Connect with us

Culture

വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി- തലമുറകള്‍ക്ക് പ്രകാശമേകിയ പണ്ഡിതനായ പ്രഭാഷകന്‍

തലമുറകളിലേക്ക് വെളിച്ചം പകര്‍ന്ന ആ വിളക്കുമാടം കണ്‍മറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം നേരിട്ടുകേള്‍ക്കുക എന്നത് എന്റെ ചെറുപ്പത്തിലെ വലിയ ആഗ്രഹമായിരുന്നു. ദൂരെ ദിക്കിലാണെങ്കിലും കേള്‍വിക്കാരനായി എത്തിച്ചേരുകയും ചെയ്തിരുന്നത് ഇന്നും ഓര്‍മകളില്‍ മായാതെ കിടപ്പുണ്ട്. വശ്യമായ ശൈലിയില്‍ രൂപപ്പെടുത്തിയ ആ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. അക്കാലങ്ങളില്‍ ഒറ്റ ദിവസത്തെ പ്രസംഗങ്ങളല്ല ഉണ്ടായിരുന്നത്. പ്രസംഗം പരമ്പരയായി ദിവസങ്ങള്‍ തുടരുന്നതായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അത് ആഴ്ചകള്‍ തുടര്‍ന്നു. പായയും തലയിണയുമായി സ്ത്രീകളും കുട്ടികളും വയള് സദസ്സുകളിലേക്ക് പോയിരുന്നത് അക്കാലത്തെ നിത്യ കാഴ്ചകളായിരുന്നു.
പാണ്ഡിത്യത്തിന്റെ നിറവു തന്നെയായിരുന്നു ആ പ്രഭാഷണത്തിന്റെ മികവും. തലമുറകളുടെ മതബോധത്തിന് കരുത്തേകി ഏഴു പതിറ്റാണ്ട് കാലം പ്രബോധന രംഗത്തു നിറഞ്ഞുനിന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ഭാഗങ്ങളിലും അദ്ദേഹത്തിന് കേള്‍വിക്കാര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണ സദസ്സുകളില്‍ പ്രാര്‍ത്ഥനാ നിരതരായി ആയിരങ്ങള്‍ ഒത്തുകൂടി. മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല ആ അറിവിന്റേയും സര്‍ഗാത്മകമായ കഴിവിന്റേയും ആകര്‍ഷണ വലയത്തില്‍ ലയിക്കാന്‍ എത്തിച്ചേര്‍ന്നത്. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ കേള്‍വിക്കാരായിരുന്നു.
ഇസ്‌ലാമിക കാര്യങ്ങളില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് ഇതര മത വിഭാഗങ്ങളുടെ പ്രമാണങ്ങളിലും വേദഗ്രന്ഥങ്ങളിലും അറിവുണ്ടായിരുന്നു. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് വിഷയത്തിന്റെ വൈവിധ്യവുമുണ്ടായി. മതവും ശാസ്ത്രവും പരസ്പരം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല എന്നും ശാസ്ത്രീയമായ അറിവുകളും കണ്ടെത്തലുകളും സ്രഷ്ടാവിന്റെ മഹത്വവും വിശ്വാസദൃഢതയും നമ്മില്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രമാണങ്ങളുടേയും കര്‍മശാസ്ത്രങ്ങളുടേയും ശാസ്ത്ര അറിവുകളുടേയും പിന്‍ബലത്താല്‍ സദസ്സിനെ ബോധ്യപ്പെടുത്തി. ഇസ്‌ലാം മുന്‍നിര്‍ത്തുന്ന മാനവികതയും നൈതികതയും സാംസ്‌കാരികമായ ഔന്നിത്യവും വിശദീകരിച്ചുകൊണ്ടേയിരുന്നു പ്രസംഗം. ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്ര പുരുഷന്‍മാരുടേയും ഇമാമുമാരുടേയും സൂഫികളുടേയും ചിന്തകരുടേയും ഉദ്ധരണികളും നിറഞ്ഞുനിന്നിരുന്ന പ്രസംഗത്തില്‍ ഇതര മത വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികളും നിറഞ്ഞുനിന്നു. മലയാളത്തിലെ നവോത്ഥാന നായകരുടെ വാക്കുകളും കാവ്യശലകങ്ങളും നാരായണ ഗുരുവും കുമാരനാശാനും വാഗ്ഭടാനന്ദനും ചങ്ങമ്പുഴയും കടന്നുവന്നു.


ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ നാണ്യവിളകളാല്‍ കേരളത്തിലെ മുസ്‌ലിം സാമൂഹിക രംഗത്ത് മാറ്റങ്ങള്‍ വന്നെത്തും മുമ്പ് മലയാളി മുസ്‌ലിം സമൂഹത്തില്‍ ദാരിദ്ര്യം നിറഞ്ഞുനിന്ന കാലത്ത് പള്ളികളും, മദ്രസകളും മറ്റു മുസ്‌ലിം മതസ്ഥാപനങ്ങളും ഉയര്‍ന്നുവന്നത് വയള് പരമ്പരകളില്‍ നിന്നെത്തിയ നാണയ തുട്ടുകളിലൂടെയായിരുന്നു. വയള് പരമ്പരയും ലേലം വിളികളും വിഭവ സമാഹരണങ്ങളും ഇന്നലെകളിലെ മാറ്റങ്ങള്‍ക്ക് വലിയ കാരണമായിട്ടുണ്ട്. അതിനായി ത്യാഗസന്നദ്ധരായ നിരവധി പണ്ഡിതന്‍മാരുമുണ്ടായിട്ടുണ്ട്. മതസ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ ഫണ്ട് കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയിലേക്ക് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ തിയ്യതി കിട്ടാന്‍ കാത്തിരുന്ന മഹല്‍ കമ്മിറ്റികള്‍ ധാരാളമുണ്ടായിരുന്നു. പള്ളികളില്‍ ദര്‍സുകള്‍ ആരംഭിക്കുന്നതിനും ദര്‍സുകളുടെ ദൈനംദിന ചിലവുകള്‍ക്കും ഫണ്ട് കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയില്‍ പ്രസംഗിക്കാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. ദര്‍സ് മേക്കര്‍ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നതായി അദ്ദേഹം തന്നെ പല തവണ പഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്തേക്ക് പുതിയ തലമുറ വന്നാല്‍ മാത്രമേ വരും തലമുറകളിലും ഇസ്‌ലാമിക സംസ്‌കാരം നിലനില്‍ക്കുകയുള്ളൂ എന്ന ദീര്‍ഘദര്‍ശനമാണ് അദ്ദേഹം ദര്‍സ് കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചത്.
റമളാന്‍ മാസത്തിലും റബീഉല്‍ അവ്വല്‍ മാസത്തിലും അദ്ദേഹത്തിന്റെ തിയ്യതി കിട്ടാന്‍ മാസങ്ങള്‍ക്കുമുമ്പേ സംഘാടകര്‍ അദ്ദേഹത്തെ സമീപിക്കും. കേള്‍വിക്കാരെ പിടിച്ചുനിര്‍ത്തുന്ന ആകര്‍ഷണീയമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അത് ഏറെ ആസ്വാദകരമാകുന്ന രീതിയില്‍ അദ്ദേഹം ആവിഷ്‌ക്കരിക്കുമ്പോഴും ആത്മസംസ്‌കരണത്തിന്റെ വഴിതുറക്കുന്ന ആശയങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം മുന്നോട്ട്‌പോയത് എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം.
മലയാളി മുസ്‌ലിം കേട്ടു ശീലിച്ച മതപ്രസംഗ ശൈലിയില്‍ നിന്നും മാറി പുതിയൊരു ശൈലിയിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം. ആ ശൈലി മാറ്റത്തിന് പില്‍കാലത്ത് പിന്തുടര്‍ച്ചക്കാരുമുണ്ടായി. അന്നുവരെ നിലനിന്നിരുന്ന ശൈലിയില്‍ മാറ്റംവരുത്തി എന്നതിനര്‍ത്ഥം അന്നോളം നിലനിന്നിരുന്ന ശൈലിയില്‍ അപാകതകളുണ്ടായി എന്നല്ല. വ്യത്യസ്ത ശൈലിയിലൂടെ പുതുമകള്‍ ഏറ്റെടുത്തു എന്നുമാത്രം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ ശൈലി ഇന്നും തുടരുന്നവരും അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്.
മതപരമായ കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും കൃത്യമായ നിലപാടുകളും, അത് പല ഘട്ടങ്ങളിലായി തുറന്നു പറയാനുള്ള ആര്‍ജവവും അദ്ദേഹം പ്രകടിപ്പിച്ചു. ശരീഅത്ത് സംവാദകാലത്തും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുണ്ടായ രാഷ്ട്രീയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ആശ്വാസം പകരുകയും ചെയ്യുന്നതായിരുന്നു. പിതാവ് പൂക്കോയ തങ്ങളുമായുള്ള ബന്ധം അദ്ദേഹം പല ഇന്റര്‍വ്യൂകളിലും പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. മലബാറിലെത്തിയാല്‍ പാണക്കാട് വീട്ടില്‍ എത്തുക എന്നതും പതിവായിരുന്നു. പാണക്കാട് കുടുംബത്തിലെ തലമുറകളിലേക്ക് ആ ബന്ധം അദ്ദേഹം നിലനിര്‍ത്തി. ജേഷ്ഠന്‍ ശിഹാബ് തങ്ങളുമായി നാലു പതിറ്റാണ്ടിന്റെ സൗഹൃദം കാത്തു സൂക്ഷിക്കാനായി എന്ന് അദ്ദേഹം പറയുമ്പോഴെല്ലാം വളരെ വികാരഭരിധിതനായിരുന്നു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, റഈസുല്‍ മുഹഖിക്കീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയവരുമായി വലിയ ബന്ധമായിരുന്നു അദ്ദേഹത്തിന്. തലമുറകളിലേക്ക് വെളിച്ചം പകര്‍ന്ന ആ വിളക്കുമാടം കണ്‍മറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Film

“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…

ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്

പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം.

ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയെങ്കിലും പ്രേക്ഷകര്‍ക്ക് ആളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്‍. ഇതിനാണ് കോടതി ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്

Continue Reading

Trending