Connect with us

india

കരാറില്‍ അഴിമതി; യുപിയില്‍ ടാറിട്ട റോഡ് കോരിയെടുത്ത് കാണിച്ച് നാട്ടുകാര്‍

ഇസ്രായേലി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് യുപിയിലെ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു വൈറലായ വീഡിയോ പങ്കുവെച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചത്. റോഡ് പണിയുടെ കൃത്രിമം പരിശോധിച്ച് റോഡ് കേടാത്തിയ നാട്ടുകാര്‍ക്കെതിരെ യുപി ദേശദ്രോഹത്തിന് കേസെടുക്കുമെന്ന പരിഹസവും ട്വീറ്റിന് മറുപടിയായുണ്ട്.

Published

on

ലക്‌നൗ: യുപിയില്‍ റോഡുപണിയില്‍ കൃത്രിമം കാണിച്ച അധികൃതരെ കയ്യോടെപൊക്കി നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലാണ് സംഭവം നടന്നത്. ജില്ലയിലെ സോനാപൂര്‍ ഗ്രാമത്തിനും ജഗാപൂരിനും ഇടയിലെ റോഡ് പണിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതോടെ പരിശോധനക്കെത്തിയ അധികൃതരെ നാട്ടുകാര്‍ കയ്യോടെപൊക്കുകയായിരുന്നു. ടാറിട്ട റോഡില്‍ നിന്നും മിശ്രിതം കൈകൊണ്ട് തന്നെ വാരിയെടുക്കാന്‍ പാകത്തിലായിരുന്നു റോഡിന്റെ അവസ്ഥ. ഇതിന്റെ ദൃശ്യങ്ങള്‍ ഗ്രാമവാസികള്‍ തന്നെ പകര്‍ത്തി. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി മടക്കിയയക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ വൈറലാണ്

ഇസ്രായേലി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് യുപിയിലെ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു വൈറലായ വീഡിയോ പങ്കുവെച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചത്. റോഡ് പണിയുടെ കൃത്രിമം പരിശോധിച്ച് റോഡ് കേടാത്തിയ നാട്ടുകാര്‍ക്കെതിരെ യുപി ദേശദ്രോഹത്തിന് കേസെടുക്കുമെന്ന പരിഹസവും ട്വീറ്റിന് മറുപടിയായുണ്ട്.

 

india

എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിനും ആശങ്ക

കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.

എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

india

പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കം ശക്തം; 72 ലോഞ്ച് പാഡുകള്‍ സജീവമാക്കി: ബിഎസ്എഫ്

അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് പാക് ഭീകരര്‍ ശക്തമായി ഒരുങ്ങുന്നതായി ബിഎസ്എഫ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി ഇന്ത്യ തകര്‍ത്ത ലോഞ്ച് പാഡുകള്‍ പാകിസ്താന്‍ വീണ്ടും പുനര്‍നിര്‍മിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സിയാല്‍ക്കോട്ട്, സഫര്‍വാല്‍ മേഖലയില്‍ 12 ലോഞ്ച് പാഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഏത് നേരവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തടയാന്‍ ബിഎസ്എഫ് മുഴുവന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു.

ഭീകരരുടെ നീക്കങ്ങള്‍ തടയാന്‍ ഗ്രൗണ്ട് സര്‍വൈലന്‍സ് റഡാര്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ തെര്‍മല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഹാന്‍ഡ്ലറെ കൈമാറിയതിനായി പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ പ്രകാശ് സിങ്‌നെ രാജസ്ഥാന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രകാശ് സിങ് ഭീകര സംഘടനകളുമായി ബന്ധപ്പെടുകയും രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനിക വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവങ്ങള്‍ അതിര്‍ത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തിപ്പെടുത്തുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.

 

 

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ആന്ധ്ര തീരത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Published

on

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും പുറത്തുവിട്ടു.

തുടര്‍ച്ചയായ മഴയില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ നാല് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായി ആഞ്ഞടിച്ച ശ്രീലങ്കയില്‍ ദുരന്തസ്ഥിതി തുടരുകയാണ്. അവിടെ 334 പേര്‍ മരിച്ചു, 370 പേര്‍ കാണാതായി, രാജ്യത്തെ 25 ജില്ലകളിലായി 11 ലക്ഷം പേര്‍ ചുഴലിക്കാറ്റിന്റെ ബാധിതരായി.

ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഇരുരാജ്യങ്ങളിലും പുരോഗമിക്കുകയാണ്.

 

Continue Reading

Trending