Connect with us

Video Stories

തുര്‍ക്കിയുടെ റഷ്യന്‍ ബന്ധം നാറ്റോയില്‍ വിള്ളല്‍

Published

on


കെ. മൊയ്തീന്‍കോയ
എഴുപത് വര്‍ഷം ചരിത്രമുള്ള നാറ്റോ സൈനിക സഖ്യം കടുത്ത പ്രതിസന്ധി നേരിടുന്നു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ സൈനിക സഖ്യമായ ‘വാഴ്‌സ’ക്ക് എതിരായി പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക കൂട്ടായ്മയാണ് നാറ്റോ സഖ്യം. ഈ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി, ഏറ്റവും കൂടുതല്‍ സൈനിക ബലമുള്ള രണ്ടാമത് രാജ്യം തുര്‍ക്കി വെല്ലുവിളി ഉയര്‍ത്തുകയാണ്. നാറ്റോ സംഖ്യത്തിന്റെ നേതൃസ്ഥാനമുള്ള അമേരിക്കയുടെ ഭീഷണി അവഗണിച്ച്, സോവിയറ്റ് യൂണിയന്റെ പിന്‍മുറക്കാരായ റഷ്യയുമായി ആയുധ ഇടപാടില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തുര്‍ക്കി. നാറ്റോ സഖ്യത്തിലെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളുമായി തുര്‍ക്കിയുടെ ബന്ധം വഷളായിട്ടുണ്ട്. എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന തുര്‍ക്കിയുടെ നിലപാടില്‍ അമേരിക്ക കടുത്ത അമര്‍ഷം പ്രകടിപ്പിക്കുന്നു. നാറ്റോ സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമായ തുര്‍ക്കിയുമായി സൈനിക ഇടപാട് അവസാനിപ്പിക്കുക മാത്രമല്ല, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാറ്റോ രാജ്യമായ തുര്‍ക്കിയുടെ റഷ്യന്‍ ബന്ധം അമേരിക്കയെ മാത്രമല്ല, യൂറോപ്പിനും അതൃപ്തിയുളവാക്കി കഴിഞ്ഞു. അതേസമയം എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍നിന്ന് വാങ്ങാന്‍ ഇന്ത്യയും സഊദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ വിലക്ക് നമുക്ക് നേരെയും ഉയരുമെന്നാണ് സൂചന.
ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ സംവിധാനം (എസ്-400) റഷ്യയുടേതാണ്. ഇവ സ്വന്തമാക്കുന്നതിലൂടെ തുര്‍ക്കി മേഖലയിലെ പ്രബല സൈനിക ശക്തിയായിത്തീരുമെന്നത് അമേരിക്കയേക്കാള്‍ ഏറെ ഇസ്രാഈലിന് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത. അത്‌കൊണ്ടാണ് അമേരിക്കയുടെ ഭീഷണിയെന്നാണ് നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം. റഷ്യന്‍ മിസൈല്‍ വാങ്ങുകയാണെങ്കില്‍ അമേരിക്കയുടെ അത്യാധുനിക പോര്‍വിമാനം (എഫ്-35) നല്‍കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ശഠിക്കുന്നു. ഈ പോര്‍ വിമാനത്തിലേക്ക് തുര്‍ക്കി പൈലറ്റുമാര്‍ക്ക് അമേരിക്കയില്‍ നല്‍കിവന്ന പരിശീലനം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. എഫ്-35ന്റെ രഹസ്യങ്ങള്‍ തുര്‍ക്കി വഴി റഷ്യ ചോര്‍ത്തിയെടുക്കുമെന്നാണത്രെ അമേരിക്കയുടെ ആശങ്ക. എഫ്-35 പോര്‍ വിമാനങ്ങള്‍ തകര്‍ക്കാനുള്ള ശേഷി എസ്-400ന് ഉണ്ടെന്നും ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു. 