Connect with us

kerala

സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയവാസ്ഥ വരച്ചുകാട്ടിയ സംഭവം: കെ.സുധാകരന്‍ എം.പി

ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണു സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും.

Published

on

ഗുരുതരമായ കുത്തേറ്റ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടറെ അടിയന്തര ചികിത്സയ്ക്കായി 70 കി.മീ ദൂരെയുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണു സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും.യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ലാത്ത സംസ്ഥാനത്തെ 150 കാഷ്വാലിറ്റികളില്‍ രാപകല്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ വെച്ചുള്ള കളിയാണ് നടക്കുന്നത്.ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ്, ജനങ്ങളോടും ആ കുടുംബത്തോടും മാപ്പിരന്ന് അന്തസായി രാജിവയ്ക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചീഞ്ഞുനാറിയിട്ടും സ്വയം ചീഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് വാ തുറന്ന് ഒരക്ഷരംപോലും പറയാനാവാത്ത അവസ്ഥയാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രിയില്‍നിന്ന് പുറത്തുവരുന്നത്.

2013 യുഡിഎഫ് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമം കൊണ്ടുവന്നെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ ഒരാളെപ്പോലും ശിക്ഷിച്ചില്ല. അതുകൊണ്ടു തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. എല്ലാ ആശുപത്രികളിലും സിസിടിവി വയ്ക്കണം എന്നൊരു നിര്‍ദേശം മാത്രമാണ് ആരോഗ്യവകുപ്പ് ഇതുവരെ നല്കിയിട്ടുള്ളത്. ഇതിന് പത്തുപൈസ അനുവദിക്കാത തദ്ദശേസ്ഥാപനങ്ങളുടെ തലയില്‍വച്ചതുമൂലം അതും നടക്കാതെ പോയി. നിയമം കര്‍ക്കശമാക്കുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി സമരം നടത്തുകയും ഐഎംഎ ഇതു സംബന്ധിച്ച കരട് നല്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ നാളിതുവരെ കണ്ണുതുറന്നിട്ടില്ല.

ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പോലീസിന്റെ ഗുരുതരവീഴ്ചകള്‍ മൂടിവച്ചുകൊണ്ടുള്ള എഫ്.ഐ.ആറാണ് പോലീസ് താറാക്കിയത്. ഈ സംഭവത്തില്‍ ദൃക്സാക്ഷികളുടെ മൊഴി പുറത്തു വന്നില്ലായിരുന്നെങ്കില്‍ പോലീസ് ആ കള്ളക്കഥയുമായി മുന്നോട്ടുപോകുമായിരുന്നു. ലഹരിക്കടിമപ്പെട്ട പ്രതിയെ രോഗിയായി ചിത്രീകരിച്ച് സ്വന്തം വീഴ്ച മറയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന പോലീസ് തങ്ങളെ തീറ്റിപ്പോറ്റുന്നത് നാട്ടിലെ സാധാരണക്കാരാണെന്നു വിസ്മരിക്കുന്നു.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും സംരക്ഷണം നല്കുന്ന ലഹരിമാഫിയെ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും മയക്കുമരുന്ന് വലിയൊരു ചാകരയാണ്. കേരളം ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന ലഹരി വില്പന തടയാനോ, നിയന്ത്രിക്കാനോ സര്‍ക്കാരിനു കഴിയുന്നില്ല. സിനിമ മുതല്‍ വിദ്യാലയങ്ങള്‍ വരെ ലഹരിമാഫിയയുടെ നിയന്ത്രണത്തിലാണ്. ദൈവത്തിന്റെ നാടിനെ മയക്കുമരുന്നിന്റെ നാടാക്കി മാറ്റിയതില്‍ സിപിഎമ്മിനുള്ള പങ്ക് അന്വേഷണവിധേയമാക്കണം.

യുവ ഡോക്ടറുടെ മരണത്തില്‍ കലാശിച്ച സംഭവത്തെ എത്ര ലാഘവത്തോടെയാണ് ആരോഗ്യമന്ത്രി കണ്ടത്. അക്രമിയെ നേരിടാനുള്ള എക്‌സ്പീരിയന്‍സാണോ ആരോഗ്യസര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നത്? ഇങ്ങനെയൊരു അവസ്ഥ ഉണ്ടായാല്‍ മന്ത്രി എന്തു ചെയ്യുമായിരുന്നു? ഡോക്ടര്‍മാരെ മുഴുവന്‍ പരിഹസിക്കുന്ന പ്രസ്താവന നടത്തിയ കോങ്ങാട് എംഎല്‍എയുടെ സമീപനം തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാരോടുള്ള ഇടതുസര്‍ക്കാരിന്റെ പൊതുനയമെന്നും സുധാകരന്‍ പറഞ്ഞു.

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

kerala

പി.എം.എസ്.എ പൂക്കോയ തങ്ങള്‍ വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്

Published

on

മലപ്പുറം: കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനായി മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ അക്കാദമി ഈ വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്കായി പൂക്കോയ തങ്ങള്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 2024-2025 പ്രഖ്യാപിച്ചു. പി.എം.എസ്.എ അക്കാദമി ഒരുക്കുന്ന +1, +2 പഠന സൗകര്യത്തിനാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പി.എം.എസ്.എ അക്കാദമി മെയ് അഞ്ചിന് പത്താം ക്ലാസിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഒരു മണിക്കൂര്‍ (60 ചോദ്യങ്ങള്‍) പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്നാം റാങ്കുകാര്‍ക്ക് 10,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ട്, മൂന്ന് റാങ്കുകാര്‍ക്ക് 5000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാല് മുതല്‍ അമ്പത് റാങ്കുകാര്‍ക്ക് 50% പഠന സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

51 മുതല്‍നൂറു റാങ്കുകാര്‍ക്ക് 30% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 101 മുതല്‍ 1000 റാങ്കുകാര്‍ക്ക് 25% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ലിസ്റ്റില്‍ വരുന്ന എസ്.സി /എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 50%, ഒ.ബി.സി/എന്‍.സി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 30%, പി.ഡബ്ലിയു.ഡി വിദ്യാര്‍ഥികള്‍ക്ക് 30%, സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 20% പൊലിസ്, സൈനികര്‍, നാവികസേന ആശ്രിതര്‍ക്ക് 50% എന്നിങ്ങനെയാണ് മറ്റ് സ്‌കോളര്‍ഷിപ്പുകള്‍.
8590940411 നമ്പര്‍ മുഖേനയും, േേവു:െ//യശ.േഹ്യ/ഢശറ്യമസശൃമിമാ2024 ലിങ്ക് വഴിയും അപേക്ഷിക്കാം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സഹീര്‍ കാലടി എന്നിവര്‍ പങ്കെടുത്തു.

 

Continue Reading

kerala

പ്രതികരണങ്ങള്‍ ആശാവഹം: എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാവും: മുസ്‌ലിം ലീഗ്‌

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

Trending