Connect with us

Views

രജനീകാന്തിന്റെ ആത്മീയ രാഷ്ട്രീയം

Published

on

 

അധര്‍മം കളിയാടുമ്പോള്‍ സ്വാര്‍ഥതയുടെ പേരില്‍ ഉത്തരവാദിത്തം മറന്ന് മാറിനില്‍ക്കരുതെന്ന ഭഗവത്ഗീതയിലെ ശ്രീകൃഷ്ണ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് തമിഴരുടെ സ്റ്റൈല്‍മന്നന്‍ നടന്‍ രജനീകാന്ത് പുതുവര്‍ഷത്തലേന്ന് രാഷ്ട്രീയത്തിന്റെ മരവുരി സ്വയം എടുത്തണിഞ്ഞിരിക്കുന്നത്. മതത്തിനും ജാതിക്കുമപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുണ്ടാകുകയെന്നും

ആത്മീയതയായിരിക്കും അതിന്റെ മുഖമുദ്രയെന്നും, വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ കക്ഷിയുടെ പേര് പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിയമസഭാ സീറ്റുകളില്‍ മുഴുവന്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നുമാണ് ഈ അറുപത്തേഴുകാരന്‍ തമിഴ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റകഴകത്തിന്റെ അനിഷേധ്യ നേതാവ് ശെല്‍വി ജയലളിതയുടെ മരണത്തിനുശേഷം ഒരുവിധ രാഷ്ട്രീയ പാരമ്പര്യത്തിന്റെയും പിന്‍ബലമില്ലാതെ മറ്റൊരു താരംകൂടി സ്വയം ഇറങ്ങിപ്പുറപ്പെട്ടതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നവരാണധികവും. എന്നാല്‍ പൊതുവെ കലങ്ങിമറിഞ്ഞ തമിഴക രാഷ്ട്രീയ രംഗത്തേക്ക് ഇതിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എം.ജി.ആറിനെപോലെ ഏഴൈകളുടെ തോഴനായി വെള്ളിത്തിരയില്‍ കസറി എന്നതുമാത്രമാണ് രജനിയുടെ കൈമുതല്‍.

ഡി.എം.കെ, അഖിലേന്ത്യാ അണ്ണാ ഡി.എം.കെ, പി.എം.കെ, എം.ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ഇടതുപക്ഷ കക്ഷികള്‍, ബി.ജെ.പി തുടങ്ങി ആവോളം സംഘടനകളും നേതാക്കളും നിറഞ്ഞുനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ രജനികാന്തിന് പുതുതായി എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിക്കാനുള്ളത്? തമിഴ്‌നാട്ടില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചലച്ചിത്ര രംഗത്തെ നടീനടന്മാരാണ് കഴിഞ്ഞ കുറച്ചുകാലമായി മേല്‍ക്കോയ്മ നേടിയിട്ടുള്ളത്. അണ്ണാദുരൈയുടെ വേര്‍പിരിയലിന് ശേഷം സ്വന്തമായി അദ്ദേഹമുണ്ടാക്കിയ പ്രാദേശിക രാഷ്ട്രീയ കക്ഷിയാണ് ദ്രാവിഡ മുന്നേറ്റ കഴകം. ദ്രാവിഡ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അടിത്തറപാകിയ ദേശീയ രാഷ്ട്രീയവുമായി വേര്‍പെടുത്തിയത് വിജയകരമായി പര്യവസാനിച്ചതായാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ തമിഴ്‌നാട് കണ്ടത്.

മുത്തുവേല്‍ കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും ശിവാജി ഗണേശനുമൊക്കെ രാഷ്ട്രീയത്തില്‍ പലതലത്തില്‍ മികച്ച പാടവം സൃഷ്ടിച്ച വെള്ളിത്തിരയിലെ ഭൈമീകാമുകന്മാരായിരുന്നു. മുഖ്യമന്ത്രിയായ മുത്തുവേല്‍ കരുണാനിധി തികഞ്ഞ നിരീശ്വരവാദിയും യുക്തിവാദിയുമായിരിക്കുമ്പോള്‍, എം.ജി.ആറിലൂടെ വ്യക്ത്യാധിഷ്ഠിതവും ഈശ്വര വിശ്വാസത്തിലധിഷ്ഠിതവുമായ രാഷ്ട്രീയത്തെയും തമിഴ് ജനത താലോലിച്ചു. ഇതിന്റെ ഓരത്തുനിന്നാണ് ജയലളിതയോടുള്ള താരാരാധനയിലൂടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ തമിഴകം കണ്ടതും അനുഭവിച്ചതും. കണ്ണടച്ചുള്ള ഈ താരാരാധനയില്‍ നേതാക്കള്‍ക്കും അധികാരികള്‍ക്കും യഥേഷ്ടം പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ കഴിഞ്ഞു. ഇവിടേക്കാണ് കറകളഞ്ഞ ആത്മീയവാദിയും നിസ്വാര്‍ഥനുമായി രജനി പ്രവേശനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കസേരയാണ് രജനി നോട്ടമിട്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പൂര്‍വസൂരികളുടേതില്‍ നിന്ന് രജനിക്കുള്ള ഭിന്നത അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പറയാന്‍ തക്ക പാരമ്പര്യമോ പരിശീലനമോ ഇല്ലെന്നതാണ്. അപ്പോള്‍ ആ കസേരയില്‍ എങ്ങനെ അദ്ദേഹം ശോഭിക്കുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ മാറ്റംമറിച്ചിലുകളുടെ ആണ്ടുകളാണ് കഴിഞ്ഞുപോയത്. അതിനെ ബി.ജെ.പി എന്ന വര്‍ഗീയ കക്ഷിയുമായി ചേര്‍ന്ന് തമിഴ്‌നാട്ടിലും സ്ഥാപിച്ചെടുക്കാന്‍ രജനി ആദ്യഘട്ടത്തില്‍ ശ്രമിച്ചെങ്കിലും അത് പരാജയമാണെന്നാണ് അദ്ദേഹം സ്വയം വിളിച്ചുപറയുന്നത്, വ്യംഗ്യമായെങ്കിലും. ജയലളിതക്കെതിരെ 1996ല്‍ അഴിമതിക്കും അഹങ്കാരത്തിനുമെതിരെ താനുണ്ട് എന്ന് ദ്യോതിപ്പിക്കാന്‍ രജനി ശ്രമിച്ചിരുന്നുവെന്നത് നേരാണ്. എന്നാല്‍ കരുണാനിധി ഉള്ളിടത്തോളം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം തന്ത്രപൂര്‍വമായ പ്രഖ്യാപനം നടത്തി ഒഴിഞ്ഞുമാറി. നടന്മാരായ വിജയകാന്തും മറ്റും രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാന്‍ തുനിഞ്ഞ് പരാജയപ്പെട്ട് പിന്മാറേണ്ടിവന്നത് രജനിയുടെയും മനസ്സിലുണ്ടാകണം.