2017ലാണ് തുര്‍ക്കി റഷ്യയുമായി എസ്- 400 വാങ്ങാന്‍ 250 കോടി ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടത്. അതിനുംമുമ്പ് എഫ്-35 വാങ്ങാന്‍ അമേരിക്കയുമായി ധാരണയുണ്ട്. എസ്-400 സംവിധാനത്തിന്റെ ആദ്യഘട്ടം ഉപകരണങ്ങള്‍ തുര്‍ക്കിയില്‍ കഴിഞ്ഞ ആഴ്ച എത്തി. 2020 ഏപ്രില്‍ സംവിധാനമൊരുക്കുമെന്നാണ് തുര്‍ക്കി അവകാശപ്പെടുന്നത്.
അമേരിക്കയുമായി തുര്‍ക്കിക്കുള്ള ബന്ധം വഷളായതിന് റഷ്യന്‍ ബന്ധം മാത്രമല്ല കാരണം. 2016 ജൂലൈ 15-ന് തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മതപണ്ഡിതന്‍ ഫത്തഹുല്ല ഗുലന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സൈനികര്‍ ശ്രമിച്ചുവെന്നാണ് പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാന്റെ ആരോപണം. മണിക്കൂറുകള്‍ക്കകം അട്ടിമറി പരാജയപ്പെട്ടു. ജനങ്ങള്‍ തെരുവില്‍ ഇറങ്ങി അട്ടിമറിക്കാരായ സൈനികരെ നേരിട്ടു. 250 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഫത്തഹുല്ല ഗുലനെ വിട്ടുനല്‍കണമെന്ന് ഉറുദുഗാന്‍ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും ട്രംപ് ഭരണകൂടം അവഗണിച്ചു. സിറിയയില്‍ ബഷാറുല്‍ അസദ് ഭരണകൂടത്തിന് എതിരെ രംഗത്ത് വന്ന പ്രതിപക്ഷ സഖ്യത്തെ അമേരിക്കയും തുര്‍ക്കിയും സഊദി അറേബ്യയും സംയുക്തമായി സഹായിച്ചു. ഇടക്കാലത്ത് അമേരിക്കയുടെ സൈനിക സഹായം തുര്‍ക്കി വിരുദ്ധരായ കുര്‍ദ്ദിഷ് സായുധ ഗ്രൂപ്പി (വൈ.പി.ജി) ന് നല്‍കിയത് തുര്‍ക്കിയെ ചൊടിപ്പിച്ചു. തുര്‍ക്കിയില്‍ കുര്‍ദ്ദിഷ് സ്വാതന്ത്ര്യ രാജ്യത്തിനുവേണ്ടി സായുധ പോരാട്ടം നടത്തുന്ന പി.കെ.കെയും വൈ.പി.ജിയും കൈകോര്‍ത്താണ് തുര്‍ക്കി അതിര്‍ത്തി പ്രവിശ്യകളില്‍ കുഴപ്പം ഉണ്ടാക്കുന്നതെന്നാണ് തുര്‍ക്കിയുടെ ആരോപണം. തുര്‍ക്കിയുടെ എതിര്‍പ്പ് മറികടന്നും വൈ.പി.ജിയെ അമേരിക്ക ആയുധമണിയിച്ചു.
സിറിയയിലെ ഐ.എസ് പോരാളികളെ തകര്‍ക്കാന്‍ വേണ്ടിയാണ് കുര്‍ദ്ദു ഗ്രൂപ്പിനെ സഹായിക്കുന്നതെന്ന അമേരിക്കയുടെ വാദം തുര്‍ക്കിക്ക് സ്വീകാര്യമല്ല. മാത്രമല്ല, സിറിയന്‍ സമാധാന ചര്‍ച്ചയില്‍ അമേരിക്കയെ മാറ്റിനിര്‍ത്തിയതും ബന്ധം വഷളാക്കി. കിര്‍ഗിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നിരവധി തവണ ചര്‍ച്ച നടന്നു. റഷ്യ, സിറിയ, ഇറാന്‍, തുര്‍ക്കി എന്നീ രാഷ്ട്ര പ്രതിനിധികള്‍ മാത്രം സമാധാന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കയെയും അറബ് രാഷ്ട്രങ്ങളെയും മാറ്റിനിര്‍ത്തുന്നതില്‍ തുര്‍ക്കി താല്‍പര്യം കാണിച്ചുവെന്നാണ് വിമര്‍ശനം. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ സഊദി അറേബ്യ എംബസിയില്‍ ജമാല്‍ ഖഷോഗി എന്ന മാധ്യമപ്രവര്‍ത്തകന്‍ വധിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കയുടെ നിലപാട് വിവാദമായി. തുര്‍ക്കി സംഭവം ഗൗരവമായി കൈകാര്യം ചെയ്തുവെങ്കില്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുവന്ന ഖഷോഗിയുടെ കൊലയാളികളെ കണ്ടെത്താന്‍ അമേരിക്ക സഹായം നല്‍കിയില്ല. അതിലിടക്ക് തുര്‍ക്കിയില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് അമേരിക്കന്‍ പൗരനായ ക്രിസ്ത്യന്‍ മിഷ്യനറി പ്രവര്‍ത്തകന്‍ ആന്‍ഡ്രു ബ്രൂഷണെ തുര്‍ക്കി തടവിലാക്കിയതും തര്‍ക്കവിഷയമായി.
ഒന്നര പതിറ്റാണ്ട് കാലമായി തുര്‍ക്കിയില്‍ ഭരണം നടത്തുന്ന ഉറുദുഗാനും എ.കെ പാര്‍ട്ടിയും അമേരിക്കക്ക് അനഭിമതരായികൊണ്ടിരിക്കെയാണ് റഷ്യന്‍ ചങ്ങാത്തം. ഇപ്പോഴത്തെ ഇടപാടില്‍ റഷ്യക്ക് വന്‍ നേട്ടമുണ്ട്. പ്രതിരോധ വ്യാപാരവും ഒപ്പം തന്നെ ‘ശത്രുപക്ഷ’ത്തുള്ള നാറ്റോ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുന്നതും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നാറ്റോ സൈനിക സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. നാറ്റോ സഖ്യത്തിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം പ്രതീക്ഷിച്ചതുമാണ്. സോവിയറ്റ് സഖ്യത്തിലെ പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മിക്കവയും നാറ്റോ സഖ്യത്തിലെത്തിയെന്നത് ഒഴിച്ചാല്‍ മാറ്റമൊന്നും പ്രകടമായില്ല. യൂറോപ്യന്‍ യൂണിയനില്‍ പത്ത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ചേര്‍ക്കുകയും ചെയ്തു. ഇവയൊക്കെയാണെങ്കിലും 1951 മുതല്‍ നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുര്‍ക്കിയുമായുള്ള ബന്ധം വഷളാകുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും ഉറക്കം കെടുത്തും.
തുര്‍ക്കിയെ മുന്‍കാലത്തെ പോലെ സമ്മര്‍ദ്ദം ചെലുത്തി കീഴ്‌പ്പെടുത്താന്‍ കഴിയില്ല. സാമ്പത്തികമായ പ്രയാസമുണ്ടെങ്കിലും ശക്തമായ രാഷ്ട്ര നേതൃത്വമാണ് തുര്‍ക്കിയെ നയിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആരും സമ്മതിക്കില്ല. സ്വതന്ത്ര വ്യാപാരവും ആയുധ ഇടപാടും വിദേശനയവും സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗം. ലോക പൊലീസിന്റെ ഭീഷണി എക്കാലവും ശിരസ്സ് കുനിച്ച് മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന് ശഠിക്കുന്നത് ധിക്കാരമാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending