രീംകോടതിയില്‍ മറ്റന്നാള്‍ കേസ് പരിഗണനക്ക് വരുമ്പോള്‍ സര്‍ക്കാറിന് വിയര്‍പ്പൊഴുക്കേണ്ടിവരും. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം നിയന്ത്രണമില്ലാതെ തുറന്നുവിട്ടതും സര്‍ക്കാറില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. തമിഴ്‌നാട് വിഷയം പരമാവധി ഊതിവീര്‍പ്പിച്ച് വിധി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ്.

പാര്‍ട്ടിക്കാരിയായ കുടുംബത്തിന്റെ കുട്ടിക്കടത്താണ് പിന്നീട് വലിയകോലാഹലമായത്. അതിലും സര്‍ക്കാറിന് പിന്‍വലിയേണ്ടിവന്നെങ്കിലും പ്രതികള്‍ക്കെതിരെ നടപടി ഇനിയുമെടുത്തിട്ടില്ല. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നിയമമാണ് പുതിയ വിവാദത്തിനും പിന്‍വലിയലിനും ഇടയാക്കിയ മറ്റൊന്ന്. സര്‍ക്കാറിനെതിരെ മുസ്‌ലിം വിഭാഗത്തില്‍നിന്ന് അടുത്തെങ്ങുമില്ലാത്ത പ്രതിഷേധമാണ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത. കോഴിക്കോട് കടപ്പുറം സമ്മേളനം സര്‍ക്കാറിന് ഇനി വിഷയത്തില്‍ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയതോടെ സമ്മേളനത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉന്നതവിദ്യാഭ്യാസത്തെ രാഷ്ട്രീയവല്‍കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് പിണറായിവിജയന്‍. യുവതിയുടെ മരണവുമായി ആലുവയില്‍ സി.ഐയെ സ്ഥലംമാറ്റേണ്ടിവന്നതും മുഖ്യമന്ത്രിക്ക് ക്ഷീണമായി. തുടരുന്ന ഗുണ്ടാആക്രമണങ്ങളും പിടിച്ചാല്‍കിട്ടാത്ത വിലക്കയറ്റവും പിണറായിയുടെ നേര്‍ക്കുതന്നെയാണ് കുന്തമുന ചൂണ്ടുന്നത്. അന്തരിച്ച എം.എല്‍.എയുടെ പുത്രന് കൊടുത്ത സര്‍ക്കാര്‍ജോലി ഹൈക്കോടതി റദ്ദാക്കിയത് മറ്റൊരുതിരിച്ചടിയായി.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending