News
‘ഇത് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം; ഇറാനികള്‍ അവരുടെ മണ്ണ് സംരക്ഷിക്കാന്‍ പൂര്‍ണമായും തയ്യാറാണ്’
യുഎസിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്
തെഹ്റാന്: ഇറാന്റെ എണ്ണ, പ്രകൃതിവാതക സ്രോതസ്സുകള്‍ കൈക്കലാക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയുമാണ് യുഎസിന്റെ ലക്ഷ്യമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മൈല്‍ ബഖായി. ഇത് ഇറാന് ആഗ്രഹിച്ചു തുടങ്ങിയ യുദ്ധമല്ലെന്നും മറിച്ച് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് നയതന്ത്ര ചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ യുഎസ് യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇസ്മൈല്‍ ബഖായി പറഞ്ഞു. പരമാധികാരം ലംഘിക്കാനും മാനവികതയെ ദുര്‍ബലപ്പെടുത്താനുമാണ് യുഎസിന്റെ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ട്രംപിന്റെ താല്‍പ്പര്യത്തെ അദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ ഇതുവരെ 1,255 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ സഹ മന്ത്രി അലി ജഫാരിയന് അറിയിച്ചു. ഇതില്‍ 200 ഓളം സ്ത്രീകളും എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 88 വയസുകാരന് വരെയുള്ള സാധാരണക്കാരും ഉള്‍പ്പെടുന്നു. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 12,000 കടന്നു.
News
ലെബനനില്‍ ഇസ്രാഈല്‍ ആക്രമണം: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 83 കുട്ടികള്‍
നടുക്കുന്ന കണക്കുകളുമായി യുണിസെഫ്
ബെയ്റൂട്ട്: ലെബനനില്‍ തുടരുന്ന ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കുട്ടികള്‍ നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് യുണിസെഫ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം ലെബനനില്‍ 83 കുട്ടികള്‍ കൊല്ലപ്പെട്ടതായും 254 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികള്‍ വീതം കൊല്ലപ്പെടുകയും ഏകദേശം 36 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ 28 മാസത്തിനിടെ (ഏകദേശം രണ്ടര വര്‍ഷം) ലെബനനില്‍ ആകെ 329 കുട്ടികള്‍ യുദ്ധക്കെടുതിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 1,632 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുദ്ധം രൂക്ഷമായതോടെ ലെബനനിലെ ഏഴ് ലക്ഷത്തോളം ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരുന്നതായും ഇതില്‍ രണ്ട് ലക്ഷത്തോളം പേര് കുട്ടികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യുണിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Cricket
‘ചേട്ടന് വന്നല്ലോ…’; ലോകകപ്പ് ഹീറോ സഞ്ജുവിന് തിരുവനന്തപുരത്ത് വന്‍ സ്വീകരണം
ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്.
തിരുവനന്തപുരം: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ച മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ് ജന്മനാട്ടിലെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവര്‍ ചേര്‍ന്ന് താരത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്. ന്യൂസിലന്‍ഡിനെതിരെയുള്ള ഫൈനലില്‍ സഞ്ജുവിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. ഒരു ലോകകപ്പ് പതിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് അങ്ങനെ സഞ്ജു സ്വന്തമാക്കി. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ടി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ ഇതോടെ സ്വന്തമാക്കിക്കഴിഞ്ഞു.
News
പശ്ചിമേഷ്യന്‍ സംഘര്‍ഷം; നിരവധി സര്‍വീസുകള്‍ നിര്‍ത്തി സലാംഎയര്‍
കുവൈത്ത്, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 വരെയും നിര്‍ത്തി.
മസ്കത്ത്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പല രാജ്യങ്ങളിലും പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചിടല്‍ തുടരുന്നതിനാല്‍ സലാംഎയര്‍ നിരവധി സര്‍വീസുകള്‍ നിര്‍ത്തി. ഇറാഖ്, ലെബനന്, ഇറാന് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 28 വരെ നിര്‍ത്തിവച്ചു. അതേസമയം കുവൈത്ത്, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 വരെയും നിര്‍ത്തി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍ലൈന്‍ അറിയിച്ചു, സമയബന്ധിതമായ അപ്ഡേറ്റുകള് നല്‍കുമെന്നും അതിനായി സംഭവവികസനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. നടപടികള്‍ ബാധിക്കുന്ന എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെടുമെന്നും വ്യക്തമാക്കി. +968 2427 2222 എന്ന നമ്പറിലൂടെയോ customercare@salamair.com എന്ന ഇമെയില്‍ വിലാസം വഴിയോ ഉപഭോക്താക്കള്‍ക്ക് സഹായം ലഭിക്കും.
-
kerala1 day agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News1 day agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
india1 day agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News1 day agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
News1 day ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News1 day agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories1 day agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
india1 day ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

