Connect with us

Video Stories

പരീക്ഷണങ്ങളുടെ മനശ്ശാസ്ത്രം

Published

on

എ.എ വഹാബ്‌

ജീവിത പരീക്ഷണങ്ങള്‍, അതിന് വിധേയരാവാത്തവരായി ഭൂമുഖത്ത് ആരും ഇല്ല. അനന്തമായ ജീവിതത്തിന്റെ ഒന്നാം പാദമാണ് ഭൗതിക കാലം. അതു പരീക്ഷണ ഘട്ടമായാണ് അല്ലാഹു നിശ്ചയിച്ചത്. ജീവനും ജീവിതവും വിഭവങ്ങളും ഒക്കെ നല്‍കുന്നത് ഏകനും സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവാണ്. വിജയത്തിനായി അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അവന്‍ നല്‍കിയിട്ടുണ്ട്. അവയെ അറിയുകയും അതില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള തൗഫീഖിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് മനുഷ്യന് ചെയ്യാനുള്ളത്. അനുഭവങ്ങളിലൂടെ വിശ്വാസ പ്രഖ്യാപനത്തിന്റെ സത്യാസത്യം പുറത്തുകൊണ്ടുവരിക എന്നത് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണ്.

പരീക്ഷണങ്ങളെന്നു പറയുമ്പോള്‍ മനുഷ്യന് ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് നമ്മുടെ മനസ്സുകളില്‍ ആദ്യം ഓടിയെത്തുന്നത്. പക്ഷേ, ഖുര്‍ആന്‍ പഠിപ്പിക്കുന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ‘തിന്മ, നന്മകള്‍ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്, നമ്മുടെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (വിശുദ്ധ ഖുര്‍ആന്‍ 21:35).
ഭൂതല ജീവിതത്തില്‍ മനുഷ്യനുണ്ടാകുന്ന നന്മകളും തിന്മകളും പരീക്ഷണങ്ങളാെണന്നര്‍ത്ഥം. ‘അവനാണ് നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പല പദവികളില്‍ അവര്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് വേഗത്തില്‍ ശിക്ഷാനടപടി എടുക്കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു (6: 165) നന്മകള്‍ നല്‍കിയുള്ള ദൈവിക പരീക്ഷണം ദോഷങ്ങള്‍ നല്‍കിയുള്ള പരീക്ഷണത്തെക്കാള്‍ കഠിനവും അപകട സാധ്യത നിറഞ്ഞതുമാണ്. കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ നടക്കുകയും വിഭവങ്ങള്‍ സുലഭമായി ലഭിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യമനസ്സ് ആലസ്യത്തിലാവുകയും തന്റെ മിടുക്ക് കൊണ്ട് നേടിയതാണെന്ന ചിന്ത ഉതിരുകയും ദാതാവിനെ മറക്കുകയും ചെയ്യും.

മനസ്സിന്റെ പ്രകൃതം അതാണ്. അത്തരക്കാര്‍ അതിക്രമികളാവുമെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ‘തന്റെ ദാസന്മാര്‍ക്ക് അല്ലാഹു വിഭവം വിശാലമാക്കികൊടുത്തിരുന്നുവെങ്കില്‍ ഭൂമിയിലവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇറക്കി കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെക്കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു’ (42:27). മനസ്സിന്റെ സൃഷ്ടാവായ സര്‍വജ്ഞാനിയുടെ പ്രഖ്യാപനമാണിത്.

വിവരിക്കാതെ വ്യക്തമാണ് ഏറെ ആഴത്തിലുള്ള ഈ സൂക്തത്തിന്റെ അര്‍ത്ഥ തലങ്ങള്‍. അതിക്രമികളെ അല്ലാഹു എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നു കളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീര്‍ന്നു.

അങ്ങനെ ആ അക്രമികളായ ജനത നിശേഷം നശിപ്പിക്കപ്പെട്ടു. ലോക രക്ഷിതാവായ അല്ലാഹുവിന് സ്തുതി (6:44,55). ഈ യാഥാര്‍ത്ഥ്യത്തിന് ലോക ചരിത്രത്തില്‍ ഒരു പാട് സാക്ഷ്യങ്ങളുണ്ട്. പലതും ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞു മനുഷ്യന് ഉല്‍ബോധനം നല്‍കുന്നുണ്ട്. അതിലൊന്നാണ് അധികാരവും സമ്പത്തും മറ്റു വിഭവങ്ങളും നല്‍കപ്പെട്ട ഫറോവയുടെയും പ്രഭൃതികളുടെയും പതനത്തിന്റെ കഥ. ‘എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്. കൃഷിയിടങ്ങളും ഉന്നതമായ പാര്‍പ്പിടങ്ങളും ആഹ്ലാദപൂര്‍വം അവരനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍! അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു.

അപ്പോള്‍ അവരുടെ (പതനത്തിന്റെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇട കൊടുക്കപ്പെടുകയുമുണ്ടായില്ല’ (44:25-29). ദൈവിക മാര്‍ഗദര്‍ശനം പാലിക്കാത്തവന് ലഭിക്കുന്ന സുഭിക്ഷത അവന് നഷ്ടവും ആപത്തുമല്ലാതെ വരുത്തിവെക്കുകയുമില്ല. അവനെത്ര ദീര്‍ഘമായി അതൊക്കെ ആഹ്ലാദകരമായി ഇവിടെ അനുഭവിച്ചാലും ശരി. ദൗര്‍ലഭ്യത കൊണ്ടുള്ള പരീക്ഷണം പ്രത്യക്ഷത്തില്‍ ദോഷവും വേദനാജനകവുമായി അനുഭവപ്പെട്ടേക്കാം. അത്തരം പരീക്ഷണങ്ങളെക്കുറിച്ചു അല്ലാഹു പറയുന്നു. ‘ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേനെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുക.

തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ (ആ ക്ഷമാശീലര്‍) പറയുക. ‘ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്, അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്’ എന്നായിരിക്കും. അവര്‍ക്കാണ് രക്ഷിതാവില്‍ നിന്നുള്ള കാരുണ്യവും അനുഗ്രഹവും ലഭിക്കുന്നത്. അവരാണ് സന്മാര്‍ഗം പ്രാപിച്ചവര്‍ (2:155-157). കഷ്ടനഷ്ടങ്ങളും വിഭവക്കമ്മിയും അനുഭവപ്പെടുമ്പോള്‍ സത്യവിശ്വാസിക്കറിയാം അല്ലാഹുവിന്റെ അനുമതി കൂടാതെ തന്നെ ഒരു ആപത്തും ബാധിക്കുകയില്ലെന്ന്. അവനില്‍ വിശ്വസിക്കുന്നവരുടെ ഹൃദയത്തെ സന്മാര്‍ഗത്തിലൂടെ നയിക്കാം എന്നത് അവന്റെ വാഗ്ദാനമാണ്. ഈ ചിന്ത അവന് ആശ്വാസവും സമാധാനവും ക്ഷമയും നല്‍കും. ക്ഷമയോടൊപ്പം പ്രാര്‍ത്ഥനയുമായി അവന്‍ രക്ഷിതാവിന്റെ സഹായം തേടുക.

അതാണ് സത്യവിശ്വാസികള്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. അതവന് കൂടുതല്‍ സന്മാര്‍ഗവും കരുത്തും നല്‍കും. ജീവിതാവസാനം വരെ അങ്ങനെ നീണ്ടാല്‍ പോലും അവന്‍ ആ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കും. അല്ലാഹുവിന്റെ തൃപ്തിയും അനന്ത സൗഭാഗ്യങ്ങളുള്ള നിത്യാനന്ദത്തിന്റെ സ്വര്‍ഗമാണ് അവനുള്ള പ്രതിഫലം. അപ്പോള്‍ പ്രയാസങ്ങളും ദു:ഖവും നല്‍കുന്ന പരീക്ഷണങ്ങള്‍ നല്‍കപ്പെടുന്നത് മനുഷ്യന്റെ ഉത്തമമായ ജീവിത വിജയത്തിനുള്ള സംരക്ഷണമാണ.്

അല്‍പ്പം ആഴത്തില്‍ ആലോചിച്ചാലേ ഇത് ഉള്‍ക്കൊള്ളാനാവൂ. കഷ്ടപ്പാടും ദുരിതവും കൊണ്ട് അല്ലാഹു മനുഷ്യരെ പിടികൂടുന്നത് അവര്‍ വിനയ ശീലരാവാനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (6:42). മനുഷ്യ മനസ്സിന്റെ പ്രകൃതം അറിയുന്ന അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണിത്. സുഭിക്ഷത നല്‍കുന്ന അഹന്തയും പൊങ്ങച്ചവും താന്‍പോരിമയും മിഥ്യാ സങ്കല്‍പ്പങ്ങളും ഇല്ലാതാക്കാനും മനസ്സിനെ ശുദ്ധീകരിച്ച് നന്മകള്‍ പുറത്തെടുക്കാനും ഇതനിവാര്യമാണ്. പ്രവാചകന്മാരാണ് അത്തരത്തില്‍ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരാവുക എന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്. അതിന് ധാരാളം ഉദാഹരണങ്ങളും ഖുര്‍ആന്‍ നിരത്തുന്നുണ്ട്.

മൊത്തം ജനത്തില്‍ അധികമാളുകളും കഷ്ടപ്പാടും ദുരിതവും വേദനയും ഒക്കെയുള്ള പരീക്ഷണങ്ങളിലാണ് പെടുക എന്നത് ഏറെ ശ്രദ്ധേയമാണ്. പരീക്ഷണങ്ങള്‍ കൊണ്ട് അടിമകളെ നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച് അവരെ ശുദ്ധീകരിച്ച് ഉന്നതങ്ങളില്‍ എത്തിക്കാനാണ് അവ. അപ്പോള്‍ സത്യവിശ്വാസികള്‍ക്ക് പരീക്ഷണങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള വേഷം മാറിയെത്തുന്ന അനുഗ്രഹങ്ങളാണ്.

ഈ യാഥാര്‍ത്ഥ്യം മനുഷ്യമനസ്സിന് ബോധ്യമായാല്‍ കാര്യങ്ങളെ ശാന്തതയോടും സംതൃപ്തിയോടും സ്വീകരിക്കാന്‍ അവന് കഴിയും. ദുനിയാവിലും ആഖിറത്തിലും ജീവിതം നല്ലതും നന്മ നിറഞ്ഞതുമാവും. സത്യവിശ്വാസിയാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിക്കുന്നുണ്ടോ? എന്ന ഗൗരവമായ ഒരു ചോദ്യം ഖുര്‍ആന്‍ നമ്മോട് ചോദിക്കുന്നുണ്ട് (29:1).

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending