Connect with us

Views

അപാരമാണ് ആഫ്രിക്കന്‍ വേഗത

Published

on

തേര്‍ഡ് ഐ കമാല്‍ വരദൂര്‍

ആഫ്രിക്കന്‍ ഫുട്‌ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന്‍ റോജര്‍ മില്ല. കാല്‍പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്‍ ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്‍ ശക്തി യൂറോപ്പ് പോലുള്ള സോക്കര്‍ വന്‍കരകള്‍ തിരിച്ചറിഞ്ഞത്. പിന്നെ കണ്ടത് ആഫ്രിക്കന്‍ താരങ്ങള്‍ യൂറോപ്പും ലോകവും വാഴുന്നതാണ്. എത്ര സമയവും ഒരേ ഊര്‍ജ്ജത്തില്‍ അവര്‍ പിടിച്ചുനില്‍ക്കും. ദീര്‍ഘദൂര ട്രാക്കില്‍ കണ്ടിട്ടില്ലേ- ആഫ്രിക്കന്‍ കുതിപ്പ്. ഊര്‍ജ്ജ സംഭരണികളായി അവര്‍ കിതപ്പില്ലാതെ കുതിക്കും. ആ കുതിപ്പിന്റെ പിന്‍മുറക്കാരാണെന്ന് തെളിയിക്കുകയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിനെത്തിയ ഘാനക്കാര്‍. അപരിചിതമായ കാലാവസ്ഥയിലും അവരുടെ വേഗതയും പന്തടക്കവും അപാരമാണ്. കൊളംബിയക്കെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഘാനക്കാര്‍ നടത്തിയ പരീക്ഷണം-വേഗത തന്നെയായിരുന്നു. പ്രതിരോധമെന്ന ദുര്‍ഗ്ഗത്തിലേക്ക് ഇന്ത്യ പ്രവേശിക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.

ആ പ്രതിരോധ ജാഗ്രതയില്‍ നിന്നും ഗോള്‍ നേടണമെങ്കില്‍ വേഗതക്കൊപ്പം നീളന്‍ ഷോട്ടുകളും വേണമെന്ന ബുദ്ധിയില്‍ പിറന്ന രണ്ട് ഗോളുകളും സുന്ദരമായിരുന്നു. എറിക് അയ്യ എന്ന നായകന്റെ ഷോട്ടുകള്‍ പലപ്പോഴും പേടിപ്പിക്കുന്ന തരത്തിലായിരുന്നു. എങ്ങനെ ഇത്തരത്തില്‍ അവസരോചിതമായി, കൂളായി ഗോളടിക്കാന്‍ കഴിയുന്നു എന്നതാണ് അതിശയകരം. ധീരജ് എന്ന് മണിപ്പൂരുകാരന്‍ ഗോള്‍ക്കീപ്പറുടെ ജാഗ്രതയും ടൈമിംഗും പൊസിഷനിംഗും അപാരമായിരുന്നില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ ഗോളുകള്‍ വഴങ്ങുമായിരുന്നു. അന്‍വര്‍ നയിച്ച പ്രതിരോധം രണ്ടാം പകുതിയില്‍ ആടിയുലയാന്‍ കാരണം ഘാനക്കാരുടെ വേഗതയായിരുന്നു. മല്‍സരത്തിന് ശേഷവും ആ കുട്ടികള്‍ തളരാതെ ഗ്യാലറിക്ക് അരികില്‍ പോയി നൃത്തമാടുകയായിരുന്നു. ആഫ്രിക്കയുടെ ഈ ഊര്‍ജ്ജ സംഭരണികള്‍ക്ക് മുന്നില്‍ തോറ്റതില്‍ നിരാശപ്പെടേണ്ടതില്ല. അതും ഇന്ത്യക്ക് പുതിയ അനുഭവമാണ്. മൂന്ന് കളികളില്‍ നിന്നായി എട്ട് ഗോളുകള്‍ വഴങ്ങുകയും ഒരു ഗോള്‍ മടക്കുക്കയും ചെയ്ത ലൂയിസ് നോര്‍ത്തണിന്റെ കുട്ടികളുടെ മുഖം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല. ഈ കുട്ടികളുടെ ധൈര്യവും സമര്‍പ്പണവുമാണ് നമ്മുടെ പ്രതീക്ഷ.

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending