Connect with us

Video Stories

നബിദിന ചിന്തകള്‍

Published

on

 

അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ റസൂല്‍ കരീം (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. ദിനേന ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും പ്രവാചക സ്മരണ പുതുക്കി കൊണ്ടിരിക്കണമെന്ന് സത്യവിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശങ്ങളിലും അതിനപ്പുറവും ഇത്തരത്തില്‍ സ്മരിക്കപ്പെടുന്ന മറ്റൊരു വ്യക്തിത്വം ഭൂമുഖത്തുണ്ടായിട്ടില്ല. ‘അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകനില്‍ അനുഗ്രഹം ചൊരിയുന്നു, സത്യവിശ്വാസികളെ നിങ്ങളും അദ്ദേഹത്തിന് അനുഗ്രഹവും ശാന്തിയും നേര്‍ന്നു കൊള്ളുക’ (33:56). പ്രവാചകന്റെ മേല്‍ അല്ലാഹുവിന്റെ സലാത്ത് അനുഗ്രഹ വര്‍ഷവും നമ്മുടെ സ്വലാത്ത് പ്രവാചകന് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണ്. ആരെങ്കിലും പ്രവാചകന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ഇതില്‍ നിന്ന് തന്നെ പ്രവാചക സ്മരണയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനിന്റെ സ്വഭാവമായിരുന്നു എന്ന് പ്രസിദ്ധമായ ഒരു ഹദീസ് ഉണ്ട്. ഖുര്‍ആന്റെ സ്വഭാവം അല്ലാഹുവിന്റെ വിശേഷങ്ങളുടെ ബഹിര്‍സ്ഫുരണമാണ്. ദൈവിക ഗുണ വിശേഷണങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് കാരുണ്യത്തിന്റെ പ്രവാഹമാണ്. സത്തയില്‍ കരുണ എഴുതപ്പെട്ട അസ്തിത്വമാണ് അല്ലാഹു എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഭൂമിയിലെ ചലിക്കുന്ന ഭൗതിക മാതൃകയായിരുന്നു പ്രവാചകന്‍. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കുത്തൊഴുക്ക് ജനം അനുഭവിച്ചറിഞ്ഞ ഒരു മഹത് ജീവിതം. മനുഷ്യമനസ്സിന്റെ പ്രകൃതത്തില്‍ തന്നെ മാര്‍ഗദര്‍ശനം ഉത്ഭൂതമാക്കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അപ്പോള്‍ ദിവ്യഗ്രന്ഥാവതരണവും പ്രവാചക നിയോഗവും മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ അധിക കാരുണ്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ കാരുണ്യവും പ്രവാചകന്‍ ലോകാനുഗ്രഹിയുമാണെന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുമുണ്ട്. ആ പ്രവാചകനിലാണ് യഥാര്‍ത്ഥ മാതൃക.
‘നിങ്ങളില്‍ അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട് (33:21).
സൂറത്തുല്‍ അഹ്‌സാബിലെ ഈ സൂക്താവതരണത്തിന് സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. മദീനയില്‍ വളര്‍ന്നുവന്ന ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ച് യുദ്ധം ചെയ്ത ഖുറൈശികള്‍ പരാജയത്തിന്റെയും അപമാനത്തിന്റെയും ദു:ഖം പേറി നടന്നിരുന്നു. അതിന്റെ അനന്തര ഫലമായിട്ടാണ് ഇസ്‌ലാമിന്റെ ശത്രുക്കളെല്ലാം സംഘം ചേര്‍ന്ന് ഒരു വമ്പന്‍ യുദ്ധത്തിന് കോപ്പു കൂട്ടിയത്. മുശ്‌രിക്കുകളായ ഖുറൈശികളും മദീനയുടെ ശത്രുക്കളായ ഗത്വവാന്‍ ഗോത്രക്കാരും ബനൂ ഖുറൈളക്കാരായ യഹൂദികളും സഖ്യത്തിലായി. അവര്‍ക്ക് പിന്തുണക്കായി പ്രവാചകന്റെ കൂട്ടത്തില്‍ കടന്നുകയറിയ മുനാഫിക്കുകളെയും ലഭിച്ചു. എല്ലാവരും ചേര്‍ന്നു മദീനക്ക് നേരെ പട നയിച്ചു. ആ സംഭവം മദീനയെ ആമൂലാഗ്രം ഭീകരാവസ്ഥയും ദുരന്തഭീതിയും ഗ്രസിച്ചു കളഞ്ഞു. യോദ്ധാക്കളുടെ കുറവും സാമഗ്രികളുടെ ദൗര്‍ലഭ്യവും ദാരിദ്ര്യവും പ്രവാചകനെയും അനുഭാവികളെയും വല്ലാതെ അലട്ടിയ ആ സന്ദര്‍ഭം സത്യവിശ്വാസികള്‍ക്ക് കടുത്ത പരീക്ഷണം തന്നെയായിരുന്നു. ആ രംഗം അല്ലാഹു ഇങ്ങനെ വിവരിക്കുന്നു ‘മേലെ നിന്നും താഴെ നിന്നും അവര്‍ നിങ്ങളെ ആക്രമിക്കാന്‍ വന്നു. പേടിച്ചരണ്ട് നിങ്ങളുടെ കണ്ണു തള്ളിപ്പോയി. ഹൃദയങ്ങള്‍ തൊണ്ടക്കുഴിയോളമെത്തി. അല്ലാഹുവിനെക്കുറിച്ച് എന്തൊക്കെയോ നിങ്ങള്‍ ധരിച്ചു. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെട്ടു. ‘അല്ലാഹുവും അവന്റെ ദൂതനും നമുക്ക് തന്ന വാക്ക് മതിയായിരുന്നു’ എന്ന് കപടവിശ്വാസികളും മനസ്സിന് ദീനം പിടിച്ചവരും പറഞ്ഞുകൊണ്ടിരുന്നു. ‘യഥ്‌രിബുകാരെ നിങ്ങള്‍ക്കിവിടെ രക്ഷയില്ല തിരിച്ചുപോവുക: എന്ന് യുദ്ധവേളയില്‍ അവരിലൊരു വിഭാഗം പറഞ്ഞു. വേറൊരു വിഭാഗമാവട്ടെ ഞങ്ങളുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണ് എന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ പ്രവാചകനോട് അനുമതി ചോദിച്ചുകൊണ്ടിരുന്നു. അവരുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലായിരുന്നില്ല. ഓടിപ്പോവുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം’ (33:10-13)
പുറത്തും അകത്തും ശത്രുക്കള്‍ അത്യന്തം സംഭ്രമജനകവും ഭീതിദായകവുമായ ആ അന്തരീക്ഷത്തില്‍ അല്ലാഹുവിലും അവന്‍ പറഞ്ഞതിലും ദൃഢമായ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മദീനാ അതിര്‍ത്തിയില്‍ കിടങ്ങ് കീറി ശത്രുക്കളെ പ്രതിരോധിക്കാനാണ് പ്രവാചകന്‍ അനുയായികളോട് അന്ന് നിര്‍ദ്ദേശിച്ചത്. ‘സ്വന്തം മുന്‍ഗാമികള്‍ക്കുണ്ടായ ദുരനുഭവങ്ങളൊന്നും നേരിടാതെ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചു കളയാമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. ദുരിതങ്ങളും വിപത്തുകളുമെല്ലാം അവരെ നേരിട്ടു. ദൈവസഹായം എപ്പോഴെത്തും എന്ന് കേഴുന്നതുവരെ പ്രവാചകനും വിശ്വാസികളും വിറപ്പിക്കപ്പെട്ടു. അറിയുക അല്ലാഹുവിന്റെ സഹായം ഇതാ അടുത്തെത്തി (2:214). അല്ലാഹുവിന്റെ ഈ വചനങ്ങള്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കിടങ്ങു കുഴിക്കുന്ന ജോലിയില്‍ പ്രവാചകനും അനുയായികള്‍ക്കൊപ്പം കൂടി. പിക്കാസ് കൊണ്ട് കൊത്തുകയും തൂമ്പ കൊണ്ട് കുഴിക്കുകയും ചെയ്തു. പണിക്കാര്‍ക്കൊപ്പം ചേര്‍ന്നു നബിയും പാട്ടുപാടി. ശാന്തമായി എല്ലാത്തിനും നേതൃത്വം നല്‍കുകയും പുഞ്ചിരിച്ചു കൊണ്ട് അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന് ആ രംഗം ഒന്നു വിഭാവനം ചെയ്തു നോക്കൂ.. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച, അല്ലാഹുവിന്റെ പിന്തുണയും കാവലും സദാ ഉള്ള മഹാപ്രവാചകനാണ് അവരോടൊപ്പം അതൊക്കെ ചെയ്തത്.
അതവര്‍ക്ക് എത്രമാത്രം ആത്മധൈര്യം പകര്‍ന്നു നല്‍കിയിട്ടുണ്ടാവണം. പ്രവാചകന്റെ വിശ്വാസ ദാര്‍ഢ്യത്തിലും ഏതപകട സന്ധിയിലും ആദര്‍ശത്തില്‍ അടിപതറാതെ നില്‍ക്കാനുള്ള സ്ഥൈര്യത്തിലും അല്ലാഹുവിന്റെ സഹായത്തിലുള്ള ദൃഢബോധ്യത്തിലും പ്രതീക്ഷ അര്‍പ്പിച്ചാണ് ഖന്‍ദഖിലെ രാത്രികളെ പകലാക്കി അവര്‍ കഠിനാധ്വാനം ചെയ്തത്. അവരും നമ്മെപ്പോലെയുള്ള മനുഷ്യരായിരുന്നു. ജീവന്‍ പണയം വെച്ച് പ്രവാചകനോടൊപ്പം നില്‍ക്കാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹുവിന്റെ വാഗ്ദത്ത സഹായം എത്തി. ‘സത്യവിശ്വാസികളെ നിങ്ങള്‍ക്കെതിരെ ഒരു സൈന്യം വന്നപ്പോള്‍ അല്ലാഹു ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു മറു സൈന്യത്തെയും കാറ്റിനെയും അയച്ചു അവരെ നാം തുരത്തി. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നന്നായി കാണുന്നവനാണ് അല്ലാഹു (33:9)
യുദ്ധരംഗത്ത് മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസികള്‍ക്ക് മഹാമാതൃകയാണ് പ്രവാചകന്‍. അതൊക്കെ ഖുര്‍ആന്‍ വ്യക്തമായി വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട്. സമകാലിക ലോകത്തേക്ക് നാം നോക്കിയാല്‍ ഇസ്‌ലാമിനെ ഈ ഭൂമിയില്‍ നിന്ന് പിഴുതെറിഞ്ഞു കളയാം എന്ന മിഥ്യാധാരണയോടെ ശത്രുക്കള്‍ നാനാഭാഗത്ത് നിന്നു അക്രമിക്കുന്നു. മറ്റെന്നെത്തെക്കാളും പ്രവാചക ജീവിതമാതൃക മനുഷ്യന് ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടമാണിത്. സത്യവിശ്വാസികള്‍ സമ്പൂര്‍ണമായി അതു പിന്‍പറ്റാന്‍ തയാറുണ്ടോ എന്ന ഒരു ചോദ്യം ഓരോ സത്യവിശ്വാസിയുടെയും നേര്‍ക്ക് തിരിഞ്ഞുനില്‍ക്കുന്നുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending