Connect with us

kerala

അന്തര്‍ധാരയുടെ ഭീകരമുഖം

Published

on

സി.പി.എം ബി.ജെ.പി അന്തര്‍ധാരയുടെ ഭീകരമുഖമാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന പാതിരാ റെയ്ഡ്. കോണ്‍ഗ്രസിന്റെതുള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്ന റെയ്ഡിന്റെ സന്ദര്‍ഭവും സാഹചര്യങ്ങളും സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നൊരുക്കിയ തിരക്കഥ ക്യത്യമായ പ്രകടമാക്കുന്നുണ്ട്. റെയ്ഡ് നടക്കുന്നതിനു മുമ്പേ തന്നെ ഇരുപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയതും കൈരളി ചാനലിന്റെ വാര്‍ ത്താ സംഘം ഹോട്ടലിനുമുന്നില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചതും ഒത്തുകളിക്കുള്ള പ്രഥമാ ദൃഷ്ട്യായുള്ള തെളിവുകളാണ്. ഹോട്ടലില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കളുമുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ മുറികള്‍തന്നെ തിരഞ്ഞുപിടിച്ച് തിരച്ചില്‍ നടത്തിയതും തെളിയിക്കുന്നത് മറ്റൊന്നല്ല. സി.പി.എം ബി.ജെ.പി ഉന്നത നേതാക്കള്‍ നേരിട്ടിടപെട്ട് തയാറാക്കിയ റെയ്ഡ് നാടകം ദയനീയമായി പൊളിഞ്ഞതോടെ ഇരുകൂട്ടരും പാലക്കാട്ടെ ജനങ്ങള്‍ക്കുമുന്നില്‍ പരിഹാസ്യമായി ത്തിര്‍ന്നിരിക്കുകയാണ്.

കൊടകര കുഴല്‍പണക്കേസിലൂടെ നാണംകെട്ടുനില്‍ക്കുന്ന ബി.ജെ.പിക്കും സംഘ്പരിവാര്‍ ബാന്ധവത്തിന്റെ തെളിവുകള്‍ ഒന്നിനുപിറകെ ഒന്നായി അനാവരണം ചെയ്യപ്പെട്ടതോടെ മുഖം വികൃതമാക്കപ്പെട്ട സി.പി.എമ്മിനും തങ്ങളകപ്പെട്ടുനില്‍ക്കുന്ന പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടല്‍ അനിവാര്യമായ ഘട്ടത്തിലാണ് ഇങ്ങനെയൊരു പാതിരാ നാടകം അരങ്ങേറുന്നത്. കൊടകരക്കേസില്‍ ബി.ജെ.പി നേത്യത്വത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടായിട്ടും സംസ്ഥാന പൊലീസ് അവര്‍ക്കെതിരെ ഒരുനടപടിയിലേക്കും നീങ്ങിയില്ലെന്നുമാത്രമല്ല ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിവരം പുറത്തുപറയുക പോലും ചെയ്തില്ലെന്ന യാഥാര്‍ത്ഥ്യം കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്.

ലാവലിന്‍ കേസിനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചുനടന്ന കള്ളക്കടത്തുകളിലും സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച അതേ നിസംഗ സമീപനമാണ് കൊടകരക്കേസില്‍ പിണറായിയുടെ പൊലീസും സ്വീകരിച്ചത്. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് നേത്യത്വവുമായുള്ള കൂടിക്കാഴ്ച്ച. തൃശൂര്‍ പൂരംകലക്കിയ വിഷയത്തില്‍ ഘടക കക്ഷികളെ പോലും തള്ളിക്കൊണ്ട് ആര്‍.എസ്.എസിന് അ നുകൂലമായുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം, പാലക്കാട്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോ ചിഹ്നമോയില്ലാതെ ബി.ജെ.പി യെ സഹായിക്കാനുള്ള നീക്കം ഇതെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയമായിത്തീരുകയും ഇരുകൂട്ടരും ഉത്തരംമുട്ടി നില്‍ക്കുകയുമാണ്. ഈ ഘട്ടത്തില്‍ നടന്നിട്ടുള്ള അതിദുരൂഹമായ റെയ്ഡ് നാടകത്തിന്റെ എല്ലാ മുനകളും നീങ്ങുന്നത് സ്വാഭാവികമായും ഇരുവരിലേക്കും തന്നെയാണ്. റെയ്ഡിനോടുള്ള നേതാക്കളുടെ പ്രതികരണവും അണികളുടെ സമീപനവും ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അടിവരയിടുന്നു.