പ്രാദേശിക വാദമാണ് രജനിക്കെതിരായ മറ്റൊരു ഘടകം. കര്‍ണാടകയില്‍ ജനിച്ചെങ്കിലും താന്‍ പച്ചൈത്തമിഴനാണെന്നാണ് രജനി പറയുന്നത്. അത് മലയാളിയായ എം.ജി.ആറിന്റെയും മൈസുരുകാരിയായ ജയലളിതയുടെയും കാര്യത്തിലും ഉണ്ടായ വിവാദമാണെങ്കിലും അതിലൊക്കെ അപ്പുറമാണ് തമിഴര്‍ക്ക് സിനിമാക്കാരോടുള്ള അടിമത്ത മനോഭാവം എന്ന് കാലം തെളിയിച്ചുകഴിഞ്ഞതാണ്. സ്വന്തമായുള്ള ആരാധക വൃന്ദമാണ ്‌രജനികാന്തിന് കേഡര്‍ പടയായുള്ളത്. അവരില്‍ എത്രപേര്‍ മിനിമം നിലവാരം പുലര്‍ത്തുകയും രാഷ്ട്രീയ പരിചയവും ഉള്ളവരാണെന്ന സന്ദേഹവും നിലനില്‍ക്കുന്നു. ഇതിനൊക്കെ ഇടയില്‍ മറ്റൊരു സൂപ്പര്‍താരം കമല്‍ഹാസനും തമിഴ ്‌രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്‍ തയ്യാറായി നില്‍പുണ്ട്. അങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന വെല്ലുവിളിയെ ആത്മീയതകൊണ്ട് നേരിടാമെന്നാണ് രജനി കണക്കുകൂട്ടുന്നത്. കമല്‍ യുക്തിവാദ -ഇടതുപക്ഷ മനസ്സുള്ളയാളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കമലും അണ്ണാ ഡി.എം.കെ വിമതന്‍ ടി.ടി.വി ദിനകരന്‍ എം.എല്‍.എയും ബി.ജെ.പിയും ആര്‍.എസ്.എസ്സുമൊക്കെ രജനിയുടെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ കയ്യിലേക്ക് പോകാന്‍ രജനി വിഡ്ഢിത്തം കാട്ടില്ലെന്നുതന്നെയാണ് പ്രതീക്ഷ. കാരണം ദ്രാവിഡ രാഷ്ട്രീയത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിന് ഒട്ടും പ്രസക്തിയില്ലെന്നുള്ളതിന്റെ തെളിവാണ് ഇതുവരെയും ഒരു എം.എല്‍.എയെ പോലും ജയിപ്പിക്കാനാകാത്തതും ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടക്ക് താഴെ മാത്രം വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതും.

ഇനി അണ്ണാ ഡി.എം.കെയുടെ അണികള്‍ എങ്ങോട്ടുപോകുമെന്ന ചോദ്യമാണ് ഒന്നാം തരമായി മുന്നില്‍വന്നുനില്‍ക്കുന്നത്. അവരില്‍ പലരും കളംമാറിത്തുടങ്ങിതായാണ് റിപ്പോര്‍ട്ടുകള്‍. ദിനകരനും ജയയുടെ തോഴി ശശികലക്കും രജനി ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി മുഖ്യമന്ത്രി പളനിസ്വാമിക്കും ഉപമുഖ്യന്‍ പനീര്‍ശെല്‍വത്തിനുമുള്ളതാണ്. എം.ജി.ആറിന്റെ മരണശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ജനുവരി എട്ടിന് ആരംഭിക്കുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിലുണ്ടായേക്കാവുന്ന ബഹളങ്ങളിലേക്കാണ് ഭാവിയുടെ ചൂണ്ടുപലക കിടക്കുന്നത്. എങ്ങനെയും ഭരണത്തെ മറിച്ചിടുക എന്നതാണ് രജനിയുടെയും ബി.ജെ.പിയുടെയും ദിനകരന്റെയുമൊക്കെ ഉന്നം. അത് സംഭവിച്ചാല്‍ രാഷ്ട്രപതി ഭരണവും 2019നൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുമാണ് കാണാന്‍ പോകുന്നത്. സ്രാവുകളെ പിടിക്കാനുള്ള പരിശ്രമമാകും പതിവുപോലെ കേന്ദ്ര ഭരണകക്ഷി നടത്തുക. അതിന് വീണുകൊടുക്കുന്നവര്‍ക്കായിരിക്കും ജനകീയ കോടതിയിലെ തിരിച്ചടി. തല്‍കാലം കാത്തിരുന്നുകാണുക തന്നെ.

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Trending