Connect with us

kerala

വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവ്, കാര്യമാക്കിയില്ല; ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് റംലത്തിന് മുറിവേറ്റിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സംഭവം.

Published

on

ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുമരംപുത്തൂരില്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ റംലത്താ(42)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നും മരണം. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും റംലത്തുമായി ഇടപഴകിയവരോട് കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കുകകയും ചെയ്തിട്ടുണ്ട്.

വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് റംലത്തിന് മുറിവേറ്റിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വളര്‍ത്തുനായ ആയതിനാല്‍ അവര്‍ ഇത് കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റംലത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

റംലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. എന്നാല്‍ നിരീക്ഷണത്തില്‍ കിടത്തിയ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

india

‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.

Continue Reading

india

ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്

കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റി

Published

on

പരിസ്ഥിതി പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എന്നാല്‍ ആവശ്യം തള്ളി കൃഷിവകുപ്പ്. ഇതോടെ കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പറ്റില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു.

ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ചന വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചിരുന്നെന്നും ശേഷം മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ പറഞ്ഞതായി കൃഷിവകുപ്പ് അറിയിച്ചു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതായി കൃഷിവകുപ്പ് പറഞ്ഞു. അതേസമയം സംഭവത്തില്‍ രാജ്ഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ്ഭവന്‍ തീരുമാനിക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്.

സാധാരണ രീതിയിലെ ഭാരത മാതാവിന്റെ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് പ്രയാസമില്ലെന്നും എന്നാല്‍ ബാഹ്യ ശക്തികള്‍ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയില്‍നിന്ന് ചിത്രം മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളി.

ചിത്രം ഒഴിവാക്കാനാകില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതോടെയാണ് രാജ്ഭവനില്‍നിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്.

ആര്‍എസ്എസ് ആചരിക്കുന്ന രീതിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവന്‍ നിര്‍ബന്ധം പിടിച്ചത്.

Continue Reading

film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്

നടനും നിര്‍മാതവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ക്കാണ് മരട് പൊലീസ് നോട്ടീസ് നല്‍കിയത്.

Published

on

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസ്. നടനും നിര്‍മാതവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ക്കാണ് മരട് പൊലീസ് നോട്ടീസ് നല്‍കിയത്.

14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.

Continue Reading

Trending