Connect with us

Video Stories

അമേരിക്കയെ വിഭജിച്ച് പ്രതിമകള്‍

Published

on

 

വാഷിങ്ടണ്‍: അടിമത്വത്തെ ചൊല്ലിയുള്ള ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മകള്‍ ഇന്നും അമേരിക്കന്‍ മനസിനെ കീറിമുറിച്ച് അവശേഷിക്കുന്നുണ്ട്. വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ വെള്ളക്കാരായ തീവ്രദേശീയവാദികള്‍ നടത്തുന്ന പ്രക്ഷോഭവും അക്രമങ്ങളും പഴയ അടിമത്ത ഓര്‍മകളെ കെടാതെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ്.
ആഭ്യന്തരയുദ്ധ കാലത്ത് അടിമത്വത്തെ അനുകൂലിച്ചിരുന്ന കോണ്‍ഫഡറേറ്റ് സേനയുടെ ചുമതലക്കാരനായിരുന്ന ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യാനുള്ള പദ്ധതിക്കെതിരെയാണ് തീവ്രദേശീയവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ അത്തരം 709 കോണ്‍ഫഡറേറ്റ് പ്രതിമകള്‍ ഇന്നും ഇളക്കം തട്ടാതെ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്.
ആഭ്യന്തര യുദ്ധത്തിന്റെ അവസാന കാലത്ത് കീഴടങ്ങിയ തെക്കന്‍ മേഖലയുടെ ജനറലായിരുന്നു റോബര്‍ട്ട് ലീ. ഇദ്ദേഹത്തിന്റെ പ്രതിമ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വെര്‍ജീനിയയില്‍ നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ ലെക്‌സിങ്ടണും ബാള്‍ട്ടിമോറും കെന്റുകിയും മെറിലന്റുമെല്ലാം കോണ്‍ഫഡറേറ്റ് ജനറല്‍മാരുടെ പ്രതിമകള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കറുത്തവര്‍ഗക്കാരായ പട്ടാളക്കാരെ കൂട്ടക്കൊല ചെയ്തതില്‍ പങ്കുള്ള ക്ലു ക്ലക്‌സ് ക്ലാന്‍ നേതാവായ കോണ്‍ഫഡറേറ്റ് ജനറലിന്റെ പ്രതിമ പോലും അമേരിക്കയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.
ഡര്‍ഹിയിലുള്ള ഇയാളുടെ പ്രതിമ ഫാഷിസ്റ്റ് വിരുദ്ധര്‍ തകര്‍ത്തത് വെള്ളക്കാരായ ദേശീയവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
2016 ഏപ്രിലിനു ശേഷം അമേരിക്കയില്‍ ഒമ്പത് കോണ്‍ഫഡറേറ്റ് പ്രതിമകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ന്യൂ ഓര്‍ലീന്‍സിലെ പ്രതിമ നീക്കം ചെയ്ത തൊഴിലാളികള്‍ക്ക് ആക്രമണം ഭയന്ന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഫഡറേറ്റ് പ്രതിമകള്‍ നീക്കണമെന്ന ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. അടിമത്വത്തെ മഹത്വവത്കരിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനെതിരെ ഫാഷിസ്റ്റ് വിരുദ്ധ സംഘടനകള്‍ നടത്തിയ റാലിയിലേക്ക് നാസി അനുകൂലിയായ ഒരാള്‍ കാര്‍ ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. പ്രതിമകള്‍ക്കു പുറമെ കോണ്‍ഫഡറേറ്റ് പതാകകള്‍ നിരോധിക്കണമെന്ന ആവശ്യവും ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. 2015ല്‍ ഷാര്‍ലെസ്റ്റണില്‍ കറുത്തവര്‍ഗക്കാരായ ഒമ്പതുപേരെ വെള്ളക്കാരനായ തീവ്രദേശീയവാദി കൊലപ്പെടുത്തിയിരുന്നു. കോണ്‍ഫഡറേറ്റ് ചിഹ്നങ്ങളോട് എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തില്‍ ഇപ്പോഴും അമേരിക്കയില്‍ ചര്‍ച്ച തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending