india
RSS നിരോധനം: സ്‌കൂള്‍ പരിസരം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന പഴയ സര്‍ക്കുലര്‍ വീണ്ടും പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍
2013 ഫെബ്രുവരി 7ലെ സര്‍ക്കുലറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഗ്രൗണ്ടും പരിസരവും സ്വകാര്യ ആവശ്യങ്ങള്‍ക്കോ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കരുത് എന്ന് വ്യക്തമായി പറയുന്നുണ്ട്.
സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കി കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ പഴയ സര്‍ക്കുലര്‍ വീണ്ടും പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. 2013 ഫെബ്രുവരി 7ലെ സര്‍ക്കുലറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഗ്രൗണ്ടും പരിസരവും സ്വകാര്യ ആവശ്യങ്ങള്‍ക്കോ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കരുത് എന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ പരിസരത്ത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഈ വിഷയത്തില്‍ ആര്‍ഡിപിആര്‍, ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ കത്തിനെ തുടര്‍ന്നാണിത്. സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഖാര്‍ഗെയുടെ കത്തിന് മറുപടിയായാണ് ഈ പഴയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് സിഎംഒ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
അന്നത്തെ കമ്മീഷണര്‍ എസ്.ആര്‍ ഒപ്പിട്ട സര്‍ക്കുലര്‍. ബെംഗളൂരുവിലെ ചാമരാജ്‌പേട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ സ്പോര്‍ട്സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, അക്കാദമിക് ആവശ്യങ്ങള്‍ തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഇത്തരം പരിസരങ്ങള്‍ ഉപയോഗിക്കാവൂ എന്ന് കണ്ടെത്തിയതായി ഉമാശങ്കര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പരിസരവും ഗ്രൗണ്ടും അക്കാദമികവുമായോ വിദ്യാഭ്യാസ ലക്ഷ്യങ്ങളുമായോ ബന്ധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. അത്തരം ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,” സര്‍ക്കുലറില്‍ പറയുന്നു. അത്തരം ഉപയോഗത്തിന് അനുമതി തേടുന്ന നിര്‍ദ്ദേശങ്ങള്‍ കമ്മീഷണറുടെ ഓഫീസിലേക്ക് അയയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചു.
സ്‌കൂള്‍ പരിസരങ്ങളിലെ എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളും നിരോധിക്കുന്നതിന് ഈ സര്‍ക്കുലര്‍ ഉപയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
india
ചെങ്കോട്ട സ്‌ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്
കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്
കോഴിക്കോട്: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബീച്ച്, ksrtc ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങി ജനങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി സ്ഫോടനത്തെ തുടർന്ന് കൊച്ചിയിലും വ്യാപക പരിശോധന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും മറ്റ് ജനങ്ങൾ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. പാലക്കാട്ട് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടന്നു. ഡോഗ്-ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പരിശോധന തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും കെ – 9 സ്ക്വാഡും പരിശോധന നടത്തി.
അതേസമയം, ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ബ്യൂറോ ഓഫ് സിവിൽ ഏരിയേഷൻ സെക്യൂരിറ്റി ഡിജിയാണ് നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്തയച്ചു. സുരക്ഷ വർധിപ്പിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സ്ക്രീനിങ് നടപടികൾ ശക്തമാക്കി. സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം.
india
ഡല്‍ഹി സ്‌ഫോടനത്തിലെ i20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്ന് സൂചന
india
മാംസാഹാരം കഴിച്ചെന്ന് ആരോപണം; തിരുമല തിരുപ്പതി ദേവസ്ഥാനം ജീവനക്കാരെ പുറത്താക്കി
അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു.
തിരുപ്പതി: അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു. രാമസ്വാമി,സരസമ്മ എന്ന രണ്ടു ജീവനക്കാരെയാണ് പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിടിഡി തിരുമല രണ്ട് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്‌മെന്റെസ് ആക്ട് സെക്ഷന്‍ 114 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഔദോഗിക സൂക്ഷിപ്പുകാരായ ടിടിഡി പത്രക്കുറിപ്പിലൂടെ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
-
kerala2 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india3 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
india2 days agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
india3 days agoഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്
-
kerala2 days agoകേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
-
News2 days agoന്യൂയോര്‍ക്ക് പരിപാടിയില്‍ സൊഹ്റാന് മമദാനി ഉമര്‍ ഖാലിദിന്റെ ജയില്‍ ഡയറി വായിച്ചപ്പോള്‍
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