സകല മര്യാദകളും കാറ്റില്‍പ്പറത്തി നടത്തിയിട്ടുള്ള ദുരൂഹ നടപടിയെ, നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്തിയാല്‍ എന്താണ് കുഴപ്പം എന്നുചോദിച്ച് നിസാരവല്‍ക്കരിച്ച മന്ത്രി എം.ബി രാജേഷിന്റെ അതേ സമീപനം തന്നെയാണ് ബി.ജെ.പി നേതാക്കള്‍ക്കുമുള്ളത്. സി.പി.എം നേതാക്കളായ ടി.വി രാജേഷ്, എ.എ റഹിം എന്നിവര്‍ക്കൊപ്പമാണ് യുവമാര്‍ച്ച പ്രസിഡന്റ് പ്രഫുല്‍കൃഷ്ണ ഉല്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് തമ്പടിച്ചുനിന്നത്. റെയ്ഡിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഹോട്ടലിനു മുന്നില്‍ തടഞ്ഞുനിര്‍ത്തുന്നതിലും രണ്ടുകൂട്ടരും ഒരുമെയ്യായാണ് പ്രവര്‍ത്തിച്ചത്. എ.ഡി.ജി.പിയുടെ ആര്‍.എ സ്.എസ് നേത്യത്വവുമായുള്ള കൂടിക്കാഴ്ച്ച വ്യഥാവിലായിരുന്നില്ലെന്നതിന്റെ തെളിവാണ് പൊലീസ് സ്വീകരിച്ച നെറി കെട്ട സമീപനം.

പി.പി ദിവ്യ കേസില്‍ നാണംകെട്ട പൊലീസ് യജമാനഭക്തിയാല്‍ നിലം വിട്ട് പെരുമാറുമ്പോള്‍ ബി.ജെ.പി സി.പി.എം നേതാക്കള്‍ക്ക് ഒരു പോറലുപോലു മേല്‍ക്കാതിരിക്കാന്‍ അവര്‍ ബദ്ധശ്രദ്ധയിലായിരുന്നു. മുന്‍ എം.എല്‍.എയും പരിണിതപ്രജ്ഞരായ പൊതുപ്രവര്‍ത്തകരുമൊക്കെയായ വനിതാ നേതാക്കളെ അപമാനത്തിന്റെ പരമാവധിയിലേക്ക് എത്തിച്ചുകൊണ്ടാണ് പൊലീസ് റെയ്ഡ് പൂര്‍ത്തിയാക്കിയത്. പാതിരാത്രിയില്‍ വനിതാ പൊലീസിന്റെ സാന്നിധ്യംപോലുമില്ലാതെ കിടപ്പുമുറിയിലേക്ക് ഇരച്ചുകയറുകയും ഭീതിജനകമായ സാഹചര്യങ്ങള്‍ സ്യഷ്ടിക്കുകയും ചെയ്ത അവര്‍ ബി.ജെ.പി സി.പി.എം നേതാക്കളുടെ മുന്നില്‍ വിനീത ദാസന്‍മാരായി മാറുകയായിരുന്നു. ബി.ജെ.പി നേതാക്കളുടെ റൂമിന് മുട്ടിയപ്പോള്‍ അവരുടെ രോഷപ്രകടനംകണ്ട് ഓടിരക്ഷപ്പെടുകയാണ് പിണറായി പൊലീസ് ചെയ്തിരിക്കുന്നത്. അവസാനം വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നുവെങ്കിലും ഹോട്ടലിലെ ദൃശ്യങ്ങള്‍ ശേഖരിക്കലും മറ്റുമായി നാണക്കേട് മറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സി.പി.എമ്മും ബി.ജെ.പിയുമാകട്ടെ പെരുംനു ണകളമായി വീണിടം വിഷ്ണുലോകമാക്കുന്ന തിരക്കിലുമാണ്. ഏതായാലും പൊലീസിനെ ഉപയോഗിച്ച് ഇരുകൂട്ടരും ചേര്‍ന്ന നടത്തിയിട്ടുള്ള ഈ നിപ്രവൃത്തിക്കുള്ള മറുപടി വോട്ടിംഗിലൂടെ പാലക്കാട്ടെ ജനത നല്‍കുമെന്നുറപ്പാണ്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്

കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.

Published

on

നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്‍പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.

എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.

ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.

Published

on

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

Continue Reading

kerala

ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ

ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

Continue Reading

Trending