Connect with us

india

യോഗി ഒരു തള്ളുകാരനാണ്, ഹോളി വിഷയത്തില്‍ യു.പി മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്‌

സാമൂദായിക ഐക്യം തകരാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണ് സർക്കാരിന്റെ ന്യായീകരണം.

Published

on

യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ തള്ളുകാരനെന്ന് വിശേഷിപ്പിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എല്ലാ വിഷയത്തിലും ​യോ​ഗി ഇങ്ങനെതന്നെയാണെന്ന് അഖിലേഷ് പരിഹസിച്ചു.

ഹോളി‌ ആഘോഷങ്ങളുടെ ഭാ​ഗമായി ഉത്തർപ്രദേശിലെ പള്ളികൾ ടാർപാളിൻ ഉപയോ​ഗിച്ച് മറയ്ക്കാനുള്ളള പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമാണ് വിമർശത്തിനു പിന്നിൽ. സാമൂദായിക ഐക്യം തകരാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണ് സർക്കാരിന്റെ ന്യായീകരണം.

മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഹോളി ആഘോഷങ്ങൾക്ക് ആശംസ നേർന്ന അഖിലേഷ് യാദവ് എല്ലാ ഉത്സവങ്ങളും എല്ലാ സമുദായത്തിൽ നിന്നുള്ളവരും ഒരു പോലെ ആഘോഷിക്കാറുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി യോ​ഗി തള്ളുകാരനെന്ന് വിമർശിക്കുകയും ചെയ്യുകയായിരുന്നു. “മരിച്ചത് 30 പേരാണെങ്കിലും ചെലവ് മുപ്പതു കോടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരമൊരു കണക്ക് പറയാൻ മുഖ്യമന്ത്രിക്കല്ലാതെ വേറെയാർക്കും കഴിയില്ല.” യാദവ് വിമർശിച്ചു.

കെട്ടിടം പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി സർക്കാരിന് നിർദേശങ്ങൾ നൽകിയെങ്കിലും അതൊന്നും ചെവി കൊള്ളാൻ അവർ തയാറായില്ലെന്നും സുപ്രീംകോടതിയുടെ ഭാ​ഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഖിലേഷ് പറഞ്ഞ‌ു. ബിജെപി ​ഗവൺമെന്റിനു കീഴിൽ ജനാധിപത്യം പോലും സുരക്ഷിതമല്ലെന്ന് വിമർശിച്ച അദ്ദേഹം 2027 നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തോൽവി നേരിടുമെന്നും പറഞ്ഞു വച്ചു.

യാഥാർത്ഥ്യം പുറത്തു വരാതിരിക്കാൻ യോ​ഗി പലതും മൂടി വയ്ക്കുകയാണ്. ബൈക്ക് ടാക്സിയിലൂടെ യുവാക്കളുടെ തൊഴിലിലായ്മ പരിഹരിക്കപ്പെട്ടുവെന്നാണ് യോ​ഗി അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ എന്നു മുതലാണ് ​ഗവൺമെന്റ് സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കുപയോ​ഗിക്കാൻ അനുവാദം നൽകി ‌തുടങ്ങിയതെന്ന് അഖിലേഷ് ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ടു ചോരിയാണ് ഇപ്പോഴത്തെ പ്രധാന വിഷയം, പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ല; രാഹുല്‍ ഗാന്ധി

രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

Published

on

വോട്ടു ചോരിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയം, അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലായിടത്തും ആളുകള്‍ ‘വോട്ട് ചോര്‍’ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ കേശോദ് വിമാനത്താവളത്തില്‍ മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഏറെക്കാലമായി മണിപ്പൂര്‍ പ്രശ്‌നത്തിലാണ്. ഇപ്പോഴാണ് പ്രധാനമന്ത്രി കലാപബാധിത സംസ്ഥാനത്തേക്ക് പോവാന്‍ തീരുമാനിച്ചത്. അതൊരു വലിയ കാര്യമല്ല. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

 

Continue Reading

india

ഡല്‍ഹിക്കുശേഷം മുംബൈ ഹൈക്കോടതിക്കും ഇമെയില്‍ ബോംബ് ഭീഷണി

ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ പ്രവീണ്‍ മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു. ഇതിനുമുമ്പ് ഇസ്‌കോണ്‍ ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥര്‍ അറിയിച്ചു.

രാവിലെ ഡല്‍ഹി ഹൈക്കോടതിയിലും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉടന്‍ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനം പാറ്റ്‌നയില്‍ പുനരാവര്‍ത്തിക്കുമെന്നും, ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇമ്പ നിധിക്കെതിരെ ആസിഡാക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.

Continue Reading

india

നേപ്പാള്‍ സംഘര്‍ഷം; മരണം 51 ആയി

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്.

Published

on

കാഠ്മണ്ഡു: നേപ്പാളിലെ സംഘര്‍ഷത്തില്‍ മരണം 51 ആയി ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത തിരച്ചില്‍ തുടരുന്നു. കാഠ്മണ്ഡു താഴ്വരയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ആയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. പ്രതിഷേധിക്കുന്ന ജെന്‍സി വിഭാഗമാണ് കര്‍ക്കിയുടെ പേര് മുന്നോട്ടുവച്ചത്. 2016 ജൂലൈ മുതല്‍ 2017 ജൂണ്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് പ്രവര്‍ത്തിച്ച കര്‍ക്കി, ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കൈക്കൊണ്ട കര്‍ശന നിലപാടുകള്‍കൊണ്ട് അറിയപ്പെട്ടിരുന്നു.

Continue Reading

Trending